ഓടുന്ന കാറിനു മുകളില്‍ മരം വീണ് 57-കാരിക്ക് ​ദാരുണാന്ത്യം

ചെന്നൈയിൽ ഓടുന്ന കാറിനു മുകളിൽ മരം വീണ് 57കാരിക്ക് ദാരുണാന്ത്യം.  ഓവർസിസ് ബാങ്ക് മാനേജരായ വാണി കബിലനാണ് മരിച്ചത്. കെകെ നഗറിലെ ഓഫീസിൽ നിന്ന് മടങ്ങി വരുന്ന വഴി  ലക്ഷ്മണ സ്വാമി റോഡിൽ പി ടി രാജൻ സാലലേക്ക് സമീപമാണ് അപകടം.

കൂടെയുണ്ടായിരുന്ന സഹോദരിക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. മഴവെള്ളം ഒഴുകിപ്പോകാനുള്ള കുഴിയെടുക്കലാണ് മരം വീഴാൻ ഇടയാക്കിയതെന്നാണ് ആരോപണം.

എന്നാൽ ഈ ചെന്നൈ കോർപ്പറേഷൻ അധികൃതർ നിഷേധിച്ചു. സംഭവത്തിൽ കോർപ്പറേഷൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. “അപകടം നടന്ന സ്ഥലത്ത് കഴിഞ്ഞ രണ്ട് ദിവസമായി മഴവെള്ളം ഒഴുക്കിവിടുന്ന ജോലികളൊന്നും നടന്നിട്ടില്ലന്നും. ജൂൺ 22-ന് കുഴിയെടുക്കുന്ന ജോലി നിർത്തിവച്ചെന്നും അധികൃതർ പറഞ്ഞു.

വെള്ളിയാഴ്ച വൈകിട്ട് കെ കെ നഗറിലാണ് സംഭവം നടന്നത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയാണ് ചെന്നൈയിൽ പെയ്യുന്നത്. വരും ദിവസങ്ങളിലും ഇവിടെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

Latest Stories

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്