ബംഗാൾ തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടായ അക്രമം: സി.ബി.ഐ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് കോടതി

ബംഗാളിൽ ഏപ്രിൽ- മേയ് തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ അക്രമങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങൾ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) രൂപീകരിക്കുന്ന ഒരു പ്രത്യേക സംഘം നടത്തുമെന്ന് കൊൽക്കത്ത ഹൈക്കോടതി വ്യാഴാഴ്ച പറഞ്ഞു.

കൊൽക്കത്ത പൊലീസ് കമ്മീഷണർ സൗമൻ മിത്ര ആ പ്രത്യേക സംഘത്തിന്റെ ഭാഗമാകുമെന്ന് കോടതി പറഞ്ഞു.

തിരഞ്ഞെടുപ്പിൽ തൃണമൂലിന്റെ വൻ വിജയത്തിന് ശേഷം തൃണമൂൽ ഏർപ്പെടുത്തിയ ഗുണ്ടകൾ ബി.ജെ.പി വനിതാ അംഗങ്ങളെ ആക്രമിക്കുകയും പ്രവർത്തകരെ കൊലപ്പെടുത്തുകയും വീടുകൾ നശിപ്പിക്കുകയും പാർട്ടി അംഗങ്ങളുടെ കടകളും ഓഫീസുകളും കൊള്ളയടിക്കുകയും ചെയ്തുവെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു.

അതേസമയം, അക്രമത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ വളരെയധികം അതിശയോക്തിപരമാണെന്ന് ബംഗാൾ സർക്കാർ പറഞ്ഞു. ഇതിനായി വ്യാജ വീഡിയോകളും ചിത്രങ്ങളും ഉപയോഗിച്ചു എന്നും സർക്കാർ ആരോപിച്ചു. മെയ് 2 വോട്ടെണ്ണൽ ദിവസത്തിൽ നടന്ന മിക്ക അക്രമ സംഭവങ്ങളും സംസ്ഥാന പൊലീസ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണത്തിലായിരുന്നപ്പോൾ നടന്നതാണെന്നും സർക്കാർ അവകാശപ്പെട്ടു.

Latest Stories

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം