യു.പിയില്‍ വീണ്ടും പശുക്കടത്ത് ആരോപണം; മുസ്ലിം യുവാവിന് ക്രൂരമര്‍ദ്ദനം

ഉത്തര്‍പ്രദേശില്‍ വീണ്ടും പശുക്കടത്താരോപിച്ച് യുവാവിന് ക്രൂരമര്‍ദ്ദനം. ഞായറാഴ്ച രാത്രിയാണ് മഥുരയില്‍ വച്ച് യുവാവിന് മര്‍ദ്ദനമേറ്റത്. അറവുമാലിന്യവുമായി പിക് അക് വാനില്‍ പോകവേയാണ് ഗ്രാമീണര്‍ യുവാവിനെ ബന്ധിയാക്കി മര്‍ദ്ദിച്ചത്. പിക് അപ് വാനില്‍ മൃഗത്തിന്റെ എല്ലു കണ്ടെന്നാരോപിച്ചായിരുന്നു മുസ്ലീം യുവാവിന് നേരെ പശുക്കടത്ത് ആരോപിച്ചുള്ള മര്‍ദ്ദനമുണ്ടായത്.

അറവുമാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ കൊണ്ടു പോകുന്ന പിക് അപ് വാനാണ് നാട്ടുകാര്‍ തടഞ്ഞത്. എന്നാല്‍ ഈ വാഹനത്തില്‍ പശുക്കളെ കടത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇയാളെ ആഖ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

മഥുരയിലെ ഗോവര്‍ദ്ധന്‍ പ്രദേശത്തെ അറവുമാലിന്യം നീക്കാന്‍ ലൈസന്‍സുള്ള രാമേശ്വര്‍ വാല്‍മീകിയുടെ വാഹനമാണ് അക്രമികള്‍ പിടിച്ചെടുത്തത്. എന്നാല്‍ പശുക്കളെ കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു.
അക്രമി സംഘത്തോട് അപേക്ഷിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. സംഭവത്തില്‍ അക്രമി സംഘത്തിലെ പതിനാറ് തീവ്രവലതുപക്ഷ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം