യു.പിയില്‍ വീണ്ടും പശുക്കടത്ത് ആരോപണം; മുസ്ലിം യുവാവിന് ക്രൂരമര്‍ദ്ദനം

ഉത്തര്‍പ്രദേശില്‍ വീണ്ടും പശുക്കടത്താരോപിച്ച് യുവാവിന് ക്രൂരമര്‍ദ്ദനം. ഞായറാഴ്ച രാത്രിയാണ് മഥുരയില്‍ വച്ച് യുവാവിന് മര്‍ദ്ദനമേറ്റത്. അറവുമാലിന്യവുമായി പിക് അക് വാനില്‍ പോകവേയാണ് ഗ്രാമീണര്‍ യുവാവിനെ ബന്ധിയാക്കി മര്‍ദ്ദിച്ചത്. പിക് അപ് വാനില്‍ മൃഗത്തിന്റെ എല്ലു കണ്ടെന്നാരോപിച്ചായിരുന്നു മുസ്ലീം യുവാവിന് നേരെ പശുക്കടത്ത് ആരോപിച്ചുള്ള മര്‍ദ്ദനമുണ്ടായത്.

അറവുമാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ കൊണ്ടു പോകുന്ന പിക് അപ് വാനാണ് നാട്ടുകാര്‍ തടഞ്ഞത്. എന്നാല്‍ ഈ വാഹനത്തില്‍ പശുക്കളെ കടത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇയാളെ ആഖ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

മഥുരയിലെ ഗോവര്‍ദ്ധന്‍ പ്രദേശത്തെ അറവുമാലിന്യം നീക്കാന്‍ ലൈസന്‍സുള്ള രാമേശ്വര്‍ വാല്‍മീകിയുടെ വാഹനമാണ് അക്രമികള്‍ പിടിച്ചെടുത്തത്. എന്നാല്‍ പശുക്കളെ കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു.
അക്രമി സംഘത്തോട് അപേക്ഷിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. സംഭവത്തില്‍ അക്രമി സംഘത്തിലെ പതിനാറ് തീവ്രവലതുപക്ഷ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

Latest Stories

IPL 2024: ധോണി തനിക്ക് അച്ഛനെ പോലെയെന്ന് പതിരണ, ഒപ്പം മുൻ നായകനോട് ഒരു അഭ്യർത്ഥനയും

IPL 2024: 'ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു': മത്സര ശേഷം വലിയ പ്രസ്താവന നടത്തി സിറാജ്

നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ

IPL 2024: 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനാണ് അവന്‍': സ്റ്റാര്‍ ബാറ്ററെക്കുറിച്ച് പാര്‍ഥിവ് പട്ടേല്‍

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും