അംബേദ്കറിനും തിരുവള്ളുവര്‍ക്കുമെതിരെ ജാതി അധിക്ഷേപം; മദ്രാസ് ഹൈക്കോടതിയില്‍ മാപ്പ് എഴുതി നല്‍കി മുന്‍ വിശ്വഹിന്ദു പരിഷത്ത് നേതാവ് ആര്‍ബിവിഎസ് മണിയന്‍

ഭരണഘടനാ ശില്പി അംബേദ്കറിനും തിരുവള്ളുവര്‍ക്കും എതിരെ ജാതി അധിക്ഷേപം നടത്തിയ മുന്‍ വിശ്വഹിന്ദു പരിഷത്ത് നേതാവ് ആര്‍ബിവിഎസ് മണിയന്‍ മാപ്പ് പറഞ്ഞു. ബിആര്‍ അംബേദ്കര്‍ പട്ടിക ജാതി വിഭാഗക്കാരനാണെന്നും ഭരണഘടന എഴുതിയതില്‍ യാതൊരു പങ്കും ഇല്ലെന്നായിരുന്നു മണിയന്റെ പരാമര്‍ശം. മദ്രാസ് ഹൈക്കോടതിയിലാണ് മണിയന്‍ മാപ്പ് എഴുതി നല്‍കിയത്.

ചെന്നൈ ടി നഗറില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു അംബേദ്കറിനെയും തമിഴ് തത്വചിന്തകന്‍ തിരുവള്ളുവരെയും കുറിച്ച് മണിയന്‍ വിവാദ പരാമര്‍ശം നടത്തിയത്. അംബേദ്കര്‍ പട്ടിക ജാതിക്കാരന്‍ ആണെന്നും ഭരണഘടനാ ശില്പി എന്ന് വിളിക്കുന്നവര്‍ക്ക് ഭ്രാന്താണെന്നുമായിരുന്നു വിഎച്ച്പി  തമിഴ്‌നാട് മുന്‍ വൈസ് പ്രസിഡന്റ് ആര്‍ബിവിഎസ് മണിയന്റെ ആരോപണം.

ഇതേ തുടന്ന് വിടുതലൈ ചിരുതൈഗല്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ സെല്‍വം മണിയനെതിരെ പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച മണിയനെ ചെന്നൈ ത്യാഗരായ നഗറിലെ വസതിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്യാന്‍ ചെന്നൈ പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍