അംബേദ്കറിനും തിരുവള്ളുവര്‍ക്കുമെതിരെ ജാതി അധിക്ഷേപം; മദ്രാസ് ഹൈക്കോടതിയില്‍ മാപ്പ് എഴുതി നല്‍കി മുന്‍ വിശ്വഹിന്ദു പരിഷത്ത് നേതാവ് ആര്‍ബിവിഎസ് മണിയന്‍

ഭരണഘടനാ ശില്പി അംബേദ്കറിനും തിരുവള്ളുവര്‍ക്കും എതിരെ ജാതി അധിക്ഷേപം നടത്തിയ മുന്‍ വിശ്വഹിന്ദു പരിഷത്ത് നേതാവ് ആര്‍ബിവിഎസ് മണിയന്‍ മാപ്പ് പറഞ്ഞു. ബിആര്‍ അംബേദ്കര്‍ പട്ടിക ജാതി വിഭാഗക്കാരനാണെന്നും ഭരണഘടന എഴുതിയതില്‍ യാതൊരു പങ്കും ഇല്ലെന്നായിരുന്നു മണിയന്റെ പരാമര്‍ശം. മദ്രാസ് ഹൈക്കോടതിയിലാണ് മണിയന്‍ മാപ്പ് എഴുതി നല്‍കിയത്.

ചെന്നൈ ടി നഗറില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു അംബേദ്കറിനെയും തമിഴ് തത്വചിന്തകന്‍ തിരുവള്ളുവരെയും കുറിച്ച് മണിയന്‍ വിവാദ പരാമര്‍ശം നടത്തിയത്. അംബേദ്കര്‍ പട്ടിക ജാതിക്കാരന്‍ ആണെന്നും ഭരണഘടനാ ശില്പി എന്ന് വിളിക്കുന്നവര്‍ക്ക് ഭ്രാന്താണെന്നുമായിരുന്നു വിഎച്ച്പി  തമിഴ്‌നാട് മുന്‍ വൈസ് പ്രസിഡന്റ് ആര്‍ബിവിഎസ് മണിയന്റെ ആരോപണം.

ഇതേ തുടന്ന് വിടുതലൈ ചിരുതൈഗല്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ സെല്‍വം മണിയനെതിരെ പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച മണിയനെ ചെന്നൈ ത്യാഗരായ നഗറിലെ വസതിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്യാന്‍ ചെന്നൈ പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു.

Latest Stories

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത

എന്റെ മൂക്ക് തകര്‍ത്ത് അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തു..; രക്തമൊലിപ്പിച്ച് വീഡിയോയുമായി നടന്‍ ചേതന്‍, ആള്‍ക്കൂട്ട ആക്രമണമെന്ന് താരം

കൊല്ലത്ത് വനിതാ ഡോക്ടർക്ക് നേരെ മര്‍ദനം; രോഗിക്കൊപ്പം എത്തിയ സ്ത്രീ അസഭ്യം പറഞ്ഞു, മുഖത്തടിച്ചു