തെരുവിലേക്ക് ഇറങ്ങേണ്ടത് 4365 കുടുംബങ്ങളിലെ അരലക്ഷം പേര്‍; അനധികൃത കുടിയേറ്റമെന്ന് ആവര്‍ത്തിച്ച് റെയില്‍വേ; ഹല്‍ദ്വാനിയില്‍ ആശ്വാസ കിരണമായി സുപ്രീംകോടതി

ല്‍ദ്വാനി വിഷയത്തില്‍ സുപ്രീംകോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ആശ്വാസത്തിലായത് അരലക്ഷത്തോളം പേര്‍. ഗഫൂര്‍ ബസ്തി നിലകൊള്ളുന്ന സ്ഥലം റെയില്‍വേയുടേതാണെന്നും ഒരാഴ്ചക്കുള്ളില്‍ 4365 കുടുംബങ്ങളിലായി താമസിക്കുന്ന അരലക്ഷം പേരെ കുടിയൊഴിപ്പിക്കണമെന്നുമാണ് ഉത്തരാഖണ്ഡ് ഹൈകോടതി നേരത്തെ ഉത്തരവിട്ടത്. ഇതിലാണ് ഇന്നലെ സുപ്രീംകോടതി ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.

ഗഫൂര്‍ ബസ്തി, ദോലക് ബസ്തി, ഇന്ദിര നഗര്‍ കോളനികളിലായാണ് 50,000 പേര്‍ കഴിയുന്നത്. ഇവരില്‍ ബഹുഭൂരിഭാഗം കുടുംബങ്ങളും 1910 മുതല്‍ ഇവിടെ പരമ്പരാഗതമായി താമസിച്ചുവരുന്നവരാണ്. നാല് സര്‍ക്കാര്‍ സ്‌കൂളുകള്‍, പത്ത് സ്വകാര്യ സ്‌കൂളുകള്‍, ഒരു ബാങ്ക്, നാല് അമ്പലങ്ങള്‍, പത്ത് മുസ്‌ലിം പള്ളികള്‍, ഒരു ഖബര്‍സ്ഥാന്‍ എന്നിവ ബസ്തിയിലുണ്ട്.

നൂറ്റാണ്ടിലേറെ പഴക്കമുള്ള സര്‍ക്കാര്‍ പ്രൈമറി സ്‌കൂളും പ്രാഥമികാരോഗ്യ കേന്ദ്രവും കൂടി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കൈയേറ്റ ഭൂമിയാണെന്ന് പറയുന്നതെന്ന് സമരക്കാര്‍ കുറ്റപ്പെടുത്തുന്നു. 2018ല്‍ ബി.ജെ.പി സര്‍ക്കാര്‍ അനധികൃത ചേരികള്‍ തകര്‍ക്കലും ഒഴിപ്പിക്കലും തടഞ്ഞുകൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. കോടതിയുടെ പരിഗണനയിലാണെങ്കില്‍ പോലും ചേരികളിലെ താമസക്കാരെ ഒഴിപ്പിക്കേണ്ടതില്ലെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം.

ഗഫൂര്‍ ബസ്തിയില്‍ കുടിയൊഴിപ്പിക്കല്‍ പ്രശ്‌നത്തിന് റെയില്‍വേ പ്രായോഗിക പരിഹാരം കാണണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. പതിറ്റാണ്ടുകളായി തങ്ങളുടേതാണെന്ന് ജനം പറയുന്ന ഭൂമി റെയില്‍വേയുടേതാണെന്ന് അംഗീകരിച്ചാല്‍ പോലും ഇത്രയും വര്‍ഷങ്ങളായി കഴിയുന്നവര്‍ക്ക് പുനരധിവാസ പദ്ധതി ആവശ്യമാണെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ വ്യക്തമാക്കി.

റെയില്‍വേക്ക് ഈ ഭൂമി ആവശ്യമുണ്ടെന്നും അവിടെ കഴിയുന്നവര്‍ കൈവശാവകാശം ഉന്നയിക്കുന്നുണ്ടെന്നും റെയില്‍വേ വാദിച്ചു. വികസനത്തിന് ഈ ഭൂമി നിര്‍ണായകമാണ്. ഉത്തരാഖണ്ഡിന്റെ കവാടമാണിത്. ഉത്തരാഖണ്ഡ് ഹൈകോടതി വിധി നടപ്പാക്കാനുള്ള പ്രക്രിയക്ക് തുടക്കമിട്ടിരിക്കുന്നുവെന്നും വിധി സ്റ്റേ ചെയ്യരുതെന്നും ഭാട്ടി വാദം തുടര്‍ന്നു. എന്നാല്‍, ഇതല്ല അതിനുള്ള മാര്‍ഗമെന്ന് ജസ്റ്റിസ് കൗള്‍ ഖണ്ഡിച്ചു. പ്രശ്‌നപരിഹാരത്തിന് റെയില്‍വേ പ്രായോഗിക മാര്‍ഗം കാണണം. ഭൂമിയുടെ തരവും ഉടമസ്ഥാവകാശവും സംബന്ധിച്ച് പലതരം കാഴ്ചപ്പാടുകളുമുണ്ടാകാമെന്നും കേന്ദ്രത്തിന്റെ അഭിഭാഷകയോട് ജഡ്ജി വ്യക്തമാക്കി. ഒരു രാത്രി കൊണ്ട് ചെയ്തതല്ലെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഐശ്വര്യഭാട്ടി വാദിച്ചപ്പോള്‍ മാനുഷിക പ്രശ്‌നം ഇതിലടങ്ങിയിട്ടുണ്ടെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.

Latest Stories

ആലുവയില്‍ എന്‍.ഡി.ആര്‍. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്; 250 കോടിയുടെ നിക്ഷേപം

10,800 കോടി രൂപയുടെ വികസന പദ്ധതികള്‍; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് പ്രധാനമന്ത്രി മോദിയുടെ ഉദ്ഘാടന മാമാങ്കം

പ്രണയമോ അധികാരമോ? ഗണേഷ് കുമാർ വിവാദവും കേരളത്തിലെ പുരുഷാധിപത്യത്തിന്റെ നീണ്ട ചരിത്രവും

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നട്ടംതിരിയുന്നത് രാജ്യത്തെ അടുക്കളകളും; എല്‍പിജി വില കൂട്ടലിന് പിന്നാലെ ക്ഷാമവും; ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിന് 25 ദിവസത്തെ ഇടവേള; പ്രതിസന്ധിയില്‍ അടച്ചുപൂട്ടുന്ന ഹോട്ടലുകള്‍

സമാന്തര ഉദ്ഘാടനം നടത്തി സര്‍ക്കാരിന്റെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ദേശീയ പാത വികസന ഉദ്ഘാടനം ബഹിഷ്‌കരിച്ച സര്‍ക്കാര്‍ ബദലായി ഉദ്ഘാടനം നടത്തി

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം