3 പെണ്‍കുട്ടികളുടെ മൃതദേഹം പെട്ടിക്കുള്ളിൽ കുത്തി നിറച്ച നിലയിലയിൽ; പഞ്ചാബിലേത് ദുരഭിമാനക്കൊലയോ?

പഞ്ചാബിലെ കാൺപൂരിൽ മൂന്നു പെൺകുട്ടികളെ കൊല്ലപ്പെട്ട നിലിൽ കണ്ടെത്തി. ഇവരെ കാണാനില്ലെന്ന് പറഞ്ഞ് മാതപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് വീടും പരിസരവും പരിശോധിച്ചെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. പിന്നീട് തോന്നിയ സംശയത്തിന്റെ അടിസ്ഥാനത്തിൽ വീടിനകത്ത് നടത്തിയ പരിശോധനയിലാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

വീട്ടിലെ പെട്ടികളിലൊന്നിന് ഭാരക്കൂടുതല്‍ അനുഭവപ്പെടുന്നതായി കണ്ടെത്തിയതോടെയാണ് പൊലീസുകാരൻ അത് തുറന്നു നോക്കിയത്. നാലും ഏഴും ഒന്‍പതും വയസുള്ള പെണ്‍കു‍ഞ്ഞുങ്ങളുടെ മൃതദേഹം പെട്ടിയിൽ കുത്തി നിറച്ച നിലയിലായിരുന്നു.സംഭവത്തില്‍ വിശദമായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കുട്ടികളുടെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

കുട്ടികളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്. ഫലം വരുമ്പോള്‍ മരണകാരണം വ്യക്തമാകുമെന്നും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട പെണ്‍മക്കള്‍ക്ക് പുറമെ രണ്ട് കുട്ടികള്‍ കൂടി ദമ്പതിമാര്‍ക്കുണ്ട്. നടന്നത് ദുരഭിമാനക്കൊലയാണെന്ന് സംശയിക്കുന്നതായും സൂചനയുണ്ട്. കൊല നടത്തുവാൻ പുറമേ നിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം നടക്കുകയാണ്.

ബിഹാറില്‍ നിന്നുള്ള കുടിയേറ്റത്തൊഴിലാളികളാണ് കുട്ടികളുടെ മാതാപിതാക്കളെന്ന് പൊലീസ് പറയുന്നു. രാത്രി ജോലികഴിഞ്ഞ് വന്ന ഇവർ പെൺമക്കളെ കാണാതെ ഏറെ തിരച്ചിൽ നടത്തിയെന്നും ഫലമില്ലാതായതോടെയാണ് പൊലീസിനെ സമീപിച്ചതെന്നും പറയുന്നുണ്ട്. ഏതായാലും സംഭവത്തിൽ ദുരൂഹതകൾ നിറഞ്ഞു നിൽക്കുകയാണ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക