മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിനുള്ള ബി.ജെ.പി-ശിവസേന ചർച്ചകൾ നിർത്തിവെച്ചു

മഹാരാഷ്ട്രയിൽ അടുത്ത സർക്കാർ രൂപീകരിക്കുന്നതിനെ കുറിച്ചുള്ള എല്ലാ ചർച്ചകളും ബി.ജെ.പിയും ശിവസേനയും നിർത്തിവെച്ചു. അടുത്തിടെ നടന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി-ശിവസേന സഖ്യം വിജയിച്ചു എന്നാൽ “50:50” കരാർ നിലവിലുണ്ടെന്ന് അവകാശപ്പെടുന്ന ശിവസേനയമായുള്ള ബി.ജെ.പിയുടെ തർക്കം തുടരുന്ന സാഹചര്യമാണുള്ളത്. “50:50” കരാർ പ്രകാരം മുഖ്യമന്ത്രി സ്ഥാനം രണ്ടര വർഷം വീതം ഇരുപാർട്ടികളും പങ്കിടും. എന്നാൽ ബി.ജെ.പി ഇതിന് സമ്മതം മൂളിയിട്ടില്ല.

അധികാരം പങ്കിടൽ സംബന്ധിച്ച് ശിവസേനയും ബിജെപിയും ഇന്ന് ചർച്ച നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇരുകക്ഷികളും തമ്മിലുള്ള തർക്കം മൂത്തതിനാൽ ചർച്ചകൾ നിർത്തിവെച്ചിരിക്കുകയാണ്. ശിവസേനയും ബിജെപിയും തമ്മിലുള്ള ചർച്ച നാളെ പുനരാരംഭിച്ചേക്കും.

താൻ തന്നെ മുഖ്യമന്ത്രിയായി അഞ്ചു വർഷവും ഭരിക്കുമെന്ന് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പറയുകയും ബിജെപിയും ശിവസേനയും തമ്മിൽ “50:50” കരാറില്ലെന്ന് വ്യക്തമാക്കുകയും ചെയ്ത ദിവസം തന്നെയാണ് ബിജെപിയും ശിവസേനയും തമ്മിലുള്ള ചർച്ചകൾ താത്കാലികമായി നിർത്തിവെച്ചത് എന്നത് ശ്രദ്ധേയമാണ്. “ഞാൻ മുഖ്യമന്ത്രിയാകുമെന്നതിൽ എനിക്ക് സംശയമില്ല. ബി അല്ലെങ്കിൽ സി പദ്ധതികളൊന്നുമില്ല. പ്ലാൻ എ മാത്രമേയുള്ളൂ, അത് പ്രാവർത്തികമാക്കും,” ദേവേന്ദ്ര ഫഡ്‌നാവിസ് ചൊവ്വാഴ്ച പറഞ്ഞു.

“ശിവസേനയ്ക്ക് ചിലപ്പോൾ 5 വർഷത്തേക്ക് മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് ആഗ്രഹം ഉണ്ടാകാം, എന്തെങ്കിലും ആഗ്രഹിക്കുന്നതും, എന്തെങ്കിലും നേടുക എന്നതും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. 50:50 ഫോർമുലയിൽ മുഖ്യമന്ത്രി തസ്തികയിൽ ഒരിക്കലും ഒരു വാഗ്ദാനവും ഉണ്ടായിരുന്നില്ല. അവർ അവരുടെ ആവശ്യങ്ങൾ ഉന്നയിച്ച് വരട്ടെ, അടുത്ത തവണ സംസാരിക്കാൻ ഇരിക്കുമ്പോൾ യോഗ്യതയുള്ള ആവശ്യങ്ങൾ ഞങ്ങൾ ചർച്ച ചെയ്യും. ” ഫഡ്‌നാവിസ് കൂട്ടിച്ചേർത്തു.

Latest Stories

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ