മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിനുള്ള ബി.ജെ.പി-ശിവസേന ചർച്ചകൾ നിർത്തിവെച്ചു

മഹാരാഷ്ട്രയിൽ അടുത്ത സർക്കാർ രൂപീകരിക്കുന്നതിനെ കുറിച്ചുള്ള എല്ലാ ചർച്ചകളും ബി.ജെ.പിയും ശിവസേനയും നിർത്തിവെച്ചു. അടുത്തിടെ നടന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി-ശിവസേന സഖ്യം വിജയിച്ചു എന്നാൽ “50:50” കരാർ നിലവിലുണ്ടെന്ന് അവകാശപ്പെടുന്ന ശിവസേനയമായുള്ള ബി.ജെ.പിയുടെ തർക്കം തുടരുന്ന സാഹചര്യമാണുള്ളത്. “50:50” കരാർ പ്രകാരം മുഖ്യമന്ത്രി സ്ഥാനം രണ്ടര വർഷം വീതം ഇരുപാർട്ടികളും പങ്കിടും. എന്നാൽ ബി.ജെ.പി ഇതിന് സമ്മതം മൂളിയിട്ടില്ല.

അധികാരം പങ്കിടൽ സംബന്ധിച്ച് ശിവസേനയും ബിജെപിയും ഇന്ന് ചർച്ച നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇരുകക്ഷികളും തമ്മിലുള്ള തർക്കം മൂത്തതിനാൽ ചർച്ചകൾ നിർത്തിവെച്ചിരിക്കുകയാണ്. ശിവസേനയും ബിജെപിയും തമ്മിലുള്ള ചർച്ച നാളെ പുനരാരംഭിച്ചേക്കും.

താൻ തന്നെ മുഖ്യമന്ത്രിയായി അഞ്ചു വർഷവും ഭരിക്കുമെന്ന് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പറയുകയും ബിജെപിയും ശിവസേനയും തമ്മിൽ “50:50” കരാറില്ലെന്ന് വ്യക്തമാക്കുകയും ചെയ്ത ദിവസം തന്നെയാണ് ബിജെപിയും ശിവസേനയും തമ്മിലുള്ള ചർച്ചകൾ താത്കാലികമായി നിർത്തിവെച്ചത് എന്നത് ശ്രദ്ധേയമാണ്. “ഞാൻ മുഖ്യമന്ത്രിയാകുമെന്നതിൽ എനിക്ക് സംശയമില്ല. ബി അല്ലെങ്കിൽ സി പദ്ധതികളൊന്നുമില്ല. പ്ലാൻ എ മാത്രമേയുള്ളൂ, അത് പ്രാവർത്തികമാക്കും,” ദേവേന്ദ്ര ഫഡ്‌നാവിസ് ചൊവ്വാഴ്ച പറഞ്ഞു.

“ശിവസേനയ്ക്ക് ചിലപ്പോൾ 5 വർഷത്തേക്ക് മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് ആഗ്രഹം ഉണ്ടാകാം, എന്തെങ്കിലും ആഗ്രഹിക്കുന്നതും, എന്തെങ്കിലും നേടുക എന്നതും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. 50:50 ഫോർമുലയിൽ മുഖ്യമന്ത്രി തസ്തികയിൽ ഒരിക്കലും ഒരു വാഗ്ദാനവും ഉണ്ടായിരുന്നില്ല. അവർ അവരുടെ ആവശ്യങ്ങൾ ഉന്നയിച്ച് വരട്ടെ, അടുത്ത തവണ സംസാരിക്കാൻ ഇരിക്കുമ്പോൾ യോഗ്യതയുള്ള ആവശ്യങ്ങൾ ഞങ്ങൾ ചർച്ച ചെയ്യും. ” ഫഡ്‌നാവിസ് കൂട്ടിച്ചേർത്തു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി