സുമലതയെ അവഗണിച്ച് ബിജെപി; മാണ്ഡ്യയില്‍ മത്സരിക്കാന്‍ തയാറായി എച്ച് ഡി കുമാരസ്വാമി, ലക്ഷ്യം കേന്ദ്രമന്ത്രിപദം

ലോക്സഭാ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമി സ്ഥാനാർഥിയാകുമെന്ന പ്രഖ്യാപനം വന്നതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധാകേന്ദ്രമായി മാണ്ഡ്യ മണ്ഡലം. നടി സുമലത അംബരീഷിൻ്റെ മണ്ഡലത്തിൽ അവരെ മറികടന്നാണ് കുമാരസ്വാമി മാണ്ഡ്യയിൽ മത്സരിക്കാനിറങ്ങുന്നത്. വിഷയത്തിൽ സുമലത ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

സുമലത കടുത്ത നിലപാടെടുത്താൽ തിരഞ്ഞെടുപ്പിൽ കുമാരസ്വാമിക്ക് പ്രതിസന്ധിയുണ്ടാകുമെന്നാണ് വിലയിരുത്തൽ. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ കഴിഞ്ഞയാഴ്‌ച സുമലതയെ ഡൽഹിയിലേക്ക് വിളിച്ചുവരുത്തി സംസാരിച്ചിരുന്നെങ്കിലും മാണ്ഡ്യ ഒഴിഞ്ഞു കൊടുക്കാൻ സുമലത തയ്യാറായിട്ടില്ല.

ജെഡിഎസിനോട് നേരിട്ട് ഏറ്റുമുട്ടിയാണ് 2019ൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച സുമലത വിജയം നേടിയത്. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെയാണ് ബി.ജെ.പി.യുടെ പിന്തുണയോടെ അന്ന് സുമലത തോൽപ്പിച്ചത്. അതിനുശേഷം സുമലതയുമായി ജെ.ഡി.എസ്. അകലം പാലിച്ചിരുന്നു. പിന്നീട് സുമലത ബി.ജെ.പി.ക്കൊപ്പം ചേരുകയും ചെയ്‌തു. ബി.ജെ.പി. ടിക്കറ്റിൽ മാണ്ഡ്യയിൽ രണ്ടാം മത്സരത്തിനൊരുങ്ങുമ്പോഴാണ് ജെ.ഡി.എസ്. ബി.ജെ.പി. നേതൃത്വം നൽകുന്ന എൻ.ഡി.എ.യുടെ ഭാഗമായത്. മാണ്ഡ്യയിൽ സീറ്റ് നൽകണമെന്ന ജെ.ഡി.എസിന്റെ ആവശ്യത്തെ ബി.ജെ.പിക്ക് തിരസ്കരിക്കാനായില്ല. ഈ സാഹചര്യത്തിൽ സുമലതയെ തഴയാതെ ബിജെപിക്ക് വേറെ വഴിയില്ലാതെയായി. എന്നാൽ മാണ്ഡ്യ തന്നെ വേണമെന്ന നിർബന്ധം സുമലതയും തുടർന്നതാണ് ബി.ജെ.പിയിൽ പ്രതിസന്ധിക്കിടയാക്കിയത്.

സുമലതയുടെ ഭർത്താവും നടനുമായ അംബരീഷിന് ഏറെ സ്വാധീനമുള്ള മണ്ഡലമായിരുന്നു മാണ്ഡ്യ. അദ്ദേഹത്തിന്റെ വിയോഗത്തെ തുടർന്നാണ് സുമലത രാഷ്ട്രീയത്തിലിറങ്ങിയത്. ജനങ്ങളിലുള്ള അംബരീഷിൻ്റെ സ്‌മരണയാണ് 2019- ൽ സുമലതയുടെ വിജയം ഉറപ്പാക്കിയത്. ആ സ്വാധീനത്തിലുള്ള വിശ്വാസത്തിലാണ് ഇത്തവണയും മാണ്ഡ്യയിൽ ജനവിധി തേടാൻ സുമലത തയാറായത്. വേറെ മണ്ഡലം നൽകാമെന്ന ബി.ജെ.പി. വാഗ്‌ദാനം ഏറ്റെടുക്കാതിരുന്നതും ഇതുകൊണ്ടാണ്.

അതേസമയം മാണ്ഡ്യ വഴി ലോക്‌സഭയിലെത്തി കേന്ദ്രമന്ത്രിപദത്തിലെത്താനാണ് എച്ച്.ഡി. കുമാരസ്വാമി ലക്ഷ്യമിടുന്നതെന്നാണ് സൂചന. ജെ.ഡി.എസിനെ ബി.ജെ.പി. നേതൃത്വം നൽകുന്ന എൻ.ഡി.എ.യിൽ എത്തിച്ചതിനു പിന്നിലും ഇങ്ങനെയൊരു നോട്ടമുണ്ടായിരുന്നെന്ന് വിലയിരുത്തലുണ്ടായിരുന്നു. കർണാടകത്തിൽ പാർട്ടി നേരിടുന്ന തകർച്ചയിൽനിന്ന് ഇങ്ങനെ കരകയറാമെന്നാണ് ജെ.ഡി.എസ്സിന്റെ കണക്കുകൂട്ടൽ. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ മകനായ കുമാരസ്വാമി ഇതുവഴി ദേവഗൗഡയുടെ പാത പിൻതുടരാനാണ് നീക്കം. മകൻ നിഖിൽ കുമാരസ്വാമിയെ സംസ്ഥാനത്ത് മുൻ നിരയിലെത്തിക്കാനും ശ്രമം നടക്കുന്നുണ്ട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ