'നടുവേദനയും ജലദോഷവും മാറി': 12 തവണ വാക്‌സിൻ ലഭിച്ചതായി ബിഹാർ സ്വദേശി

12 തവണ കോവിഡ് വാക്‌സിൻ എടുത്തുവെന്ന അവകാശവാദവുമായി ബിഹാർ സ്വദേശി. വടക്കൻ മധേപുര ജില്ലയിലെ ഉദകിഷൻഗഞ്ച് സബ് ഡിവിഷനിലെ ഒരു ഗ്രാമത്തിലാണ് 84 വയസ്സുള്ള ബ്രഹ്മദേവ് മണ്ഡൽ താമസിക്കുന്നത്, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തനിക്ക് 12-ാമത്തെ ഡോസ് ലഭിച്ചതായി ഇദ്ദേഹം അവകാശപ്പെട്ടു. ഓരോ തവണ വാക്‌സിൻ എടുത്തപ്പോഴും തനിക്ക് സൗഖ്യം അനുഭവപ്പെട്ടതായി ഇദ്ദേഹം പറഞ്ഞു. 12 തവണ കോവിഡ് വാക്‌സിൻ എടുത്തെന്ന ബ്രഹ്മദേവ് മണ്ഡലിന്റെ അവകാശവാദം ഇപ്പോൾ വിവാദമായിരിക്കുകയാണ്.

കുത്തിവെയ്പ്പ് രജിസ്റ്റർ ചെയ്യുന്നതിനായി തന്റെ ആധാർ കാർഡും വോട്ടർ ഐഡി കാർഡും വിവിധ അവസരങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട് എന്നും വിരമിച്ച തപാൽ വകുപ്പ് ജീവനക്കാരനായ മണ്ഡൽ പറഞ്ഞു. ഓരോ ഡോസും എന്റെ വിട്ടുമാറാത്ത നടുവേദന ഒഴിവാക്കാൻ സഹായിച്ചു എന്ന് മണ്ഡൽ പറയുന്നു. 11 മാസം മുമ്പ് ആദ്യ ഷോട്ട് എടുത്തതിന് ശേഷം തനിക്ക് ജലദോഷം പിടിപെട്ടിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു, ഓരോ കുത്തിവെയ്പ്പ് എടുത്ത തിയതിയും സമയവും സ്ഥലവും മണ്ഡൽ ഒരു കടലാസിൽ കുറിച്ചുവെച്ചിട്ടുണ്ട്.

എന്നാൽ കുത്തിവെയ്പ്പ് എടുത്തതിന്റെ ഔദ്യോഗിക വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് മണ്ഡലിന്റെ കൈവശമില്ല. മാധ്യമങ്ങളിൽ ഈ വാർത്ത പ്രത്യക്ഷപ്പെട്ടതോടെ ആശയക്കുഴപ്പത്തിലായ ആരോഗ്യ ഉദ്യോഗസ്ഥർ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

ബ്രഹ്മദേവ് മണ്ഡൽ പൊങ്ങച്ചം പറയുകയാണോ അതോ അദ്ദേഹത്തിന്റെ അവകാശവാദങ്ങളിൽ സത്യമുണ്ടോ എന്ന് കണ്ടെത്തേണ്ടതുണ്ട് എന്ന് ജില്ലാ സിവിൽ സർജൻ അമരേന്ദ്ര നാരായൺ ഷാഹി പറഞ്ഞു. നിയമമനുസരിച്ച് ഒരു വ്യക്തിക്കും രണ്ട് ഡോസിൽ കൂടുതൽ നൽകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ അവകാശവാദം ശരിയാണെന്ന് തെളിഞ്ഞാൽ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടി നേരിടേണ്ടി വരും. അറിഞ്ഞുകൊണ്ട് പല പ്രാവശ്യം കുത്തിവെയ്പ്പ് എടുത്തതിന് ബ്രഹ്മദേവ് മണ്ഡലും നടപടികളെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം എന്നും സിവിൽ സർജൻ പറഞ്ഞു.

കോവിഡ്-19 വാക്‌സിന്റെ മൂന്നാമത്തെ മുൻകരുതൽ ഡോസിന് നിലവിൽ പ്രത്യേക വിഭാഗക്കാർക്ക് മാത്രമേ യോഗ്യതയുള്ളൂ. ആരോഗ്യ പ്രവർത്തകർ, മുൻനിര തൊഴിലാളികൾ, 60 വയസും അതിൽ കൂടുതലുമുള്ളവർ എന്നിവർക്ക് നൽകേണ്ട കോവിഡ്-19 വാക്‌സിന്റെ മുൻകരുതൽ ഡോസ് ആദ്യത്തെ രണ്ട് കുത്തിവെയ്പ്പിന് തുല്യമായിരിക്കുമെന്ന് സർക്കാർ ബുധനാഴ്ച അറിയിച്ചിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക