യു.പിയിൽ തന്റെ വാഹനവ്യൂഹത്തിന് നേരെ വെടിവെച്ചതായി ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് 

ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹർ ജില്ലയിൽ വെച്ച് തന്റെ പാർട്ടിയുടെ വാഹന വ്യൂഹത്തിന് നേരെ  വെടിവെച്ചതായി ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ഞായറാഴ്ച വൈകിട്ട്  ട്വീറ്റ് ചെയ്തു.  കഴിഞ്ഞ മാസം ഹത്രാസിൽ ഒരു ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്  ഉത്തർപ്രദേശ് സർക്കാരിനെ നിശിതമായി വിമർശിച്ചിരുന്നു.

നവംബർ മൂന്നിന് നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിനായി അംഗങ്ങൾ പ്രചാരണം നടത്തുന്നതിനിടെയാണ് വെടിവെയ്പ്പ് ഉണ്ടായതെന്ന് ആസാദ് പറഞ്ഞു. ഇന്ന് ജില്ലയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യാൻ നിശ്ചയിച്ചിരുന്ന ആസാദ് വാഹനവ്യൂഹത്തിൽ യാത്ര ചെയ്യുകയായിരുന്നോ എന്ന് വ്യക്തമല്ല.

“ബുലന്ദ്‌ഷഹർ തിരഞ്ഞെടുപ്പിലെ ഞങ്ങളുടെ സ്ഥാനാർത്ഥിയെ പ്രതിപക്ഷ പാർട്ടികൾ ഭയപ്പെടുന്നുണ്ട്, ഇന്നത്തെ റാലി അവരെ ആശങ്കപ്പെടുത്തുന്നു, അതിനാലാണ് എന്റെ വാഹനവ്യൂഹത്തിന് നേരെ ഭീരുക്കളെപ്പോലെ അവർ വെടിവെച്ചത്. ഇത് അവരുടെ നിരാശയാണ് കാണിക്കുന്നത് … അന്തരീക്ഷം വിഷലിപ്തമാകണമെന്ന് അവർ ആഗ്രഹിക്കുന്നു, പക്ഷേ അത് സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ല,”ചന്ദ്രശേഖർ ആസാദ് ട്വീറ്റ് ചെയ്തു.

ബുധനാഴ്ച ആരംഭിക്കുന്ന ബിഹാർ സംസ്ഥാന തിരഞ്ഞെടുപ്പും അടുത്ത മാസം യു.പിയിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പും (ബുലന്ദഷാർ ഉൾപ്പെടെ ഏഴ് സീറ്റുകൾക്ക്) ദളിത് നേതാവ് ചന്ദ്രശേഖർ ആസാദിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശിച്ചതിന് തുടക്കം കുറിക്കും.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി