ചരിത്രപരമായ തീരുമാനവുമായി ബംഗളൂരു മൗണ്ട് കാർമൽ കോളേജ്; 2024 മുതൽ എല്ലാ യുജി, പിജി കോഴ്സുകളിലേക്കും ആൺകുട്ടികൾക്ക് പ്രവേശനം

ചരിത്രപരമായ തീരുമാനവുമായി ബെംഗളൂരു മൗണ്ട് കാർമൽ കോളേജ്.2024 മുതൽ എല്ലാ യുജി, പിജി കോഴ്സുകളിലേക്കും ആൺകുട്ടികൾക്ക് പ്രവേശനം അനുവദിച്ചിരിക്കുകയാണ്. എല്ലാ ബിരുദ, ബിരുദാനന്തര കോഴ്‌സുകളും ഇനി മുതൽ ആൺകുട്ടികൾക്ക് പോലും തുറന്നിരിക്കുമെന്ന് വ്യാഴാഴ്ച (ജനുവരി 4) മൗണ്ട് കാർമൽ കോളേജ് (ഓട്ടോണമസ്) മാനേജ്‌മെന്റ് അറിയിച്ചു. വരാനിരിക്കുന്ന അധ്യയന വർഷത്തേക്ക് യോഗ്യതയുള്ള എല്ലാ വിദ്യാർത്ഥികളിൽ നിന്നും കോളേജ് അപേക്ഷ ക്ഷണിച്ചു.

2015-ൽ കോളേജ് ആൺകുട്ടികൾക്കായി ചില പിജി കോഴ്‌സുകൾ ആരംഭിച്ചിരുന്നു. എന്നാൽ എല്ലാ കോഴ്‌സുകളും ആൺകുട്ടികൾക്കും തുറന്നുകൊടുക്കുന്നത് ഇതാദ്യമാണ്.
ഏകദേശം ഏഴു പതിറ്റാണ്ടുകളായി, ബംഗളൂരുവിലെ ചില പെൺകുട്ടികൾ മാത്രമുള്ള കോളേജുകളിൽ ഒന്നായിരുന്നു മൗണ്ട് കാർമൽ കോളേജ്.

“സ്ഥാപനത്തിന്റെ പദ്ധതികളെ പിന്തുണയ്ക്കുന്നതിനും കാമ്പസിൽ വൈവിധ്യം ഉറപ്പാക്കുന്നതിനുമായി ആൺകുട്ടികൾക്ക് പ്രവേശനം നൽകാൻ മാനേജ്‌മെന്റ് തീരുമാനിച്ചു,” മൗണ്ട് കാർമൽ കോളേജിലെ അക്കാദമിക് രജിസ്ട്രാർ സുമ സിംഗ് പറഞ്ഞു.2016 ൽ, പുരുഷ വിദ്യാർത്ഥികൾക്കായി മാനേജ്മെന്റ് രണ്ട് ബിരുദാനന്തര പ്രോഗ്രാമുകൾ തുറന്നു. ഇപ്പോൾ കാമ്പസിൽ 19 ആൺകുട്ടികളുണ്ട്.

കോളേജ് നിലവിൽ ഏകദേശം 45 ബിരുദ കോഴ്സുകളും 21 ബിരുദാനന്തര കോഴ്സുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. 2015-ൽ ആൺകുട്ടികളെ പ്രവേശിപ്പിക്കാൻ കോളേജിന് അനുമതി ലഭിച്ചതോടെ അഡ്മിഷനിൽ കോളേജിന് ചില തിരിച്ചടികൾ നേരിട്ടിരുന്നു. ഇത്തവണയും ആൺകുട്ടികൾക്ക് പ്രവേശനം നൽകാനുള്ള തീരുമാനത്തെ വിമർശിച്ചുകൊണ്ട് നിരവധി വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും രംഗത്തെത്തിയിട്ടുണ്ട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ