ഭബാനിപൂർ ഉപതിരഞ്ഞെടുപ്പ്; 58,000 വോട്ടുകൾക്ക് മമത വിജയിച്ചു, തോൽവി സമ്മതിച്ച് ബി.ജെ.പി

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി 58,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഭബാനിപൂർ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചു. ബിജെപി സ്ഥാനാർത്ഥി പ്രിയങ്ക തിബ്രേവാൾ തോൽവി സമ്മതിക്കുകയും അതേസമയം മമത നേരത്തെ പറഞ്ഞിരുന്നത് പോലെ ഒരു ലക്ഷം വോട്ടിന്റെ മാർജിൻ ലഭിച്ചിട്ടില്ലെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മമത ബാനർജി മുഖ്യമന്ത്രിസ്ഥാനം നിലനിർത്താനാണ് ഭബാനിപൂരിൽ നിന്ന് മത്സരിച്ചത്. നന്ദിഗ്രാമിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയോടായിരുന്നു മമത ബാനർജി തോറ്റത്.

ടിഎംസി, ബിജെപി ക്യാമ്പുകൾ തമ്മിലുള്ള സംഘർഷം നിലനിൽക്കെയാണ് ഭബാനിപൂരിൽ വ്യാഴാഴ്ച വോട്ടെടുപ്പ് നടന്നത്. ഇവിടെ 57% വോട്ട് രേഖപ്പെടുത്തി. ഭബാനിപൂർ ഉപതിരഞ്ഞെടുപ്പിൽ മമത ബാനർജി ബിജെപിയുടെ പ്രിയങ്ക തിബ്രേവാളിനും സിപിഐഎമ്മിന്റെ ശ്രീജിബ് ബിശ്വാസിനും എതിരായാണ് മത്സരിച്ചത്. അതേസമയം, മുർഷിദാബാദിലെ സംസർഗഞ്ച്, ജംഗിപ്പൂർ സീറ്റുകളിലും ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. 77 ശതമാനത്തിന് മുകളിലാണ് പോളിംഗ് രേഖപ്പെടുത്തിയത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ