ഭബാനിപൂർ ഉപതിരഞ്ഞെടുപ്പ്; 58,000 വോട്ടുകൾക്ക് മമത വിജയിച്ചു, തോൽവി സമ്മതിച്ച് ബി.ജെ.പി

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി 58,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഭബാനിപൂർ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചു. ബിജെപി സ്ഥാനാർത്ഥി പ്രിയങ്ക തിബ്രേവാൾ തോൽവി സമ്മതിക്കുകയും അതേസമയം മമത നേരത്തെ പറഞ്ഞിരുന്നത് പോലെ ഒരു ലക്ഷം വോട്ടിന്റെ മാർജിൻ ലഭിച്ചിട്ടില്ലെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മമത ബാനർജി മുഖ്യമന്ത്രിസ്ഥാനം നിലനിർത്താനാണ് ഭബാനിപൂരിൽ നിന്ന് മത്സരിച്ചത്. നന്ദിഗ്രാമിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയോടായിരുന്നു മമത ബാനർജി തോറ്റത്.

ടിഎംസി, ബിജെപി ക്യാമ്പുകൾ തമ്മിലുള്ള സംഘർഷം നിലനിൽക്കെയാണ് ഭബാനിപൂരിൽ വ്യാഴാഴ്ച വോട്ടെടുപ്പ് നടന്നത്. ഇവിടെ 57% വോട്ട് രേഖപ്പെടുത്തി. ഭബാനിപൂർ ഉപതിരഞ്ഞെടുപ്പിൽ മമത ബാനർജി ബിജെപിയുടെ പ്രിയങ്ക തിബ്രേവാളിനും സിപിഐഎമ്മിന്റെ ശ്രീജിബ് ബിശ്വാസിനും എതിരായാണ് മത്സരിച്ചത്. അതേസമയം, മുർഷിദാബാദിലെ സംസർഗഞ്ച്, ജംഗിപ്പൂർ സീറ്റുകളിലും ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. 77 ശതമാനത്തിന് മുകളിലാണ് പോളിംഗ് രേഖപ്പെടുത്തിയത്.

Latest Stories

'ഓപ്പണർ റോളിൽ നിന്നും അഭിഷേകിനെ പുറത്താക്കണം, പകരം ഇഷാൻ കിഷനെ കൊണ്ടുവരണം': രവി ശാസ്ത്രി

വാഖഡെയിൽ ഇന്ത്യക്ക് സെമിഫൈനലുകളിൽ പരാജയങ്ങൾ ഉണ്ടായിരുന്നു, എന്നാൽ ഇത്തവണ അത് മാറും: സുനിൽ ഗവാസ്കർ

ഈ യുദ്ധം എങ്ങനെ അവസാനിപ്പിക്കണമെന്ന് ട്രംപിന് ഒരു ധാരണയുമില്ല; വിമർശനുമായി അമേരിക്കൻ നേതാക്കൾ

'ആർച്ചർ ഒരു പണിയാണ്, സഞ്ജു കുറച്ച് ശ്രദ്ധിക്കണം'; ഉപദേശിച്ച് മുൻ ഇന്ത്യൻ താരം

തൃക്കാക്കരയില്‍ വീണ്ടും സിപിഎം സ്വതന്ത്രന്‍!; മുന്‍ എംപി സെബാസ്റ്റ്യന്‍ പോളിന്റെ മകന്‍ റോണ്‍ ബാസ്റ്റിന്‍ ഇടത് സ്ഥാനാര്‍ത്ഥിയായേക്കും

ബിഹാറില്‍ ബിജെപി മുഖ്യമന്ത്രിക്ക് വഴിയൊരുങ്ങുന്നു?; നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക്, മകനെ ഉപമുഖ്യമന്ത്രിയാക്കി രാജിവെയ്ക്കുന്ന ഫോര്‍മുല തയ്യാര്‍

'ഒന്നുകിൽ നീ അല്ലെങ്കിൽ ഞാൻ, നമുക്കിടയിൽ മറ്റാരും വരരുത്'; രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് വിജയ്

ശ്രീലങ്കന്‍ തീരത്ത് ഇറാന്‍ കപ്പലിന് നേര്‍ക്ക് ആക്രമണം; 101 പേരെ കാണാതായി; 78 പേര്‍ക്ക് പരുക്കേറ്റു; ശ്രീലങ്കന്‍ സൈന്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു

'മലയാളം ഇനി ഭരണഭാഷ', ബില്ലിൽ ഒപ്പിട്ട് ഗവർണർ; ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ മലയാളം നിർബന്ധമാക്കും

വിജയ്‌യുടെ റാലിയിൽ വീണ്ടും അപകടം, രണ്ട് സ്ത്രീകളടക്കം ആറു പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം