വിജയ് മല്യയിൽ നിന്ന് പിടിച്ചെടുത്ത ആസ്തികൾ ഉപയോഗിക്കാൻ ബാങ്കുകൾക്ക് കോടതിയുടെ അനുമതി

കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന മുംബൈയിലെ പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്റ്റ് (പി‌എം‌എൽ‌എ) കോടതി ഒളിച്ചോടിയ മദ്യ വ്യവസായി വിജയ് മല്യയിൽ നിന്നും പിടിച്ചെടുത്ത സ്വത്തുക്കൾ വിനിയോഗിക്കാൻ മല്യക്ക് പണം കടം കൊടുത്ത ബാങ്കുകളെ അനുവദിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വൃത്തങ്ങൾ അറിയിച്ചു.

വിധി ജനുവരി 18 വരെ സ്റ്റേ ചെയ്തിട്ടുണ്ടെന്നും ഈ കാലയളവിൽ ഉത്തരവ് ബാധിക്കുന്ന കക്ഷികൾക്ക് ബോംബെ ഹൈക്കോടതിയിൽ വിധിക്കെതിരെ ഹർജി നൽകാമെന്നും കോടതി പറഞ്ഞു.

പിടിച്ചെടുത്ത ആസ്തികളിൽ പ്രധാനമായും ഷെയറുകൾ പോലുള്ള സാമ്പത്തിക ഈടുകളാണ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) നയിക്കുന്ന ബാങ്കുകളുടെ ഒരു കൺസോർഷ്യം കണ്ടുകെട്ടിയ സ്വത്തുക്കൾ ലിക്വിഡേറ്റ് ചെയ്യുന്നതിൽ എതിർപ്പില്ലെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ഇഡി പ്രത്യേക പി‌എം‌എൽ‌എ കോടതിയെ അറിയിച്ചിരുന്നു.

2013 മുതൽ പ്രതിവർഷം 11.5 ശതമാനം പലിശസഹിതം 6,203.35 കോടി രൂപ ആവശ്യപ്പെടുന്നതിനായി ആസ്തികൾ ലിക്വിഡേറ്റ് ചെയ്യാൻ വായ്പ നൽകിയ ബാങ്കുകൾ ആഗ്രഹിക്കുന്നു.

കഴിഞ്ഞ വർഷം ജനുവരി 5 – ന് പ്രത്യേക പി‌എം‌എൽ‌എ കോടതി മല്യയെ ഒളിച്ചോടിയ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കുകയും മല്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

2016 മാർച്ചിൽ രാജ്യം വിട്ട മല്യയെ അന്നുമുതൽ ഇംഗ്ളണ്ടിൽ ആണ് താമസിക്കുന്നത്.

Latest Stories

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

പോക്‌സോ കേസ് പ്രതി സ്‌കൂളില്‍ മുഖ്യാതിഥിയായ സംഭവം; ഫോര്‍ട്ട് ഹൈസ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

ദൗത്യം ഫലംകണ്ടു, താന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രധാനമന്ത്രിയ്ക്ക് സമര്‍പ്പിക്കുമെന്ന് ശശി തരൂര്‍

സത്യം അന്വേഷിക്കേണ്ടത് പ്രധാനമാണ്; ബിജെപി ജനങ്ങളുടെ മരണത്തിലും കളവ് പറയുന്നുവെന്ന് അഖിലേഷ് യാദവ്

“ഈവലയം”: സ്‌ക്രീൻ ആസക്തിയുടെ അദൃശ്യ കെണികളെക്കുറിച്ച് ഒരു ചലച്ചിത്രം; റിലീസ് 13ന്

രണ്ടു ഭാ​ഗങ്ങൾ വെട്ടിയൊതുക്കി ഒറ്റചിത്രമായി റീ റിലീസിനെത്തിക്കും; 'ബാഹുബലി' തീയേറ്ററുകളിൽ എത്തുക ഒക്ടോബറിൽ..

കബഡി മത്സരത്തിന്റെ ചടുലതയും ആകാംക്ഷയുമായി ഷെയ്ന്‍ നിഗം; സോഷ്യല്‍ മീഡിയയില്‍ തരംഗമായി 'ബള്‍ട്ടി' ടൈറ്റില്‍ ടീസര്‍

കുംഭമേളയിൽ കൊല്ലപ്പെട്ടത് 82 പേർ, സർക്കാർ കണക്ക് തള്ളി ബിബിസി; 37 പേർ മരിച്ചെന്നാണ് യുപി സർക്കാറിൻ്റെ ഔദ്യോഗിക കണക്ക്

കേരള തീരത്തെ തുടര്‍ച്ചയായ കപ്പലപടങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമെന്ന് സുരേഷ് ഗോപി; 'എയിംസിന് വേണ്ടി കേരളം നല്‍കിയത് ഒരേ ഒരു ഓപ്ഷന്‍, എന്നിട്ട് ഇത്രയും ശാഠ്യം പിടിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നിലെ കാര്യങ്ങള്‍ അന്വേഷിക്കൂ'

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ