ബാബർ അയോദ്ധ്യ സന്ദർശിക്കുകയോ പള്ളി പണിയുകയോ ചെയ്തിട്ടില്ല; ഹിന്ദു കക്ഷികൾ സുപ്രീം കോടതിയിൽ

മുഗൾ ചക്രവർത്തി ബാബർ അയോദ്ധ്യ സന്ദർശിക്കുകയോ 1528- ൽ “രാം ജൻഭൂമി-ബാബറി പള്ളി” സ്ഥലത്ത് പള്ളി പണിയാൻ ക്ഷേത്രം പൊളിക്കാൻ ഉത്തരവിടുകയോ ചെയ്തിട്ടില്ലെന്ന് ഹിന്ദു സംഘടന ബുധനാഴ്ച സുപ്രീം കോടതിയിൽ വാദിച്ചു.

കേസിൽ ഒരു മുസ്ലിം പാർട്ടി സമർപ്പിച്ച വ്യവഹാരത്തിലെ പ്രതിയായ അഖിൽ ഭാരതീയ ശ്രീ രാം ജന്മ ഭൂമി പുനരുധാർ സമിതി, “” തുസുക്-ഇ-ബാബൂരി” അഥവാ “ബാബർനാമ “, “ഹുമയുന്നാമ”, “അക്ബർനാമ”, “” തുസുക്-ഇ-ജഹാംഗിരി “” തുടങ്ങിയ ചരിത്രപുസ്തകങ്ങളെ പരാമർശിച്ചു കൊണ്ടാണ്, ഇവയിലൊന്നും ബാബറി മസ്ജിദിന്റെ നിലനിൽപ്പിനെ കുറിച്ച് സംസാരിച്ചിട്ടില്ലെന്ന കാര്യം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ ഉയർത്തിക്കാട്ടിയത്.

ഈ പുസ്തകങ്ങളിൽ, പ്രത്യേകിച്ചും ആദ്യത്തെ മുഗൾ ചക്രവർത്തി ബാബറുടെ കമാൻഡറായിരുന്ന മിർ ബാക്കിയുടെ “ബാബർനാമ”യിൽ, അയോദ്ധ്യയിൽ ക്ഷേത്രത്തിന്റെ നാശത്തെ കുറിച്ചോ ബാബറി പള്ളി നിർമ്മാണത്തെ കുറിച്ചോ സംസാരിച്ചിട്ടില്ല എന്ന് ഹിന്ദു കക്ഷികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി.എൻ മിശ്ര പറഞ്ഞു. പതിറ്റാണ്ടുകൾ പഴക്കമുള്ള കേസിൽ, സുപ്രീം കോടതിയിൽ പതിനാലാം ദിവസം വാദം തുടരുകയാണ്.

“ബാബർ അയോദ്ധ്യയിൽ പ്രവേശിച്ചില്ല, അതിനാൽ എ ഡി 1528- ൽ ക്ഷേത്രം തകർക്കാനും പള്ളി പണിയാനും അദ്ദേഹത്തിന് അവസരമില്ല. മാത്രമല്ല മുഗൾ ചക്രവർത്തിയുടെ കമാൻഡറായി മിർ ബാക്കി എന്ന് പേരുള്ള ആരും ഉണ്ടായിരുന്നില്ല എന്നും പി.എൻ മിശ്ര ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ് എ നസീർ എന്നിവരടങ്ങുന്ന ബെഞ്ചിനോട് പറഞ്ഞു.

അയോദ്ധ്യയിലെ ആക്രമണത്തിന് നേതൃത്വം നൽകിയ കമാൻഡറല്ല മിർ ബാക്കി എന്ന് പറഞ്ഞ മിശ്രയോട് ഈ ചരിത്രഗ്രന്ഥങ്ങളെ പരാമർശിച്ച് എന്താണ് തെളിയിക്കാൻ ശ്രമിക്കുന്നതെന്ന് ബെഞ്ച് ചോദിച്ചു. കേസുമായി ബന്ധപ്പെട്ട് മുസ്ളിങ്ങളുടെ കാര്യത്തിൽ ഇതുവരെയുള്ള ആദ്യത്തെ ചരിത്രഗ്രന്ഥമാണ് “ബാബർനാമ”, മറുപടിയായി അഭിഭാഷകൻ പറഞ്ഞു ഇതിനെ ഉദ്ധരിച്ചാണ് ക്ഷേത്രം പള്ളിയായി പ്രഖ്യാപിക്കണമെന്ന് അവർ പറയുന്നത്. എന്നാൽ ഈ വാദം നിരാകരിക്കാൻ പ്രതി ഭാഗം അഭിഭാഷകനായ ഞാൻ ആഗ്രഹിക്കുന്നു.

“ഏതെങ്കിലും കെട്ടിടം ഒരു പള്ളിയായി പ്രഖ്യാപിക്കണമെങ്കിൽ, ബാബർ ആ സ്ഥലത്തെ “വക്കിഫ്” (സ്ഥലത്തെ കുറിച്ച് അറിവുള്ള, സന്ദർശിച്ച ആൾ) ആണെന്ന് അവർ തെളിയിക്കേണ്ടതുണ്ട്.” ചക്രവർത്തിയുടെ 18 വർഷത്തെ ജീവിതത്തെ കുറിച്ചാണ് ബാബർനാമ പ്രതിപാദിക്കുന്നതെന്നും എന്നാൽ അയോദ്ധ്യയിലെ ഒരു പള്ളിയെ കുറിച്ചും സംസാരിക്കുന്നില്ലെന്നും മാത്രമല്ല, പള്ളി പണിയാൻ ഉത്തരവിട്ടപ്പോൾ രാജാവ് ആഗ്രയിലായിരുന്നുവെന്നും മിശ്ര പറഞ്ഞു.

Latest Stories

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു