ബാബർ അയോദ്ധ്യ സന്ദർശിക്കുകയോ പള്ളി പണിയുകയോ ചെയ്തിട്ടില്ല; ഹിന്ദു കക്ഷികൾ സുപ്രീം കോടതിയിൽ

മുഗൾ ചക്രവർത്തി ബാബർ അയോദ്ധ്യ സന്ദർശിക്കുകയോ 1528- ൽ “രാം ജൻഭൂമി-ബാബറി പള്ളി” സ്ഥലത്ത് പള്ളി പണിയാൻ ക്ഷേത്രം പൊളിക്കാൻ ഉത്തരവിടുകയോ ചെയ്തിട്ടില്ലെന്ന് ഹിന്ദു സംഘടന ബുധനാഴ്ച സുപ്രീം കോടതിയിൽ വാദിച്ചു.

കേസിൽ ഒരു മുസ്ലിം പാർട്ടി സമർപ്പിച്ച വ്യവഹാരത്തിലെ പ്രതിയായ അഖിൽ ഭാരതീയ ശ്രീ രാം ജന്മ ഭൂമി പുനരുധാർ സമിതി, “” തുസുക്-ഇ-ബാബൂരി” അഥവാ “ബാബർനാമ “, “ഹുമയുന്നാമ”, “അക്ബർനാമ”, “” തുസുക്-ഇ-ജഹാംഗിരി “” തുടങ്ങിയ ചരിത്രപുസ്തകങ്ങളെ പരാമർശിച്ചു കൊണ്ടാണ്, ഇവയിലൊന്നും ബാബറി മസ്ജിദിന്റെ നിലനിൽപ്പിനെ കുറിച്ച് സംസാരിച്ചിട്ടില്ലെന്ന കാര്യം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ ഉയർത്തിക്കാട്ടിയത്.

ഈ പുസ്തകങ്ങളിൽ, പ്രത്യേകിച്ചും ആദ്യത്തെ മുഗൾ ചക്രവർത്തി ബാബറുടെ കമാൻഡറായിരുന്ന മിർ ബാക്കിയുടെ “ബാബർനാമ”യിൽ, അയോദ്ധ്യയിൽ ക്ഷേത്രത്തിന്റെ നാശത്തെ കുറിച്ചോ ബാബറി പള്ളി നിർമ്മാണത്തെ കുറിച്ചോ സംസാരിച്ചിട്ടില്ല എന്ന് ഹിന്ദു കക്ഷികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി.എൻ മിശ്ര പറഞ്ഞു. പതിറ്റാണ്ടുകൾ പഴക്കമുള്ള കേസിൽ, സുപ്രീം കോടതിയിൽ പതിനാലാം ദിവസം വാദം തുടരുകയാണ്.

“ബാബർ അയോദ്ധ്യയിൽ പ്രവേശിച്ചില്ല, അതിനാൽ എ ഡി 1528- ൽ ക്ഷേത്രം തകർക്കാനും പള്ളി പണിയാനും അദ്ദേഹത്തിന് അവസരമില്ല. മാത്രമല്ല മുഗൾ ചക്രവർത്തിയുടെ കമാൻഡറായി മിർ ബാക്കി എന്ന് പേരുള്ള ആരും ഉണ്ടായിരുന്നില്ല എന്നും പി.എൻ മിശ്ര ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ് എ നസീർ എന്നിവരടങ്ങുന്ന ബെഞ്ചിനോട് പറഞ്ഞു.

അയോദ്ധ്യയിലെ ആക്രമണത്തിന് നേതൃത്വം നൽകിയ കമാൻഡറല്ല മിർ ബാക്കി എന്ന് പറഞ്ഞ മിശ്രയോട് ഈ ചരിത്രഗ്രന്ഥങ്ങളെ പരാമർശിച്ച് എന്താണ് തെളിയിക്കാൻ ശ്രമിക്കുന്നതെന്ന് ബെഞ്ച് ചോദിച്ചു. കേസുമായി ബന്ധപ്പെട്ട് മുസ്ളിങ്ങളുടെ കാര്യത്തിൽ ഇതുവരെയുള്ള ആദ്യത്തെ ചരിത്രഗ്രന്ഥമാണ് “ബാബർനാമ”, മറുപടിയായി അഭിഭാഷകൻ പറഞ്ഞു ഇതിനെ ഉദ്ധരിച്ചാണ് ക്ഷേത്രം പള്ളിയായി പ്രഖ്യാപിക്കണമെന്ന് അവർ പറയുന്നത്. എന്നാൽ ഈ വാദം നിരാകരിക്കാൻ പ്രതി ഭാഗം അഭിഭാഷകനായ ഞാൻ ആഗ്രഹിക്കുന്നു.

“ഏതെങ്കിലും കെട്ടിടം ഒരു പള്ളിയായി പ്രഖ്യാപിക്കണമെങ്കിൽ, ബാബർ ആ സ്ഥലത്തെ “വക്കിഫ്” (സ്ഥലത്തെ കുറിച്ച് അറിവുള്ള, സന്ദർശിച്ച ആൾ) ആണെന്ന് അവർ തെളിയിക്കേണ്ടതുണ്ട്.” ചക്രവർത്തിയുടെ 18 വർഷത്തെ ജീവിതത്തെ കുറിച്ചാണ് ബാബർനാമ പ്രതിപാദിക്കുന്നതെന്നും എന്നാൽ അയോദ്ധ്യയിലെ ഒരു പള്ളിയെ കുറിച്ചും സംസാരിക്കുന്നില്ലെന്നും മാത്രമല്ല, പള്ളി പണിയാൻ ഉത്തരവിട്ടപ്പോൾ രാജാവ് ആഗ്രയിലായിരുന്നുവെന്നും മിശ്ര പറഞ്ഞു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി