ബാബർ അയോദ്ധ്യ സന്ദർശിക്കുകയോ പള്ളി പണിയുകയോ ചെയ്തിട്ടില്ല; ഹിന്ദു കക്ഷികൾ സുപ്രീം കോടതിയിൽ

മുഗൾ ചക്രവർത്തി ബാബർ അയോദ്ധ്യ സന്ദർശിക്കുകയോ 1528- ൽ “രാം ജൻഭൂമി-ബാബറി പള്ളി” സ്ഥലത്ത് പള്ളി പണിയാൻ ക്ഷേത്രം പൊളിക്കാൻ ഉത്തരവിടുകയോ ചെയ്തിട്ടില്ലെന്ന് ഹിന്ദു സംഘടന ബുധനാഴ്ച സുപ്രീം കോടതിയിൽ വാദിച്ചു.

കേസിൽ ഒരു മുസ്ലിം പാർട്ടി സമർപ്പിച്ച വ്യവഹാരത്തിലെ പ്രതിയായ അഖിൽ ഭാരതീയ ശ്രീ രാം ജന്മ ഭൂമി പുനരുധാർ സമിതി, “” തുസുക്-ഇ-ബാബൂരി” അഥവാ “ബാബർനാമ “, “ഹുമയുന്നാമ”, “അക്ബർനാമ”, “” തുസുക്-ഇ-ജഹാംഗിരി “” തുടങ്ങിയ ചരിത്രപുസ്തകങ്ങളെ പരാമർശിച്ചു കൊണ്ടാണ്, ഇവയിലൊന്നും ബാബറി മസ്ജിദിന്റെ നിലനിൽപ്പിനെ കുറിച്ച് സംസാരിച്ചിട്ടില്ലെന്ന കാര്യം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ ഉയർത്തിക്കാട്ടിയത്.

ഈ പുസ്തകങ്ങളിൽ, പ്രത്യേകിച്ചും ആദ്യത്തെ മുഗൾ ചക്രവർത്തി ബാബറുടെ കമാൻഡറായിരുന്ന മിർ ബാക്കിയുടെ “ബാബർനാമ”യിൽ, അയോദ്ധ്യയിൽ ക്ഷേത്രത്തിന്റെ നാശത്തെ കുറിച്ചോ ബാബറി പള്ളി നിർമ്മാണത്തെ കുറിച്ചോ സംസാരിച്ചിട്ടില്ല എന്ന് ഹിന്ദു കക്ഷികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി.എൻ മിശ്ര പറഞ്ഞു. പതിറ്റാണ്ടുകൾ പഴക്കമുള്ള കേസിൽ, സുപ്രീം കോടതിയിൽ പതിനാലാം ദിവസം വാദം തുടരുകയാണ്.

“ബാബർ അയോദ്ധ്യയിൽ പ്രവേശിച്ചില്ല, അതിനാൽ എ ഡി 1528- ൽ ക്ഷേത്രം തകർക്കാനും പള്ളി പണിയാനും അദ്ദേഹത്തിന് അവസരമില്ല. മാത്രമല്ല മുഗൾ ചക്രവർത്തിയുടെ കമാൻഡറായി മിർ ബാക്കി എന്ന് പേരുള്ള ആരും ഉണ്ടായിരുന്നില്ല എന്നും പി.എൻ മിശ്ര ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ് എ നസീർ എന്നിവരടങ്ങുന്ന ബെഞ്ചിനോട് പറഞ്ഞു.

അയോദ്ധ്യയിലെ ആക്രമണത്തിന് നേതൃത്വം നൽകിയ കമാൻഡറല്ല മിർ ബാക്കി എന്ന് പറഞ്ഞ മിശ്രയോട് ഈ ചരിത്രഗ്രന്ഥങ്ങളെ പരാമർശിച്ച് എന്താണ് തെളിയിക്കാൻ ശ്രമിക്കുന്നതെന്ന് ബെഞ്ച് ചോദിച്ചു. കേസുമായി ബന്ധപ്പെട്ട് മുസ്ളിങ്ങളുടെ കാര്യത്തിൽ ഇതുവരെയുള്ള ആദ്യത്തെ ചരിത്രഗ്രന്ഥമാണ് “ബാബർനാമ”, മറുപടിയായി അഭിഭാഷകൻ പറഞ്ഞു ഇതിനെ ഉദ്ധരിച്ചാണ് ക്ഷേത്രം പള്ളിയായി പ്രഖ്യാപിക്കണമെന്ന് അവർ പറയുന്നത്. എന്നാൽ ഈ വാദം നിരാകരിക്കാൻ പ്രതി ഭാഗം അഭിഭാഷകനായ ഞാൻ ആഗ്രഹിക്കുന്നു.

“ഏതെങ്കിലും കെട്ടിടം ഒരു പള്ളിയായി പ്രഖ്യാപിക്കണമെങ്കിൽ, ബാബർ ആ സ്ഥലത്തെ “വക്കിഫ്” (സ്ഥലത്തെ കുറിച്ച് അറിവുള്ള, സന്ദർശിച്ച ആൾ) ആണെന്ന് അവർ തെളിയിക്കേണ്ടതുണ്ട്.” ചക്രവർത്തിയുടെ 18 വർഷത്തെ ജീവിതത്തെ കുറിച്ചാണ് ബാബർനാമ പ്രതിപാദിക്കുന്നതെന്നും എന്നാൽ അയോദ്ധ്യയിലെ ഒരു പള്ളിയെ കുറിച്ചും സംസാരിക്കുന്നില്ലെന്നും മാത്രമല്ല, പള്ളി പണിയാൻ ഉത്തരവിട്ടപ്പോൾ രാജാവ് ആഗ്രയിലായിരുന്നുവെന്നും മിശ്ര പറഞ്ഞു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്