കുറഞ്ഞത് 116 കുടിയേറ്റ തൊഴിലാളികൾ മെയ് ഒന്നിന് ശേഷം റോഡ്, ട്രെയിൻ അപകടങ്ങളിൽ മരിച്ചു

കോവിഡ്-19 ലോക്ക്ഡൗണിനിടെ സ്വദേശങ്ങളിൽ എത്താൻ കാൽനടയായോ ട്രക്കുകളിലോ യാത്ര പുറപ്പെട്ട കുറഞ്ഞത് 116 കുടിയേറ്റ തൊഴിലാളികൾ അപകടങ്ങളിൽ മരിച്ചിട്ടുണ്ട് എന്ന് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. മെയ് ഒന്നിന് പ്രത്യേക ട്രെയിനുകൾ സർക്കാർ ഏർപ്പെടുത്തിയത് മുതൽ 150 ഓളം പേർക്ക് റോഡ് അല്ലെങ്കിൽ ട്രെയിൻ അപകടങ്ങളിൽ പരിക്കേറ്റു.

ഉത്തർപ്രദേശിലെ ഔറിയയിൽ, ശനിയാഴ്ച പുലർച്ചെ യാത്ര ചെയ്ത ട്രക്ക് മറ്റൊന്നുമായി കൂട്ടിയിടിച്ച് രണ്ട് ഡസനിലധികം പേർ മരിച്ച സംഭവമാണ് അപകടങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയത്. അവർ ജോലി ചെയ്തിരുന്ന രാജസ്ഥാനിൽ നിന്ന് ട്രക്കിൽ കയറി ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ ഗ്രാമങ്ങളിലേക്ക് പോകവെയാണ് ദുരന്തമുണ്ടായത്.

ശനിയാഴ്ച നടന്ന ഏക അപകടമല്ല ഇത്. ഹരിയാനയിൽ നിന്ന് ബിഹാറിലേക്ക് പോകുകയായിരുന്ന ദമ്പതികൾ അവർ സഞ്ചരിച്ചിരുന്ന ടെമ്പോ ആഗ്രയിൽ ഒരു ട്രക്കുമായി കൂട്ടിയിടിച്ച്‌ മരിച്ചു. അതേസമയം മധ്യപ്രദേശിലെ സാഗറിൽ ട്രക്ക് മറിഞ്ഞ് ആറ് തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെടുകയും കുടുംബാംഗങ്ങൾ ഉൾപ്പെടെ 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കുടിയേറ്റ തൊഴിലാളികൾ റോഡുകളിലൂടെയും റെയിൽ പാതകളിലൂടെയും നടക്കുന്നത് കണ്ടാൽ സംസ്ഥാന സർക്കാരുകൾക്കായിരിക്കും അതിന്റെ ഉത്തരവാദിത്വം എന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല വെള്ളിയാഴ്ച സംസ്ഥാനങ്ങൾക്ക് കത്തയച്ചതിനെ തുടർന്നാണ് അപകടങ്ങൾ സംഭവിച്ചത്. പ്രത്യേക ട്രെയിനുകളിൽ അവർ സഞ്ചരിക്കുന്നു എന്ന് ഉറപ്പു വരുത്താൻ കുടിയേറ്റ തൊഴിലാളികളെ ബോധവത്കരിക്കുന്ന ചുമതല അജയ് ഭല്ല സംസ്ഥാനങ്ങളെ ഏൽപ്പിക്കുകയാണ് ഉണ്ടായത്.

മെയ് 1 നും മെയ് 16 നും ഇടയിൽ 27 റോഡ്, ട്രെയിൻ അപകടങ്ങളിൽ 116 പേർ മരിക്കുകയും 159 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗവേഷകരായ കനിക, അമൻ, തേജേഷ് ജിഎൻ എന്നിവർ ശേഖരിച്ച പത്ര റിപ്പോർട്ടുകളുടെയും ഡാറ്റയുടെയും വിശകലനത്തിൽ വ്യക്തമായി.

Latest Stories

വീട്ടുകാർ പ്രണയം എതിർത്തു, കാമുകനുമായി കേരളത്തിലെത്തിയ വൈറൽ താരം മൊണാലിസ വിവാഹിതയാകുന്നു

കേരളത്തിന് മോദിയുടെ ഗ്യാരന്റിയുണ്ട്, ഇത്തവണ അവസരം തന്നാല്‍ വികസനം ഉറപ്പാക്കാമെന്ന് പ്രധാനമന്ത്രി മോദി; 'കേരളത്തില്‍ മാറ്റം അനിവാര്യമാണ്, എന്‍ഡിഎയ്ക്ക് അവസരം തന്നാല്‍ അത്ഭുതകരമായ കാഴ്ച കാണാം'

സോളാര്‍ കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി; നിയമസഭാ തിരഞ്ഞെടുപ്പ് വരെ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ഹര്‍ജി കോടതി തള്ളി

ആലുവയില്‍ എന്‍.ഡി.ആര്‍. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്; 250 കോടിയുടെ നിക്ഷേപം

10,800 കോടി രൂപയുടെ വികസന പദ്ധതികള്‍; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് പ്രധാനമന്ത്രി മോദിയുടെ ഉദ്ഘാടന മാമാങ്കം

പ്രണയമോ അധികാരമോ? ഗണേഷ് കുമാർ വിവാദവും കേരളത്തിലെ പുരുഷാധിപത്യത്തിന്റെ നീണ്ട ചരിത്രവും

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നട്ടംതിരിയുന്നത് രാജ്യത്തെ അടുക്കളകളും; എല്‍പിജി വില കൂട്ടലിന് പിന്നാലെ ക്ഷാമവും; ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിന് 25 ദിവസത്തെ ഇടവേള; പ്രതിസന്ധിയില്‍ അടച്ചുപൂട്ടുന്ന ഹോട്ടലുകള്‍

സമാന്തര ഉദ്ഘാടനം നടത്തി സര്‍ക്കാരിന്റെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ദേശീയ പാത വികസന ഉദ്ഘാടനം ബഹിഷ്‌കരിച്ച സര്‍ക്കാര്‍ ബദലായി ഉദ്ഘാടനം നടത്തി

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി