ജനഗണമനയും വന്ദേമാതരവും ആലപിക്കുന്ന വേദിയില്‍ വന്ദേമാതരത്തിന് മുന്‍ഗണന വേണം; എഴുന്നേറ്റ് നില്‍ക്കണം, മൂന്ന് മിനിറ്റും 10 സെക്കന്റുമുള്ള പതിപ്പ് നിര്‍ബന്ധമാക്കി, ഔദ്യോഗിക പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തി ആഭ്യന്തരമന്ത്രാലയം

ദേശീയഗീതമായ വന്ദേമാതരത്തിന് പുതിയ ഔദ്യോഗിക പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് പ്രകാരം വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകള്‍ ഉള്‍പ്പെട്ട മൂന്ന് മിനിറ്റും പത്ത് സെക്കന്റും ദൈര്‍ഘ്യമുള്ള പതിപ്പാണ് ഇനി മുതല്‍ ഔദ്യോഗിക ചടങ്ങുകളില്‍ ആലപിക്കേണ്ടത്. ദേശീയഗാനവും ദേശീയഗീതവും ഒരുമിച്ച് ആലപിക്കുന്ന അവസരങ്ങളില്‍ വന്ദേമാതരത്തിന് മുന്‍ഗണന നല്‍കണമെന്നും അത് ആദ്യം ആലപിക്കണമെന്നും മന്ത്രാലയം നിര്‍ദേശിക്കുന്നു. ഗീതം ആലപിക്കുമ്പോഴോ പ്ലേ ചെയ്യുമ്പോഴോ സദസ്സിലുള്ളവര്‍ എഴുന്നേറ്റുനിന്ന് ആദരവ് പ്രകടിപ്പിക്കണം.

ദേശീയഗാനമായ ‘ജനഗണമന’യ്ക്ക് വ്യക്തമായ നിയമങ്ങളും പ്രോട്ടോക്കോളുകളും നിലവിലുണ്ടായിരുന്നെങ്കിലും വന്ദേമാതരത്തിന് അത്തരത്തിലുള്ള ഔദ്യോഗിക നിബന്ധനകള്‍ ഉണ്ടായിരുന്നില്ല. ഇനിമുതല്‍ ദേശീയ പതാക ഉയര്‍ത്തുമ്പോഴും രാഷ്ട്രപതിയുടെയും ഗവര്‍ണര്‍മാരുടെയും സാന്നിധ്യമുള്ള ഔദ്യോഗിക ചടങ്ങുകളിലും അവരുടെ പ്രസംഗങ്ങള്‍ക്ക് മുന്‍പും ശേഷവും ഈ ഗീതം ആലപിക്കണമെന്ന് ജനുവരി 28-ന് പുറപ്പെടുവിച്ച 10 പേജുള്ള ഉത്തരവില്‍ അമിത് ഷായുടെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.

വാര്‍ത്താചിത്രങ്ങളിലോ ഡോക്യുമെന്ററികളിലോ സിനിമയുടെ ഭാഗമായി ഗീതം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ല. ഇത് സിനിമയുടെ പ്രദര്‍ശനത്തെ തടസ്സപ്പെടുത്താതിരിക്കാനാണെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ബാന്റ് സെറ്റുകളുടെ അകമ്പടിയോടെ വന്ദേമാതരം അവതരിപ്പിക്കുന്ന അവസരങ്ങളില്‍ ഗീതം ആരംഭിക്കുന്നതിന് മുന്‍പായി ഏഴ് താളത്തിലുള്ള ഡ്രം റോള്‍ ഉണ്ടായിരിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉത്തരവില്‍ നിര്‍ദേശമുണ്ട്.

ചടങ്ങുകളെ ആഭ്യന്തര മന്ത്രാലയം മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. സിവില്‍ ഇന്‍വെസ്റ്റിറ്റിയൂറുകള്‍, രാഷ്ട്രപതിയുടെയും ഗവര്‍ണര്‍മാരുടെയും ഔദ്യോഗിക സന്ദര്‍ശനങ്ങള്‍, ദേശീയ പതാക പരേഡിനായി കൊണ്ടുവരുന്ന സമയം തുടങ്ങിയവയില്‍ ഗീതം കേള്‍പ്പിക്കണം. സാംസ്‌കാരിക പരിപാടികളിലും പതാക ഉയര്‍ത്തുന്ന ചടങ്ങുകളിലും ഗീതം കേള്‍പ്പിക്കുന്നതിനൊപ്പം സമൂഹാലാപനവും നടത്തണം. സ്‌കൂളുകളില്‍ രാവിലെ വന്ദേമാതരം ആലപിക്കണമെന്നും വിദ്യാര്‍ത്ഥികളില്‍ ദേശീയ പതാകയോടും ദേശീയഗീതത്തോടും ആദരവ് വളര്‍ത്താന്‍ സ്‌കൂള്‍ അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെടുന്നു.

1870കളിലെ സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജി സംസ്‌കൃതമിശ്രമായ ബംഗാളി ഭാഷയില്‍ രചിച്ച ഗീതമാണ് വന്ദേമാതരം. 1950-ല്‍ ഈ ഗാനത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകള്‍ ഇന്ത്യയുടെ ദേശീയഗീതമായി അംഗീകരിച്ചു.

Latest Stories

'കേരളത്തില്‍ എയിംസ് വന്നിരിക്കും, ആലപ്പുഴയില്‍ സ്ഥലം തരില്ലെങ്കില്‍ തൃശൂരില്‍ നേടിയെടുക്കണം'; ബജറ്റ് കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞതോടെ വീണ്ടും സുരേഷ് ഗോപി

ടോയ്‌ലെറ്റ് പേപ്പര്‍ പോലെ പാകിസ്ഥാനെ അമേരിക്ക ഉപയോഗിച്ച് വലിച്ചെറിഞ്ഞെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്; 'ജിഹാദ്' എന്ന പേരില്‍ പാകിസ്ഥാനികളെ പോരാട്ടത്തിന് അയച്ചത് തെറ്റായ വഴിയായിരുന്നു

കുറ്റ്യാടിയില്‍ പുതുയുഗ യാത്രയിലെ ഷാഫി പിണക്കം; വി ഡി സതീശന് മുമ്പ് പ്രസംഗിക്കാന്‍ വിളിച്ചില്ല, ചൊടിച്ച് ഷാഫി പറമ്പില്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ അതിജീവിതയെ അപമാനിച്ച അഡ്വ ദീപ ജോസഫിനെ നിര്‍ത്തിപ്പൊരിച്ച് സുപ്രീം കോടതി; നിങ്ങളൊരു വനിത അഭിഭാഷകയല്ലേ, പുരുഷനായിരുന്നെങ്കില്‍ ഉടന്‍ അറസ്റ്റിന് നിര്‍ദേശിച്ചേനേയെന്ന് ചീഫ് ജസ്റ്റിസ്

ഇന്ത്യയെ വില്‍ക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേ?; നമ്മള്‍ എന്ത് വാങ്ങിക്കണമെന്ന് അമേരിക്ക തീരുമാനിക്കുന്ന സ്ഥിതി; ഇന്ത്യ- യുഎസ് കരാറില്‍ എന്തെന്ന് ഇതുവരേയും വ്യക്തതയില്ല, പ്രധാനമന്ത്രിക്ക് ഇതുവരെ ഒന്നും മനസിലായിട്ടില്ലെന്നും കണ്ണില്‍ ഭയമെന്നും രാഹുല്‍ ഗാന്ധി

ദീപകിന്റെ ആത്മഹത്യ കേസ്: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം

മാരുതിയുടെ മികച്ച മൈലേജ് നൽകുന്ന ബഡ്ജറ്റ് കാറുകൾ!

കൊടിമരപ്രതിഷ്ഠയില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു; ലഭിച്ച സ്വര്‍ണത്തിന് 'കണക്കില്ല'; ശബരിമലയിലേക്ക് സ്വര്‍ണം സമര്‍പ്പിച്ച സിനിമ താരങ്ങളുടെ അടക്കം മൊഴിയെടുക്കും; എത്ര കൊടുത്തുവെന്ന് അറിയണം

ഹൈക്കോടതിയില്‍ എസ്‌ഐടി നല്‍കിയ റിപ്പോര്‍ട്ടില്‍ ആഗോള അയ്യപ്പ സംഗമവും; ദേവസ്വം യോഗത്തിന്റെ മിനിട്‌സില്‍ പരിപാടിയെ കുറിച്ച് വിവരമില്ല; ഫണ്ട് വിനിയോഗത്തിലും അവ്യക്തത

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ അഖിലേന്ത്യ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍; സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ 24 മണിക്കൂര്‍ പണിമുടക്കില്‍ അവശ്യ സര്‍വ്വീസുകളെ ഒഴിവാക്കിയിട്ടുണ്ട്