മോദിയെ കാണാൻ ബെംഗളൂരു നഗരത്തിൽ ഒഴുകിയെത്തിയത് ജനസാഗരം; പ്രധാനമന്ത്രിയുടെ മെഗാറോഡ് ഷോ അവസാനിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെഗാ റോഡ് ഷോ കാണാൻ ബെംഗളൂരു നഗരത്തിൽ തടിച്ചുകൂടിയത് ആയിരങ്ങൾ. ബിജെപിയുടെ സുപ്രധാനമായ 16 മണ്ഡലങ്ങളിലൂടെയാണ് 26 കിലോമീറ്റർ  ദൂരത്തിൽ  റോഡ് ഷോ നടന്നത്. റോഡിന്റെ ഇരുവശങ്ങളിലുമായി  നിന്ന പ്രവർത്തകർ  പൂക്കളെറിഞ്ഞാണ്  പ്രധാനമന്ത്രിയെ  സ്വീകരിച്ചത്.

ഭിന്നശേഷിക്കാരും നവജാത ശിശുക്കളുമായി സ്ത്രീകളും വൃദ്ധരുമടക്കം  മോദിയെ സ്വീകരിക്കാൻ റോഡിൽ മണിക്കൂറുകളോളം കാത്ത് നിന്നിരുന്നു. റോഡ് ഷോ നടക്കുന്ന  നഗരത്തിന്റെ പ്രദേശങ്ങൾ  എല്ലാം തന്നെ ബിജെപിക്ക് ശക്തമായ സ്വാധീനമുള്ളവയാണ്.

ബിജെപിയുടെ ഡബിൾ എഞ്ചിനുള്ള സർക്കാർ വിവേചനമില്ലാതെ വികസന പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടത്തുന്നുണ്ടെന്നും ഇനിയും അത് തുടരുമെന്ന് വാഗ്ദാനം ചെയ്യുന്നുവെന്നും റാലിക്ക് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത്  പ്രധാനമന്ത്രി പറഞ്ഞു. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് മോദിയോ ബിജെപിയോ അല്ല, ബിജെപിക്ക് വേണ്ടി ജനങ്ങളാണ് ഇത്തവണത്തെ ഇലക്ഷനെ നേരിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം സംസ്ഥാനത്ത് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ്  പ്രകടന പത്രികക്കെതിരെ വിവാദങ്ങൾ കൊഴുക്കുകയാണ്.  ബജ്റംഗദൾ പോലുള്ള ഗ്രൂപ്പുകളെ സംസ്ഥാനത്ത് നിരോധിക്കുമെന്ന ് കോൺഗ്രസ്  പ്രകടന പത്രികയിൽ പറയുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  മെഗാ റോഡ് ഷോയോട് കൂടി ബിജെപിയുടെ പരസ്യ പ്രചാരണം ഇന്ന് അവസാനിപ്പിക്കുകയാണ്.


Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ