കടുത്ത വരള്‍ച്ച: ബംഗളൂരുവില്‍ അഞ്ചുവര്‍ഷത്തേക്ക് ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് വിലക്ക് വരുന്നു

കര്‍ണാടക സംസ്ഥാനം മുഴുവന്‍ കടുത്ത വരള്‍ച്ചയ്ക്ക് സമാനമായ സാഹചര്യം അനുഭവിക്കുന്ന പശ്ചാത്തലത്തില്‍ ബംഗളൂരു നഗരത്തില്‍ അഞ്ചുവര്‍ഷത്തേയ്ക്ക് ഫ്‌ളാറ്റുകള്‍ അടക്കമുള്ള അപ്പാര്‍ട്ട്മെന്റുകളുടെയും നിര്‍മ്മാണത്തിന് നിരോധനം വരുന്നു. ഇത്തരം ഒരു ആലോചന സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും എന്നാല്‍ അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് ഫ്‌ളാറ്റ് നിര്‍മ്മാതാക്കളോടും മറ്റും ചര്‍ച്ച നടത്തുമെന്നും ഉപ മുഖ്യമന്ത്രി ജി. പരമേശ്വര പറഞ്ഞു.

അഞ്ചു വര്‍ഷത്തേയ്ക്ക് കെട്ടിട നിര്‍മ്മാണ അനുമതിക്ക് വിലക്ക് ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ്. കാരണം ഇപ്പോള്‍ നഗരത്തില്‍ ആയിരക്കണക്കിന് ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ച് താമസക്കാര്‍ക്ക് കൈമാറുന്നത് കുടിവെള്ള സ്രോതസ് ഉറപ്പ് വരുത്താതെയാണ്. അതുകൊണ്ട് താമസക്കാര്‍ക്ക് ടാങ്ക് വെള്ളത്തെ ആശ്രയിക്കേണ്ടി വരികയാണ്. ജലക്ഷാമം കൂടുന്ന സാഹചര്യത്തില്‍ പ്രതിസന്ധി രൂക്ഷമാകും- ബംഗളൂരു നഗരവികസനത്തിന്റേയും കൂടി ചുമതല വഹിക്കുന്ന ഉപമുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ തീരുമാനം കെട്ടിട നിര്‍മ്മാതാക്കളില്‍ ഞെട്ടലുളവാക്കിയിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ സമാന സാഹചര്യം അനുഭവിക്കുന്ന മറ്റൊരു മെട്രോ നഗരമാണ് ചെന്നൈ. ഏതാണ്ട് 200 ദിവസമായി മഴയില്ലാതിരുന്ന നഗരത്തില്‍ കുടിവെള്ളം കിട്ടാക്കനിയാണിപ്പോള്‍. കഴിഞ്ഞ ദിവസമാണ് ചെറിയൊരു മഴ ലഭിച്ചത്. ഒരു നിയന്ത്രണവുമില്ലാതെ മലകള്‍ ഇടിച്ചു നിരത്തിയതിനും വനങ്ങള്‍ കൈയേറി നശിപ്പിച്ചതിനും മറുവില നല്‍കുകയാണ് ഈ നഗരങ്ങളിപ്പോള്‍.

Latest Stories

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു