കടുത്ത വരള്‍ച്ച: ബംഗളൂരുവില്‍ അഞ്ചുവര്‍ഷത്തേക്ക് ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് വിലക്ക് വരുന്നു

കര്‍ണാടക സംസ്ഥാനം മുഴുവന്‍ കടുത്ത വരള്‍ച്ചയ്ക്ക് സമാനമായ സാഹചര്യം അനുഭവിക്കുന്ന പശ്ചാത്തലത്തില്‍ ബംഗളൂരു നഗരത്തില്‍ അഞ്ചുവര്‍ഷത്തേയ്ക്ക് ഫ്‌ളാറ്റുകള്‍ അടക്കമുള്ള അപ്പാര്‍ട്ട്മെന്റുകളുടെയും നിര്‍മ്മാണത്തിന് നിരോധനം വരുന്നു. ഇത്തരം ഒരു ആലോചന സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും എന്നാല്‍ അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് ഫ്‌ളാറ്റ് നിര്‍മ്മാതാക്കളോടും മറ്റും ചര്‍ച്ച നടത്തുമെന്നും ഉപ മുഖ്യമന്ത്രി ജി. പരമേശ്വര പറഞ്ഞു.

അഞ്ചു വര്‍ഷത്തേയ്ക്ക് കെട്ടിട നിര്‍മ്മാണ അനുമതിക്ക് വിലക്ക് ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ്. കാരണം ഇപ്പോള്‍ നഗരത്തില്‍ ആയിരക്കണക്കിന് ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ച് താമസക്കാര്‍ക്ക് കൈമാറുന്നത് കുടിവെള്ള സ്രോതസ് ഉറപ്പ് വരുത്താതെയാണ്. അതുകൊണ്ട് താമസക്കാര്‍ക്ക് ടാങ്ക് വെള്ളത്തെ ആശ്രയിക്കേണ്ടി വരികയാണ്. ജലക്ഷാമം കൂടുന്ന സാഹചര്യത്തില്‍ പ്രതിസന്ധി രൂക്ഷമാകും- ബംഗളൂരു നഗരവികസനത്തിന്റേയും കൂടി ചുമതല വഹിക്കുന്ന ഉപമുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ തീരുമാനം കെട്ടിട നിര്‍മ്മാതാക്കളില്‍ ഞെട്ടലുളവാക്കിയിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ സമാന സാഹചര്യം അനുഭവിക്കുന്ന മറ്റൊരു മെട്രോ നഗരമാണ് ചെന്നൈ. ഏതാണ്ട് 200 ദിവസമായി മഴയില്ലാതിരുന്ന നഗരത്തില്‍ കുടിവെള്ളം കിട്ടാക്കനിയാണിപ്പോള്‍. കഴിഞ്ഞ ദിവസമാണ് ചെറിയൊരു മഴ ലഭിച്ചത്. ഒരു നിയന്ത്രണവുമില്ലാതെ മലകള്‍ ഇടിച്ചു നിരത്തിയതിനും വനങ്ങള്‍ കൈയേറി നശിപ്പിച്ചതിനും മറുവില നല്‍കുകയാണ് ഈ നഗരങ്ങളിപ്പോള്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ