ജയ്പൂരിൽ രാസവസ്തു കയറ്റി വന്ന ട്രക്ക് മറ്റ് കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ 5 പേർ മരിച്ചു, 37 പേർക്ക് പരിക്ക്

ജയ്പൂർ-അജ്മീർ ദേശീയ പാതയിൽ വെള്ളിയാഴ്ച പുലർച്ചെ രാസവസ്തു നിറച്ച ട്രക്ക് മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ ജീവനോടെ വെന്തുമരിക്കുകയും 37 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുപ്പതോളം ട്രക്കുകളും മറ്റ് വാഹനങ്ങളും അഗ്നിക്കിരയായതായി സാക്ഷികൾ പറഞ്ഞു.

അഞ്ച് പേർ മരിക്കുകയും 37 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് കമ്മീഷണർ ബിജു ജോർജ്ജ് ജോസഫ് പിടിഐയോട് പറഞ്ഞു. രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ പരിക്കേറ്റവരെ പ്രവേശിപ്പിച്ച എസ്എംഎസ് ആശുപത്രി സന്ദർശിച്ച് ഡോക്ടർമാരുമായി സംസാരിച്ചു. കൃത്യമായ ചികിത്സയും മറ്റ് ക്രമീകരണങ്ങളും ഉറപ്പാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്കും ഡോക്ടർമാർക്കും നിർദ്ദേശം നൽകി.

തീ നിയന്ത്രണവിധേയമാക്കാൻ വളരെ ബുദ്ധിമുട്ടി. അഗ്നിശമന സേനയ്ക്ക് തീപിടിച്ച വാഹനങ്ങളിലേക്ക് എത്താൻ കഴിഞ്ഞില്ല. അപകടമുണ്ടായ പ്രദേശത്ത് മൂന്ന് പെട്രോൾ പമ്പുകൾ ഉണ്ടായിരുന്നുവെങ്കിലും ഭാഗ്യവശാൽ അവ സുരക്ഷിതമാണെന്ന് ഭാൻക്രോട്ടയിലെ എസ്എച്ച്ഒ മനീഷ് ഗുപ്ത പറഞ്ഞു. 25ലധികം ആംബുലൻസുകൾ സ്ഥലത്തെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റി. ദേശീയപാതയുടെ 300 മീറ്ററോളം ഭാഗമാണ് അപകടത്തിൽപ്പെട്ടത്.

Latest Stories

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ