ജയ്പൂരിൽ രാസവസ്തു കയറ്റി വന്ന ട്രക്ക് മറ്റ് കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ 5 പേർ മരിച്ചു, 37 പേർക്ക് പരിക്ക്

ജയ്പൂർ-അജ്മീർ ദേശീയ പാതയിൽ വെള്ളിയാഴ്ച പുലർച്ചെ രാസവസ്തു നിറച്ച ട്രക്ക് മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ ജീവനോടെ വെന്തുമരിക്കുകയും 37 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുപ്പതോളം ട്രക്കുകളും മറ്റ് വാഹനങ്ങളും അഗ്നിക്കിരയായതായി സാക്ഷികൾ പറഞ്ഞു.

അഞ്ച് പേർ മരിക്കുകയും 37 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് കമ്മീഷണർ ബിജു ജോർജ്ജ് ജോസഫ് പിടിഐയോട് പറഞ്ഞു. രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ പരിക്കേറ്റവരെ പ്രവേശിപ്പിച്ച എസ്എംഎസ് ആശുപത്രി സന്ദർശിച്ച് ഡോക്ടർമാരുമായി സംസാരിച്ചു. കൃത്യമായ ചികിത്സയും മറ്റ് ക്രമീകരണങ്ങളും ഉറപ്പാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്കും ഡോക്ടർമാർക്കും നിർദ്ദേശം നൽകി.

തീ നിയന്ത്രണവിധേയമാക്കാൻ വളരെ ബുദ്ധിമുട്ടി. അഗ്നിശമന സേനയ്ക്ക് തീപിടിച്ച വാഹനങ്ങളിലേക്ക് എത്താൻ കഴിഞ്ഞില്ല. അപകടമുണ്ടായ പ്രദേശത്ത് മൂന്ന് പെട്രോൾ പമ്പുകൾ ഉണ്ടായിരുന്നുവെങ്കിലും ഭാഗ്യവശാൽ അവ സുരക്ഷിതമാണെന്ന് ഭാൻക്രോട്ടയിലെ എസ്എച്ച്ഒ മനീഷ് ഗുപ്ത പറഞ്ഞു. 25ലധികം ആംബുലൻസുകൾ സ്ഥലത്തെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റി. ദേശീയപാതയുടെ 300 മീറ്ററോളം ഭാഗമാണ് അപകടത്തിൽപ്പെട്ടത്.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം