'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

ഓഫീസ് സമയത്തിന് ശേഷം ജോലി കോളുകളും ഇമെയിലുകളും അവഗണിക്കാനുള്ള നിയമപരമായ അവകാശം ജീവനക്കാർക്ക് നൽകുന്നതിനുള്ള ഒരു സ്വകാര്യ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ച് സുപ്രിയ സുലെ. ഇവയിൽ നിന്നും ഒഴിഞ്ഞുനിൽക്കാനുള്ള അവകാശം ഓരോ ജീവനക്കാരനും നൽകണമെന്ന് സുപ്രിയ സുലെ അവതരിപ്പിച്ച ‘റൈറ്റ് ഡു ഡിസ്‌കണക്ട് ബിൽ’ ആവശ്യപ്പെടുന്നു.

നിശ്ചിത ജോലി സമയത്തിന് ശേഷമോ അവധി ദിവസങ്ങളിലോ ജീവനക്കാർ ജോലിയുമായി ബന്ധപ്പെട്ട കോളുകൾ, ഇമെയിലുകൾ അല്ലെങ്കിൽ സന്ദേശങ്ങൾക്ക് മറുപടി നൽകാൻ ബാധ്യസ്ഥരല്ല. നിയമങ്ങൾ പാലിക്കാത്ത തൊഴിലുടമകൾക്കെതിരെ പിഴ ചുമത്താനും, നിയമലംഘനങ്ങൾക്ക് സ്ഥാപനത്തിലെ ജീവനക്കാരുടെ മൊത്തം പ്രതിഫലത്തിന്റെ 1% പിഴ ചുമത്താനും നിർദ്ദേശമുണ്ട്. ജോലി സമയത്തിന് ശേഷവും സ്ഥാപനങ്ങൾ ജീവനക്കാരെ ബന്ധപ്പെടുന്നത് ഉറക്കക്കുറവ്, സമ്മർദം തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും സുപ്രിയ ബില്ലിൽ ചൂണ്ടിക്കാട്ടി.

സ്വകാര്യ ബില്ലുകൾ എംപിമാർക്ക് നിയമനിർമ്മാണം അർഹിക്കുന്ന വിഷയങ്ങൾ അവതരിപ്പിക്കാൻ അനുവദിക്കുന്നു. അത്തരം ബില്ലുകൾ സർക്കാർ പ്രതികരിച്ചതിന് ശേഷം അവ പിൻവലിക്കുകയാണ് പതിവ്. ഡിസംബർ 1 ന് ആരംഭിച്ച തിരക്കേറിയ ശൈത്യകാല സമ്മേളനത്തിനിടയിലാണ് ബിൽ അവതരിപ്പിച്ചത്.

Latest Stories

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന