'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

ഓഫീസ് സമയത്തിന് ശേഷം ജോലി കോളുകളും ഇമെയിലുകളും അവഗണിക്കാനുള്ള നിയമപരമായ അവകാശം ജീവനക്കാർക്ക് നൽകുന്നതിനുള്ള ഒരു സ്വകാര്യ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ച് സുപ്രിയ സുലെ. ഇവയിൽ നിന്നും ഒഴിഞ്ഞുനിൽക്കാനുള്ള അവകാശം ഓരോ ജീവനക്കാരനും നൽകണമെന്ന് സുപ്രിയ സുലെ അവതരിപ്പിച്ച ‘റൈറ്റ് ഡു ഡിസ്‌കണക്ട് ബിൽ’ ആവശ്യപ്പെടുന്നു.

നിശ്ചിത ജോലി സമയത്തിന് ശേഷമോ അവധി ദിവസങ്ങളിലോ ജീവനക്കാർ ജോലിയുമായി ബന്ധപ്പെട്ട കോളുകൾ, ഇമെയിലുകൾ അല്ലെങ്കിൽ സന്ദേശങ്ങൾക്ക് മറുപടി നൽകാൻ ബാധ്യസ്ഥരല്ല. നിയമങ്ങൾ പാലിക്കാത്ത തൊഴിലുടമകൾക്കെതിരെ പിഴ ചുമത്താനും, നിയമലംഘനങ്ങൾക്ക് സ്ഥാപനത്തിലെ ജീവനക്കാരുടെ മൊത്തം പ്രതിഫലത്തിന്റെ 1% പിഴ ചുമത്താനും നിർദ്ദേശമുണ്ട്. ജോലി സമയത്തിന് ശേഷവും സ്ഥാപനങ്ങൾ ജീവനക്കാരെ ബന്ധപ്പെടുന്നത് ഉറക്കക്കുറവ്, സമ്മർദം തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും സുപ്രിയ ബില്ലിൽ ചൂണ്ടിക്കാട്ടി.

സ്വകാര്യ ബില്ലുകൾ എംപിമാർക്ക് നിയമനിർമ്മാണം അർഹിക്കുന്ന വിഷയങ്ങൾ അവതരിപ്പിക്കാൻ അനുവദിക്കുന്നു. അത്തരം ബില്ലുകൾ സർക്കാർ പ്രതികരിച്ചതിന് ശേഷം അവ പിൻവലിക്കുകയാണ് പതിവ്. ഡിസംബർ 1 ന് ആരംഭിച്ച തിരക്കേറിയ ശൈത്യകാല സമ്മേളനത്തിനിടയിലാണ് ബിൽ അവതരിപ്പിച്ചത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി