'ഭരണഘടനാ പദവിയിലുള്ളവര്‍ തുല്യ ആദരവ് അര്‍ഹിക്കുന്നു'; 'രാഷ്ട്രപത്‌നി' പരാമര്‍ശത്തെ വിമർശിച്ച് മനീഷ് തിവാരി

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെതിരെയുള്ള ലോക്‌സഭ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ ‘രാഷ്ട്രപത്‌നി’ പരാമര്‍ശത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് മനിഷ് തിവാരി. ഭരണഘടനാ പദവിയില്‍ ഇരിക്കുന്നവര്‍ സ്ത്രീ ആയാലും പുരുഷനായാലും അവര്‍ ആദരവ് അര്‍ഹിക്കുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ലിംഗഭേദത്തിന്റെ മതിഭ്രമത്തില്‍ സ്വയം നഷ്ടപ്പെടുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. സ്ഥാനത്തിന് അനുസരിച്ച് ബഹുമാനം നല്‍കണം. ഒരു പ്രത്യേക സ്ഥാനത്തുള്ള ഏതൊരു വ്യക്തിയും ആ സ്ഥാനവുമായി തുല്യരാണെന്നും ട്വീറ്റില്‍ പറയുന്നു. ഒരു ഹിന്ദി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശം.

ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ബിജെപി അംഗങ്ങള്‍ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ദ്രൗപദി മുര്‍മുവിനെയും ഭരണഘടനാ പദവിയെയും അപമാനിക്കാന്‍ ശ്രമിച്ചെന്നും ഇതില്‍ കോണ്‍ഗ്രസ് അധ്യക്ഷ ഉള്‍പ്പെടെ മാപ്പു പറയണമെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആവശ്യപ്പെട്ടു.

അതേസമയം പരാമര്‍ശം നാക്കുപിഴ ആയിരുന്നെന്നായിരുന്നു അധീര്‍ രഞ്ജന്‍ ചൗധരിയുടെ വിശദീകരണം. രാഷ്ട്രപതിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. നേരിട്ട് മാപ്പ് പറയാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അടുത്ത മാസം മൂന്നിന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Latest Stories

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നാലു പേർക്ക് സൂര്യാതപമേറ്റു; താപനില മുന്നറിയിപ്പ് തുടരുന്നു

മുണ്ടത്തിക്കോട് അപകടം; പുതുപ്പള്ളി പള്ളി പെരുന്നാളിൽ വെടിക്കെട്ട് ഒഴിവാക്കി

'ഇറാൻ യുദ്ധം ജയിക്കുന്നതിൽ നിന്ന് തടയാൻ വെടിവെയ്പ്പിനാകില്ല, അക്രമി മാനസിക സ്ഥിരതയുള്ള ആളല്ല : ഡൊണാൾഡ് ട്രംപ്

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയർമാന് കത്തു നൽകി എഎപി

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് രണ്ടാമതും മരണം; ഇടുക്കിയിൽ വയോധിക മരിച്ചു

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം