ഐഐടി ബോംബയിൽ 36 ശതമാനം വിദ്യാത്ഥികൾക്കും പ്ലെയ്‌സ്‌മെന്റില്ല; രാജ്യത്തെ തൊഴിലില്ലായ്മ ഐഐടി മേഖലയിലേക്കും വ്യാപിക്കുന്നു

ഹയർ സെക്കണ്ടറി വിദ്യാഭ്യസം പൂർത്തിയാകുന്നതോടെ ഐഐടി -ജെഇഇ പരീക്ഷകളെഴുതി ഭാവി സുരക്ഷിതമാക്കാനായി ശ്രമിക്കുന്ന വിദ്യാർത്ഥികൾ രാജ്യത്ത് ഒരുപാടുണ്ട്. എന്നാൽ രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മ പ്രതിസന്ധി ഐഐടി മേഖലയെയും ബാധിച്ചുവെന്നാണ് പുറത്തു വരുന്ന പുതിയ റിപ്പോർട്ടുകൾ. ഐഐടി ബോംബയിലെ ഈ വർഷത്തെ ബാച്ചിലെ 36% വിദ്യാർത്ഥികൾക്കും വാഗ്ദാനം ചെയ്ത തൊഴിൽ ലഭിച്ചില്ലെന്നാണ് ‘ഹിന്ദുസ്ഥാൻ ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നത്.

ഈ വർഷം ഏകദേശം 2,000 വിദ്യാർത്ഥികളിൽ 712 പേർ 2024 പ്ലെയ്‌സ്‌മെൻ്റിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്, എന്നാൽ ഏകദേശം 35.8% പേർക്ക് ഇതുവരെ ജോലി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം പ്ലെയ്‌സ്‌മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികളുടെ എണ്ണത്തേക്കാൾ 2.8 ശതമാനം കൂടുതലാണിത്.

2023ൽ ഐഐടി ബോംബെയിൽ 2,209 വിദ്യാർത്ഥികൾ പഠിച്ചിറങ്ങി. അതിൽ 1,485 പേർക്ക് ക്യാംപസ് പ്ലേസ്‌മെൻ്റുകളിലൂടെ ജോലി ലഭിച്ചു. എന്നാൽ ബാക്കിവരുന്ന 32.8% വിദ്യാർത്ഥികൾക്ക് പ്ലെയ്‌സ്‌മെന്റ് ലഭിച്ചില്ല. ഈ വർഷം ഇത് 35.8% ആയി വർധിച്ചതിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ആശങ്ക അറിയിക്കുന്നുണ്ട്. ഇന്ത്യയിൽ തൊഴിലില്ലായ്മ രൂക്ഷമാകുന്നതിന്റെ പ്രതിഫലനമാണ് ഐഐടിയിലെ കണക്കുകളിലും ഉള്ളതെന്ന് വിമർശകർ പറയുന്നു.

സമൂഹ മാധ്യമമായ എക്‌സിലും വിഷയത്തിൽ രൂക്ഷമായ പ്രതികരണങ്ങളുണ്ടാകുന്നുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ളവർ വാർത്ത എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്. അതേസമയം ആഗോള സാമ്പത്തിക മാന്ദ്യം കാരണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കമ്പനികളെ ക്യാമ്പസിലേക്ക് ക്ഷണിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ഐഐടി- ബോംബെയിലെ പ്ലേസ്‌മെൻ്റ് സെല്ലിലെ ഒരു ഉദ്യോഗസ്ഥൻ ഹിന്ദുസ്ഥാൻ ടൈംസിനോട് പറയുന്നത്.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി