ഐഐടി ബോംബയിൽ 36 ശതമാനം വിദ്യാത്ഥികൾക്കും പ്ലെയ്‌സ്‌മെന്റില്ല; രാജ്യത്തെ തൊഴിലില്ലായ്മ ഐഐടി മേഖലയിലേക്കും വ്യാപിക്കുന്നു

ഹയർ സെക്കണ്ടറി വിദ്യാഭ്യസം പൂർത്തിയാകുന്നതോടെ ഐഐടി -ജെഇഇ പരീക്ഷകളെഴുതി ഭാവി സുരക്ഷിതമാക്കാനായി ശ്രമിക്കുന്ന വിദ്യാർത്ഥികൾ രാജ്യത്ത് ഒരുപാടുണ്ട്. എന്നാൽ രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മ പ്രതിസന്ധി ഐഐടി മേഖലയെയും ബാധിച്ചുവെന്നാണ് പുറത്തു വരുന്ന പുതിയ റിപ്പോർട്ടുകൾ. ഐഐടി ബോംബയിലെ ഈ വർഷത്തെ ബാച്ചിലെ 36% വിദ്യാർത്ഥികൾക്കും വാഗ്ദാനം ചെയ്ത തൊഴിൽ ലഭിച്ചില്ലെന്നാണ് ‘ഹിന്ദുസ്ഥാൻ ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നത്.

ഈ വർഷം ഏകദേശം 2,000 വിദ്യാർത്ഥികളിൽ 712 പേർ 2024 പ്ലെയ്‌സ്‌മെൻ്റിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്, എന്നാൽ ഏകദേശം 35.8% പേർക്ക് ഇതുവരെ ജോലി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം പ്ലെയ്‌സ്‌മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികളുടെ എണ്ണത്തേക്കാൾ 2.8 ശതമാനം കൂടുതലാണിത്.

2023ൽ ഐഐടി ബോംബെയിൽ 2,209 വിദ്യാർത്ഥികൾ പഠിച്ചിറങ്ങി. അതിൽ 1,485 പേർക്ക് ക്യാംപസ് പ്ലേസ്‌മെൻ്റുകളിലൂടെ ജോലി ലഭിച്ചു. എന്നാൽ ബാക്കിവരുന്ന 32.8% വിദ്യാർത്ഥികൾക്ക് പ്ലെയ്‌സ്‌മെന്റ് ലഭിച്ചില്ല. ഈ വർഷം ഇത് 35.8% ആയി വർധിച്ചതിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ആശങ്ക അറിയിക്കുന്നുണ്ട്. ഇന്ത്യയിൽ തൊഴിലില്ലായ്മ രൂക്ഷമാകുന്നതിന്റെ പ്രതിഫലനമാണ് ഐഐടിയിലെ കണക്കുകളിലും ഉള്ളതെന്ന് വിമർശകർ പറയുന്നു.

സമൂഹ മാധ്യമമായ എക്‌സിലും വിഷയത്തിൽ രൂക്ഷമായ പ്രതികരണങ്ങളുണ്ടാകുന്നുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ളവർ വാർത്ത എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്. അതേസമയം ആഗോള സാമ്പത്തിക മാന്ദ്യം കാരണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കമ്പനികളെ ക്യാമ്പസിലേക്ക് ക്ഷണിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ഐഐടി- ബോംബെയിലെ പ്ലേസ്‌മെൻ്റ് സെല്ലിലെ ഒരു ഉദ്യോഗസ്ഥൻ ഹിന്ദുസ്ഥാൻ ടൈംസിനോട് പറയുന്നത്.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ