അയോദ്ധ്യയിലെ രാമക്ഷേത്രം 2024 ജനുവരി ഒന്നിന് തുറക്കുമെന്ന് അമിത്ഷാ

2024 ജനുവരി ഒന്നിന് അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെടുമെന്ന ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രസ്താവനയോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള ബി ജെ പിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി സൂചന. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബി ജെ പിയുടെ ഏറ്റവും വലിയ തുരുപ്പ് ചിട്ടും രാമക്ഷേത്രമായിരിക്കുമെന്ന് ഇതോടെ ഉറപ്പായി കഴിഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാക്ഷേത്രത്തിന്റെ സൃഷ്ടാവെന്നും അമിത്ഷാ വ്യക്തമാക്കി. ത്രിപുരയില്‍ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസും സി പി എമ്മും രാമക്ഷേത്ര നിര്‍മാണത്തെ തടയാന്‍ പരമാവധി ശ്രമിച്ചവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അവസാന അത് യാഥാര്‍ത്ഥ്യമാക്കുകയിരുന്നുവെന്നുമാണ് അമിത് ഷാ തന്റെ പ്രസംഗത്തില്‍ പറഞ്ഞത്.

രാജ്യം മോദിയുടെ കൈകളില്‍ സുരക്ഷിതമാണെന്നും അമിത് ഷാ പറഞ്ഞു. പുല്‍വാമയിലെ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്‍ പട്ടാളം അതിര്‍ത്തികടന്ന് നടത്തിയ ആക്രണത്തോടെ പാക്കിസ്ഥാന്‍ ഭീകരവാദത്തിന്റെ മുനയൊടിഞ്ഞുവെന്നും അമിത്ഷാ അവകാശപ്പെട്ടു.ത്രിപുരയുള്‍പ്പെടെ 2023 ല്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 11 സംസ്ഥാനങ്ങളില്‍ അമിത്ഷാ നടത്തുന്ന പര്യടനപരിപാടിയുടെ തുടക്കമായിരുന്നു ഈ റാലിയും പൊതു സമ്മേളനവും.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ