കുഞ്ഞിന്റെ മനുഷ്യാവകാശത്തിന് വില നൽകുന്നില്ല, വീട്ട് പ്രസവങ്ങളിലെ അപകടം ചൂണ്ടി കാട്ടി ഹൈക്കോടതിയിൽ റിട്ട് ഹർജി; ആരോഗ്യവകുപ്പിന് നിർണായകം

വീട്ടിൽ പ്രസവം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്ന പരാതിയിൽ വിവാദം ഉയരുന്നതിനിടയിൽ വീട്ടിലെ പ്രസവങ്ങളിലെ അപകടം ചൂണ്ടി കാട്ടി ഹൈക്കോടതിയിൽ റിട്ട് ഹർജി. വനിതാ ഡോക്ടറായ കെ പ്രതിഭയാണ് ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തത്.

രഹസ്യമായി വീട്ട് പ്രസവങ്ങൾ നടന്ന് കഴിഞ്ഞാൽ വളരെ വേഗം ജനന സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന ധാരണയാണ് അപകടകരമായ വീട്ട് പ്രസവങ്ങൾ പ്രോത്സാഹിപ്പിക്കുന്നതെന്നാണ് ഹർജിയിൽ പറയുന്നത്. കേസ് ഹൈക്കോടതി ഈ മാസം 20ന് പരിഗണിക്കും. കേസിലെ വിധിയാണ് ആരോഗ്യ വകുപ്പിന് നിർണായകമായിരിക്കും.

വീട്ട് പ്രസവങ്ങൾ ഇന്നത്തെ കാലത്ത് സുരക്ഷിതമായി കാണുവാൻ കഴിയുന്നതല്ല. വീട്ടിലെ പ്രസവം അപകടകരമല്ല എന്നുള്ള തെറ്റായ സന്ദേശം സമൂഹത്ത് ചിലരുടെ ഇടയിലെങ്കിലും നിലനിൽക്കുകയും പ്രോത്സാഹിപ്പിക്കുവാൻ നേരിട്ടല്ലാതെ പ്രചാരണവും നടക്കുന്നുണ്ട്. ഗർഭിണികളായ സ്ത്രീയുടെ വയറിൽ വളരുന്ന ഗർഭസ്ഥ ശിശുവിനും ഉദരത്തിൽ വളരുമ്പോഴും പ്രസവത്തിലൂടെ പുറത്ത് വരുമ്പോഴും കൃത്യതയുള്ള മനുഷ്യാവകാശത്തിന് അർഹതയുണ്ട്. ആയത് സംരക്ഷിക്കേണ്ടത് അമ്മയ്ക്ക് ഒപ്പം സ്റ്റേറ്റിന്റേയും ഔദ്യോഗിക ആരോഗ്യ പ്രവർത്തകരുടെയും കടമയാണ്.

സ്വന്തമായി പ്രസവം വീട്ടിലെടുത്ത് വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് അമ്മയും കുഞ്ഞും ഇരയാകുന്നത് സ്റ്റേറ്റിനും ആരോഗ്യ പ്രവർത്തകർക്കും കണ്ട് നിൽക്കുവാൻ കഴിയില്ല. ആരോഗ്യ കേന്ദ്രങ്ങൾ നൽകുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ രഹസ്യമായി വീട്ട് പ്രസവങ്ങൾ നടത്തി അപകടം ഉണ്ടാക്കുമ്പോൾ കുഞ്ഞിന്റെ മനുഷ്യാവകാശത്തിന് വില നൽകാതെ നിയമത്തിൽ നിന്നും രക്ഷപ്പെട്ട് പോകുന്ന സ്ഥിതി നിലനിൽക്കുന്നത് തടയുവാനാണ് വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നത് ഒഴിവാക്കുവാൻ മാനദണ്ഡങ്ങൾക്കായി ഹൈക്കോടതിയിൽ കഴിഞ്ഞ വർഷം കേസ് ഫയൽ ചെയ്തതെന്ന് ഡോ. കെ പ്രതിഭ പറയുന്നു.

ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങിന് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് നൽകിയ വിവരാവകാശ രേഖയിൽ ഞെട്ടിപ്പിക്കുന്ന വീട്ട് പ്രസവങ്ങളുടെ കണക്കുകളാണ് അടുത്തിടെ പുറത്ത് വന്നത്. ഇതിൽ കഴിഞ്ഞ 9 മാസത്ത് ഒൻപത് നവജാത ശിശുക്കൾ വീട്ട് പ്രസവത്തിൽ മരിച്ചതായും ഉണ്ട്. വീട്ട് പ്രസവങ്ങളിൽ കുഞ്ഞു പുറത്ത് വരാത്ത സാഹചര്യത്തിൽ ആശുപത്രിയിൽ എത്തി മരണപ്പെടുന്ന കുഞ്ഞുങ്ങളുടെ കണക്ക് ഇതുവരെ പുറത്ത് വന്നിട്ടുമില്ല.

Latest Stories

സഹകരിക്കണോ എന്ന് പിവി അന്‍വറിന് തീരുമാനിക്കാം; യുഡിഎഫില്‍ ഒരു കുഴപ്പവുമില്ലെന്ന് വിഡി സതീശന്‍

പഞ്ചായത്ത് അംഗത്തെയും രണ്ട് പെണ്‍മക്കളെയും കണ്ടെത്തി; യുവതിയെയും കുട്ടികളെയും കണ്ടെത്തിയത് എറണാകുളത്ത് നിന്ന്

പാലക്കാട് ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി; ആക്രമണം പുറംലോകം അറിയുന്നത് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ

ഇലവീഴാപൂഞ്ചിറയും ഇല്ലിക്കല്‍കല്ലും അടച്ചു; വാഗമണ്‍ റോഡില്‍ രാത്രി യാത്ര നിരോധിച്ചു; കനത്ത മഴയില്‍ അടച്ചുപൂട്ടി കോട്ടയം ജില്ല

IPL 2025: അവനെ എന്തിനാണ് ഇങ്ങനെ ശപിക്കുന്നത്, പന്തിന് ഇനി കളിക്കാനാവില്ല, പുതിയ വീഡിയോ കണ്ട് ഞെട്ടി ആരാധകര്‍

അവധി ചോദിച്ചയച്ച മെസേജിൽ അക്ഷരത്തെറ്റ്, ആദ്യം മലയാളം ക്ലാസിൽ കയറാൻ മറുപടി നൽകി പത്തനംതിട്ട കളക്ടർ

IPL 2025: മുംബൈ ഇന്ത്യന്‍സിന്‌ പേടി തുടങ്ങി, എലിമിനേറ്ററിനെ കുറിച്ചുളള ഐപിഎല്‍ ചരിത്രം ഞെട്ടിക്കുന്നത്, ആശങ്കയില്‍ ആരാധകര്‍

ഉത്സവത്തിനിടെ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം; ക്ഷേത്രത്തിലെ ഉപദേശക സമിതിയെ പിരിച്ചുവിട്ട് ദേവസ്വം ബോര്‍ഡ്

‘കോടതിയുടെ വിലപ്പെട്ട സമയം കളഞ്ഞു’; സവർക്കറെ മോശമായി ചിത്രീകരിക്കുന്നത് തടയണമെന്ന ഹർജി സുപ്രിംകോടതി തള്ളി

കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്?; ഡിഎംകെയുമായുള്ള മക്കള്‍ നീതി മയ്യത്തിന്റെ തിരഞ്ഞെടുപ്പ് കരാര്‍ പ്രാവര്‍ത്തികമാകുന്നു; തമിഴ്‌നാട്ടില്‍ ആറ് രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു