കുഞ്ഞിന്റെ മനുഷ്യാവകാശത്തിന് വില നൽകുന്നില്ല, വീട്ട് പ്രസവങ്ങളിലെ അപകടം ചൂണ്ടി കാട്ടി ഹൈക്കോടതിയിൽ റിട്ട് ഹർജി; ആരോഗ്യവകുപ്പിന് നിർണായകം

വീട്ടിൽ പ്രസവം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്ന പരാതിയിൽ വിവാദം ഉയരുന്നതിനിടയിൽ വീട്ടിലെ പ്രസവങ്ങളിലെ അപകടം ചൂണ്ടി കാട്ടി ഹൈക്കോടതിയിൽ റിട്ട് ഹർജി. വനിതാ ഡോക്ടറായ കെ പ്രതിഭയാണ് ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തത്.

രഹസ്യമായി വീട്ട് പ്രസവങ്ങൾ നടന്ന് കഴിഞ്ഞാൽ വളരെ വേഗം ജനന സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന ധാരണയാണ് അപകടകരമായ വീട്ട് പ്രസവങ്ങൾ പ്രോത്സാഹിപ്പിക്കുന്നതെന്നാണ് ഹർജിയിൽ പറയുന്നത്. കേസ് ഹൈക്കോടതി ഈ മാസം 20ന് പരിഗണിക്കും. കേസിലെ വിധിയാണ് ആരോഗ്യ വകുപ്പിന് നിർണായകമായിരിക്കും.

വീട്ട് പ്രസവങ്ങൾ ഇന്നത്തെ കാലത്ത് സുരക്ഷിതമായി കാണുവാൻ കഴിയുന്നതല്ല. വീട്ടിലെ പ്രസവം അപകടകരമല്ല എന്നുള്ള തെറ്റായ സന്ദേശം സമൂഹത്ത് ചിലരുടെ ഇടയിലെങ്കിലും നിലനിൽക്കുകയും പ്രോത്സാഹിപ്പിക്കുവാൻ നേരിട്ടല്ലാതെ പ്രചാരണവും നടക്കുന്നുണ്ട്. ഗർഭിണികളായ സ്ത്രീയുടെ വയറിൽ വളരുന്ന ഗർഭസ്ഥ ശിശുവിനും ഉദരത്തിൽ വളരുമ്പോഴും പ്രസവത്തിലൂടെ പുറത്ത് വരുമ്പോഴും കൃത്യതയുള്ള മനുഷ്യാവകാശത്തിന് അർഹതയുണ്ട്. ആയത് സംരക്ഷിക്കേണ്ടത് അമ്മയ്ക്ക് ഒപ്പം സ്റ്റേറ്റിന്റേയും ഔദ്യോഗിക ആരോഗ്യ പ്രവർത്തകരുടെയും കടമയാണ്.

സ്വന്തമായി പ്രസവം വീട്ടിലെടുത്ത് വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് അമ്മയും കുഞ്ഞും ഇരയാകുന്നത് സ്റ്റേറ്റിനും ആരോഗ്യ പ്രവർത്തകർക്കും കണ്ട് നിൽക്കുവാൻ കഴിയില്ല. ആരോഗ്യ കേന്ദ്രങ്ങൾ നൽകുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ രഹസ്യമായി വീട്ട് പ്രസവങ്ങൾ നടത്തി അപകടം ഉണ്ടാക്കുമ്പോൾ കുഞ്ഞിന്റെ മനുഷ്യാവകാശത്തിന് വില നൽകാതെ നിയമത്തിൽ നിന്നും രക്ഷപ്പെട്ട് പോകുന്ന സ്ഥിതി നിലനിൽക്കുന്നത് തടയുവാനാണ് വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നത് ഒഴിവാക്കുവാൻ മാനദണ്ഡങ്ങൾക്കായി ഹൈക്കോടതിയിൽ കഴിഞ്ഞ വർഷം കേസ് ഫയൽ ചെയ്തതെന്ന് ഡോ. കെ പ്രതിഭ പറയുന്നു.

ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങിന് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് നൽകിയ വിവരാവകാശ രേഖയിൽ ഞെട്ടിപ്പിക്കുന്ന വീട്ട് പ്രസവങ്ങളുടെ കണക്കുകളാണ് അടുത്തിടെ പുറത്ത് വന്നത്. ഇതിൽ കഴിഞ്ഞ 9 മാസത്ത് ഒൻപത് നവജാത ശിശുക്കൾ വീട്ട് പ്രസവത്തിൽ മരിച്ചതായും ഉണ്ട്. വീട്ട് പ്രസവങ്ങളിൽ കുഞ്ഞു പുറത്ത് വരാത്ത സാഹചര്യത്തിൽ ആശുപത്രിയിൽ എത്തി മരണപ്പെടുന്ന കുഞ്ഞുങ്ങളുടെ കണക്ക് ഇതുവരെ പുറത്ത് വന്നിട്ടുമില്ല.

Latest Stories

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു