സ്ത്രീകളെ ഗള്‍ഫിലേക്ക് കടത്തുന്നു, രണ്ട് പേര്‍ കൂടി വിമാനത്താവളത്തില്‍ പിടിയില്‍

നെടുമ്പാശേരി വിമാനത്താവളം വഴി ഞായറാഴ്ച ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് സ്ത്രീകള്‍ പിടിയില്‍. ഇവരെ കസ്റ്റഡിയിലെടുത്ത് പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. വ്യാജരേഖകള്‍ ഉണ്ടാക്കി ഗള്‍ഫിലേക്ക് സ്ത്രീകളെ കടത്തുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

കഴിഞ്ഞ ആഴ്ച മസ്‌കറ്റിലേക്ക് കടക്കാന്‍ ശ്രമിച്ച 12 ആന്ധ്ര സ്വദേശിനികളെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞിരുന്നു. ആന്ധ്ര കേന്ദ്രീകരിച്ചുള്ള ചില റിക്രൂട്ടിങ് ഏജന്‍സികളാണ് യുവതികലെ കടത്തുന്നതെന്നാണ് വിവരം. ലക്ഷക്കണക്കിന് രൂപ ഈടാക്കിയാണ് യുവതികളെ കടത്തുന്നത്. സംഭവത്തിന് പിന്നില്‍ പെണ്‍വാണിഭ സംഘങ്ങളാണോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

രാജ്യത്തെ പല വിമാനത്താവളങ്ങളിലൂടെയും ഇത്തരത്തില്‍ സ്ത്രീകളെ കടത്തുന്നുണ്ട്. ജോലി തേടുന്ന യുവതികളെയാണ് പ്രധാനമായും ഇവര്‍ ലക്ഷ്യമിടുന്നത്. വിസിറ്റിങ് വിസയില്‍ ഗള്‍ഫില്‍ ചെന്ന ശേഷം ജോലി തരപ്പെടുത്തി തരാമെന്നാണ് വാഗ്ദാനം. എന്നാല്‍ തൊഴില്‍ വിസ ലഭിക്കാതെ അനധികൃതമായി തങ്ങുന്നതിന്റെ പേരില്‍ ജയിലിലാകുന്ന സ്ഥിതിയും ഉണ്ടാകുന്നുണ്ട്.

Latest Stories

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ