സ്ത്രീകളെ ഗള്‍ഫിലേക്ക് കടത്തുന്നു, രണ്ട് പേര്‍ കൂടി വിമാനത്താവളത്തില്‍ പിടിയില്‍

നെടുമ്പാശേരി വിമാനത്താവളം വഴി ഞായറാഴ്ച ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് സ്ത്രീകള്‍ പിടിയില്‍. ഇവരെ കസ്റ്റഡിയിലെടുത്ത് പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. വ്യാജരേഖകള്‍ ഉണ്ടാക്കി ഗള്‍ഫിലേക്ക് സ്ത്രീകളെ കടത്തുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

കഴിഞ്ഞ ആഴ്ച മസ്‌കറ്റിലേക്ക് കടക്കാന്‍ ശ്രമിച്ച 12 ആന്ധ്ര സ്വദേശിനികളെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞിരുന്നു. ആന്ധ്ര കേന്ദ്രീകരിച്ചുള്ള ചില റിക്രൂട്ടിങ് ഏജന്‍സികളാണ് യുവതികലെ കടത്തുന്നതെന്നാണ് വിവരം. ലക്ഷക്കണക്കിന് രൂപ ഈടാക്കിയാണ് യുവതികളെ കടത്തുന്നത്. സംഭവത്തിന് പിന്നില്‍ പെണ്‍വാണിഭ സംഘങ്ങളാണോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

രാജ്യത്തെ പല വിമാനത്താവളങ്ങളിലൂടെയും ഇത്തരത്തില്‍ സ്ത്രീകളെ കടത്തുന്നുണ്ട്. ജോലി തേടുന്ന യുവതികളെയാണ് പ്രധാനമായും ഇവര്‍ ലക്ഷ്യമിടുന്നത്. വിസിറ്റിങ് വിസയില്‍ ഗള്‍ഫില്‍ ചെന്ന ശേഷം ജോലി തരപ്പെടുത്തി തരാമെന്നാണ് വാഗ്ദാനം. എന്നാല്‍ തൊഴില്‍ വിസ ലഭിക്കാതെ അനധികൃതമായി തങ്ങുന്നതിന്റെ പേരില്‍ ജയിലിലാകുന്ന സ്ഥിതിയും ഉണ്ടാകുന്നുണ്ട്.

Latest Stories

വിമാനം ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ കോക്പിറ്റിലേക്ക് ലേസര്‍രശ്മി; പൈലറ്റിന് കാഴ്ച തടസ്സമുണ്ടാക്കാന്‍ ശ്രമം; അട്ടിമറി ശ്രമം തകര്‍ത്തത് വിമാനം വീണ്ടും ഉയര്‍ത്തി; അന്വേഷണം ആരംഭിച്ചു

'പൊതുതാൽപര്യ ഹർജി തന്നെ മോശക്കാരിയായി ചിത്രീകരിക്കാൻ'; മാസപ്പടിക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മറുപടി സത്യവാങ്മൂലം നൽകി വീണ വിജയൻ

Fab 4 Of World Cricket: കോഹ്ലിയും സ്മിത്തുമില്ല, ക്രിക്കറ്റിലെ അടുത്ത ഫാബ് 4 താരങ്ങൾ ഇവർ, ഇനി ഇവർ ഭരിക്കുമെന്ന് കെയ്ൻ വില്യംസൺ

'ലീഗിന്റെയും യുഡിഎഫിന്റെയും നയരൂപീകരണം നടത്തുന്നത് ജമാഅത്തെ ഇസ്‌ലാമി'; എൽഡിഎഫിനെ പിന്തുണയ്ക്കാനുള്ള പിഡിപി തീരുമാനത്തോടും പ്രതികരിച്ച് എം സ്വരാജ്

ഇടുക്കി ഡാം വ്യൂ പോയിന്റിൽ സഞ്ചാരികൾക്ക് വിലക്ക്; വഴി മുളകെട്ടി അടച്ചു

മള്‍ട്ടിപ്ലക്സിലെ സിനിമ ടിക്കറ്റിന് തോന്നിയ വില; പിവിആര്‍, സിനിപോളിസ്, കാര്‍ണിവല്‍, ഐനോക്സ് തിയറ്ററുകള്‍ക്കെതിരെ ഹൈക്കോടതി; സര്‍ക്കാരിന് നോട്ടീസ് അയച്ചു

IND VS ENG: അവൻ ആ ശീലം മാറ്റിയില്ലെങ്കിൽ ടീമിൽ നിന്ന് പുറത്താക്കും, എത്ര പറഞ്ഞുകൊടുത്തിട്ടും മാറുന്നില്ല, പന്തിനെതിരെ തുറന്നടിച്ച് ​ഗാം​ഗുലി

ഞാന്‍ മരിച്ച് കഴിഞ്ഞെങ്കിലും എന്നെ കുറിച്ച് പഠിക്കുമെന്ന് അന്ന് തമാശ പറഞ്ഞു, ഇന്ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ പാഠ്യ വിഷയം: വേടന്‍

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികൾക്ക് ജാമ്യം, ഒബ്സെർവഷൻ ഹോമിൽ നിന്നും വിട്ടയക്കും

ബലാത്സംഗശ്രമം എന്ന് വരെ എനിക്കെതിരെ പരാതിയുണ്ട്.. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നടപടി വളരെയധികം റിലീഫ് നല്‍കി: കൃഷ്ണകുമാര്‍