'വൈകാതെ കേരളത്തിലേക്ക് തിരിച്ചു വരും'; ശബരിമലയില്‍ ദര്‍ശനം നടത്തി യതീഷ് ചന്ദ്ര ഐ.പി.എസ്

വൈകാതെ കേരളത്തിലേക്ക് തിരിച്ചു വരുമെന്ന് യതീഷ് ചന്ദ്ര ഐപിഎസ്. ശബരിമലമലയില്‍ ദര്‍ശനം നടത്താനെത്തിയപ്പോഴായിരുന്നു യതീഷ് ചന്ദ്രയുടെ ഈ പ്രതികരണം. എന്നും സന്തോഷത്തോടെ ഓര്‍ക്കുന്ന സ്ഥലമാണ് ശബരിമലയെന്നും വൈകാതെ കേരളത്തിലേക്ക് തിരിച്ചു വരുമെന്നും യതീഷ് ചന്ദ്ര പറഞ്ഞു.

ശബരിമല യുവതി പ്രവേശന സമരകാലത്ത് ശബരിമലയിലെ സുരക്ഷ ചുമതലയില്‍ ഉണ്ടായിരുന്ന യതീഷ് ചന്ദ്ര അന്ന് ഏറെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. നിലവില്‍ ബംഗളുരു ഡിസിപിയാണ് യതീഷ് ചന്ദ്ര.

മകരവിളക്ക് ഉത്സവത്തിനായി നട തുറന്ന ആദ്യദിനം തന്നെ പമ്പയിലും സന്നിധാനത്തും വന്‍ തീര്‍ഥാടകത്തിരക്കാണ് അനുഭവപ്പെട്ടത്. ഉച്ചക്ക് രണ്ടു മണിയോടെ തന്നെ വലിയ നടപ്പന്തല്‍ നിറഞ്ഞു കവിഞ്ഞിരുന്നു.

മൂന്ന് മണിയോടെ തീര്‍ഥാടകരുടെ നിര ശരംകുത്തി വരെ നീണ്ടു. 45,000 ഓളം തീര്‍ഥാടകരാണ് വെള്ളിയാഴ്ച ദര്‍ശനം നടത്തിയത്. ശനിയാഴ്ച മുതല്‍ എട്ടാം തീയതി വരെയുള്ള ദിവസങ്ങളില്‍ തൊണ്ണൂറായിരത്തിന് മുകളില്‍ തീര്‍ഥാടകരാണ് ഓണ്‍ലൈന്‍ മുഖേന ബുക്ക് ചെയ്തിരിക്കുന്നത്.

Latest Stories

തൃശൂര്‍പൂരം അലങ്കോലപ്പെട്ട സംഭവം; എംആര്‍ അജിത്കുമാറിന് ഗുരുതര വീഴ്ചയുണ്ടായി; ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

നരേന്ദ്ര മോദിയെ പ്രശംസിച്ച് ശശി തരൂരിന്റെ ലേഖനം; ഔദ്യോഗിക പേജില്‍ പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

'എൽഡിഎഫിന്റെ അടിത്തറ ഭദ്രം, നിലമ്പൂരിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് പറയാൻ കഴിയില്ല'; ടി പി രാമകൃഷ്‌ണൻ

'ഇന്ത്യയില്‍ വരുന്ന അമേരിക്കന്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യരുത്; ഇവിടെ ഏറ്റവും അധികം സംഭവിക്കുന്ന കുറ്റകൃത്യങ്ങളില്‍ ഒന്ന് ബലാല്‍സംഗമാണ്'; യാത്രികര്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് യുഎസ്

'പിണറായി സർക്കാരിനോട്‌ കേരളത്തിലെ ജനങ്ങൾക്ക് വെറുപ്പാണ്, നിലമ്പൂരിലേത് ടീം യുഡിഎഫിന്‍റെ വിജയം'; വി ഡി സതീശൻ

കേന്ദ്രമന്ത്രി സുരേഷ് ഗോപി നിലപാട് വ്യക്തമാക്കണം; 'ജെഎസ്‌കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള'യുടെ പ്രദര്‍ശനാനുമതി തടഞ്ഞത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനം; തുറന്നടിച്ച് ഡിവൈഫ്‌ഐ

എന്തുകൊണ്ട് തോറ്റു? ക്യാപ്‌സ്യൂളുകള്‍ അല്ല ഇനി വേണ്ടത്, നയത്തിലെയും ഭരണത്തിലെയും തിരുത്തലാണ്

ലഹരിക്കേസിൽ തമിഴ് നടൻ ശ്രീകാന്ത് പൊലീസ് കസ്റ്റഡിയിൽ

രണ്ട് സംസ്ഥാനങ്ങളിൽ ആം ആദ്മി, ഒരിടത്ത് ബിജെപി, ബംഗാളിൽ തൃണമൂൽ; നിലമ്പൂരിന് പുറമെ തിരഞ്ഞെടുപ്പ് നടന്ന നാലിടങ്ങളിലെ ഫലം പുറത്ത്

'തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും ഉൾക്കൊള്ളേണ്ടതെല്ലാം ഉൾക്കൊള്ളും, ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്താൻ ശ്രമിക്കും'; എം സ്വരാജ്