ആരോഗ്യ വകുപ്പില്‍ വ്യാപക പിന്‍വാതില്‍ നിയമനം ; ഗുരുതര ആരോപണവുമായി പി.കെ ഫിറോസ്

ആരോഗ്യ വകുപ്പില്‍ വ്യാപക പിന്‍വാതില്‍ നിയമനം നടക്കുന്നുവെന്ന ആരോപണവുമായി യൂത്ത് ലീഗ്. മലപ്പുറത്ത് മാത്രം 74 പാര്‍ട്ടി നിയമനങ്ങള്‍ നടന്നതായി പികെ ഫിറോസ് പറഞ്ഞു. ആയുര്‍വേദം , ഹോമിയോ വകുപ്പുകളില്‍ യാതൊരു മാനദണ്ഡവുമില്ലാതെയാണ് നിയമനങ്ങള്‍ നടക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തകരുടെ ബന്ധുക്കളെയും ഭാര്യമാരെയും ഇവിടേക്ക് നിയമിക്കുകയാണെന്നും ആയുഷ് മിഷന് കീഴിലുള്ള വിവിധ വകുപ്പുകളിലായി 900 പേരെ പിന്‍വാതില്‍ വഴി നിയമിച്ചെന്നും പികെ ഫിറോസ് ആരോപിച്ചു.

മുഴുവന്‍ നിയമനങ്ങളും സര്‍ക്കാര്‍ അന്വേഷിക്കണം. താത്കാലിക നിയമനങ്ങള്‍ അടക്കം റദ്ദാക്കി സമഗ്ര അന്വേഷണം നടത്തണം. ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികള്‍ യൂത്ത് ലീഗ് ആരംഭിക്കും.

പാര്‍ട്ടി ഭാരവാഹികള്‍ക്ക് ശമ്പളം മാത്രമല്ല, ഭാര്യക്ക് സര്‍ ജോലിയും എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പിന്‍വാതില്‍ നിയമനങ്ങളെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് വ്യക്തമാക്കിയ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ദേശീയ ആയുഷ് മിഷനടക്കം പരാതി നല്‍കുമെന്നും വ്യക്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ