വേണ്ടത് ബദല്‍ സംവാദം അല്ല, തുടര്‍സംവാദങ്ങള്‍: ജനകീയ പ്രതിരോധ സമിതിയുടെ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് കെ- റെയില്‍

സില്‍വര്‍ലൈന്‍ പദ്ധതി വിഷയത്തില്‍ ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന ബദല്‍ സംവാദത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് കെ റെയില്‍. സംഘാടകരുമായുള്ള ചര്‍ച്ചയില്‍ സെമിനാര്‍ നിഷ്പക്ഷമായിരിക്കുമെന്ന് തെളിയിക്കുന്നതില്‍ സംഘാടകര്‍ പരാജയപ്പെട്ടു. മാത്രമല്ല പിന്മാറിയ പാനലിസ്റ്റുകള്‍ നേരത്തെ മുന്നോട്ടുവെച്ച നിബന്ധനകള്‍ ഈ സംവാദത്തില്‍ പാലിച്ചിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അതിനാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കെ റെയിലിനു കഴിയില്ലെന്നും കെ റെയില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഏപ്രില്‍ 28ന് കെ റെയില്‍ സംഘടിപ്പിച്ച സംവാദം വിജയകരമായിരുന്നു. അതിനാല്‍ വിഷയത്തില്‍ ഇനി വേണ്ടത് ബദല്‍ സംവാദമല്ല, തുടര്‍ സംവാദങ്ങളാണെന്നും കെ റെയില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

വേണ്ടത് ബദല്‍ സംവാദം അല്ല, തുടര്‍ സംവാദങ്ങള്‍
കെ റെയില്‍ സംഘടിപ്പിച്ച സംവാദത്തില്‍ നിന്ന് അലോക് കുമാര്‍ വര്‍മ്മയും പരിസ്ഥിതി ഗവേഷകന്‍ ശ്രീധര്‍ രാധാകൃഷ്ണനും പിന്‍വാങ്ങിയെങ്കിലും ഏപ്രില്‍ 28 ലെ സംവാദം ആശയ സമ്പന്നതയാല്‍ വിജയകരമായിരുന്നു. ബദല്‍ സംവാദം എന്ന രീതിയില്‍ ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന സംവാദത്തിലേക്ക് കെ റെയില്‍ പ്രതിനിധിയെ ക്ഷണിച്ചിരുന്നു. ഏപ്രില്‍ 28-ലെ പാനല്‍ ചര്‍ച്ച വളരെ വിജയകരമായ സന്ദര്‍ഭത്തില്‍ ഇനി ബദല്‍ ചര്‍ച്ചകള്‍ അല്ല തുടര്‍ ചര്‍ച്ചകള്‍ ആണ് വേണ്ടത്.

ഏപ്രില്‍ 28ന് നടന്ന പാനല്‍ ചര്‍ച്ചയിലേക്ക് ശ്രീ അലോക് വര്‍മ്മയെയും ശ്രീ ശ്രീധര്‍ രാധാകൃഷ്ണനെയും ക്ഷണിച്ചിരുന്നു. എന്നിരുന്നാലും, ക്ഷണം സ്വീകരിച്ച ശേഷം നിസാര കാരണങ്ങളാല്‍ പാനല്‍ ചര്‍ച്ചയില്‍ നിന്ന് അവര്‍ സ്വയം പിന്മാറുകയായിരുന്നു. ഏപ്രില്‍ 28ലെ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയ അതേ പാനലിസ്റ്റുകള്‍ തന്നെയാണ് ഈ ചര്‍ച്ചയിലും പങ്കെടുക്കുന്നത്. സംഘാടകരുമായുള്ള ചര്‍ച്ചയില്‍ സെമിനാര്‍ നിഷ്പക്ഷമായിരിക്കുമെന്ന് തെളിയിക്കുന്നതില്‍ സംഘാടകര്‍ പരാജയപ്പെട്ടു. എന്നു മാത്രമല്ല പിന്മാറിയ പാനലിസ്റ്റുകള്‍ നേരത്തെ മുന്നോട്ടുവെച്ച നിബന്ധനകള്‍ ഈ സംവാദത്തില്‍ പാലിച്ചിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതുകൂടാതെ സുതാര്യതയോടെയും സന്തുലനത്തോടെയും ആണ് ചര്‍ച്ച നടത്തുന്നതെന്ന് തെളിയിക്കാനും സാധിച്ചിട്ടില്ല. ഈ കാരണങ്ങളാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കെ റെയിലിനു കഴിയില്ല. ഭാവിയില്‍ ന്യായമായും സുതാര്യമായും ഇത്തരം ചര്‍ച്ചകളുടെ ഒരു പരമ്പര തന്നെ കെ റെയിലും കേരള സര്‍ക്കാരും നടത്തും. അതിലേക്ക് എല്ലാവരെയും ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നു.

Latest Stories

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

IPL 2024: സംഹാരതാണ്ഡവമാടുന്ന നരെയ്ന്‍, താരത്തിന്‍റെ വിജയരഹസ്യം ഇതാണ്

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്