'വെള്ളാപ്പള്ളി നടേശന്‍ പദവിക്ക് ചേര്‍ന്ന പ്രസ്താവനകളാണോ നടത്തിയതെന്ന് ആലോചിക്കണം', അദ്ദേഹത്തെ കാറില്‍ കയറ്റിയതൊക്കെ യാദൃശ്ചികമായി നടന്നതാണെന്ന് എംഎ ബേബി; എസ്ഡിപിയുമായി ഒരു നീക്കുപോക്കും നടത്തിയിട്ടില്ല

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി പദവിക്ക് ചേര്‍ന്ന പ്രസ്താവനകളാണോ വെള്ളാപ്പള്ളി നടേശന്‍ നടത്തിയതെന്ന് അദ്ദേഹം തന്നെ ആലോചിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. അക്കാര്യത്തില്‍ സിപിഎം അന്ന് തന്നെ പ്രസ്താവന ഇറക്കിയതാണെന്നും എംഎ ബേബി പറഞ്ഞു. അദ്ദേഹത്തെ കാറില്‍ കയറ്റിയതൊക്കെ യാദൃശ്ചികമായി നടന്നതാണെന്നും അന്ന് മുഖ്യമന്ത്രി കാറില്‍ കയറ്റിയില്ലെങ്കില്‍ അതും വിവാദമായേനെയെന്നും എംഎ ബേബി പറഞ്ഞു.

കോഴിക്കോട് മീറ്റ് ദി ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എംഎ ബേബി. പേരാമ്പ്ര വിഷയത്തില്‍ ടിപി രാമകൃഷ്ണന്‍ നടത്തിയ പരാമര്‍ശം മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടണമെന്നും എംഎ ബേബി പറഞ്ഞു. നടത്തപ്പെട്ട പ്രതികരണം തന്റെ അറിവൊടെയല്ല എന്നാണ് ടിപി പറയുന്നത്. മതമാണ് പ്രശ്‌നം എന്നൊരു ലീഗ് നേതാവ് പ്രസംഗിക്കുന്നത് കേട്ടു. അങ്ങനെയൊക്കെയും ഈ നാട്ടില്‍ നടക്കുന്നുണ്ട്. എസ്ഡിപിയുമായി ഒരു നീക്കുപോക്കും നടത്തിയിട്ടില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി പറഞ്ഞു.

ബിജെപി ജയിക്കുന്ന സാഹചര്യം ഉണ്ടാകുമ്പോള്‍ ഏതെങ്കിലും പാര്‍ട്ടി എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണം എന്നു തീരുമാനിച്ചാല്‍, സ്വഭാവ ശുദ്ധിയില്ലാത്ത വോട്ട് സ്വീകരിക്കരുതെന്നു പറയുന്നത് ബിജെപിയുമായി ബന്ധം ഉണ്ടാക്കിയവരാണെന്നും എം എ ബേബി പറഞ്ഞു. എസ്ഡിപിഐയുടെ പല പ്രവര്‍ത്തനവും ആര്‍എസ്എസിന്റെ അജണ്ടകള്‍ക്ക് ന്യായീകരണമാകുന്നതാണെന്നും ജമാ അത്തെ ഇസ്ലാമി അതിനേക്കാള്‍ കൂടുതല്‍ ആര്‍എസ്എസിനു സഹായകമാകുന്ന സമീപനം സ്വീകരിക്കുന്നുവെന്നും എംഎ ബേബി പറഞ്ഞു.

എല്‍ഡിഎഫിന്റെ പ്രകടന പത്രിക പ്രവര്‍ത്തന പത്രികയാണ്. ബിജെപിക്കു കേരളത്തിലെ പ്രകടന പത്രികയില്‍ എന്തും പറയാം. യുഡിഎഫ് നേരിടുന്നത് അസ്തിത്വ പ്രതിസന്ധിയാണെന്നും എംഎ ബേബി പറഞ്ഞു. ലീഗില്‍ ആഭ്യന്തര പ്രശ്‌നം നടക്കുകയാണ്. വനിതാ ലീഗ് ജനറല്‍ സെക്രട്ടറി രാജി വെച്ചുവെന്നും അദ്ദഹേം ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷം എല്‍ഡിഎഫില്‍ നിന്നും അകന്നു പോകണം എന്ന തരത്തില്‍ ആഖ്യാനം ചമക്കുകയാണ്. ബിജെപി ഡീല്‍ എന്നാണ് ആരോപണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊല്ലം, തിരുവനന്തപുരം കോര്‍പറേഷനുകളില്‍ യുഡിഎഫ് – ബിജെപി ഡീല്‍ നടന്നിരുന്നുവെന്നും എംഎ ബേബി ആരോപിച്ചു. ജനസംഘകാലം മുതല്‍ കോണ്‍ഗ്രസ് ബന്ധം ഉണ്ടാക്കിയിരുന്നു. എറണാകുളം, തൃശൂര്‍ ജില്ലകളിലെ രണ്ടു പഞ്ചായത്തുകളില്‍ യുഡിഎഫ് ബിജെപിയും, എന്‍ഡിഎ ഘടകകക്ഷിയുമായി ചേര്‍ന്ന് ഭരിക്കുന്നുണ്ട്. ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് എവിടെയെങ്കിലും ഭീഷണി ഉണ്ടായാല്‍ അത് എതിര്‍ത്ത സര്‍ക്കാരുകളാണ് എല്‍ഡിഎഫ് സര്‍ക്കാരുകളെന്നും എംഎ ബേബി പറഞ്ഞു. രാജീവ് ഗാന്ധി ആര്‍എസ്എസുമായി ഡീല്‍ ഉണ്ടാക്കിയിരുന്നുവെന്നും എംഎ ബേബി പറഞ്ഞു.

Latest Stories

യുഎസ് സൈനിക മേധാവിയോട് വിരമിക്കാൻ ആവശ്യപ്പെട്ട് പ്രതിരോധ സെക്രട്ടറി

അസമില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഏക സിവില്‍ കോഡ് നടപ്പാക്കും, പിന്നെ ആര്‍ക്കും നാല് വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് അമിത് ഷാ

B1 പാലം ആക്രമണത്തിന് തിരിച്ചടി; കുവൈറ്റിലേയും യുഎഇയിലെയും അടക്കം എട്ട് തന്ത്രപ്രധാന പാലങ്ങൾ ഉൾപ്പെടുത്തിയ ഹിറ്റ് ലിസ്റ്റ് പുറത്തുവിട്ട് ഇറാന്റെ ഭീഷണി

റിഷഭ് പന്ത് കാണിക്കുന്നത് മണ്ടത്തരമാണ്, ഓപണിംഗിൽ ഇറങ്ങിയാൽ ന്യുബോളിൽ കളിക്കേണ്ടി വരും, അതിനുള്ള കഴിവ് അവനില്ല: കെവിൻ പീറ്റേഴ്സൺ

സമോസയുടെ വില കുറയ്ക്കുന്നതാണോ പ്രധാനം? മോദിക്കെതിരെ സംസാരിക്കാൻ നിങ്ങൾക്ക് ഭയം; രാഘവ് ഛദ്ദയ്ക്കെതിരെ എഎപി

സഞ്ജു ഇന്ന് വെടിക്കെട്ട് പ്രകടനം നടത്തും, അവൻ ഫോമിലായാൽ പഞ്ചാബിന് രക്ഷയുണ്ടാവില്ല: കെ ശ്രീകാന്ത്

FIFA WORLD CUP: നെയ്മർ ജൂനിയർ പുറത്തേക്ക്; ബ്രസീൽ നിരയിൽ വൻ അഴിച്ചു പണി

“തിരഞ്ഞെടുപ്പ് പ്രവചനങ്ങൾ: ഡാറ്റയുടെ പേരിൽ നാരേറ്റീവുകളുടെ നിർമ്മാണം”

ധോണിയും കപിൽ ദേവും ക്ഷമിക്കണം, എന്റെ അച്ഛൻ പറഞ്ഞതിനോട് ഞാൻ മാപ്പ് ചോദിക്കുന്നു: യുവരാജ് സിങ്

വെളിച്ചപ്പാടിൽ നിന്ന് ഭജന ഡിജെയിലേക്ക്: ദാരിദ്ര്യത്തിന്റെ നിലവിളിയിൽ നിന്ന് സമ്പന്ന അന്ധവിശ്വാസത്തിന്റെ ഉല്ലാസത്തിലേക്ക് കേരളത്തിന്റെ സാംസ്കാരിക യാത്ര