വൈദികനെ വാഹനം ഇടിപ്പിച്ച പ്രതികള്‍ക്കായി ഒത്തുതീര്‍പ്പുമായി അരുവിത്തുറ പള്ളി വികാരി; നിര്‍ദേശം തള്ളി പാല ബിഷപ്പ്; എല്ലാ പള്ളികള്‍ക്കും സര്‍ക്കുലറുമായി കല്ലറങ്ങാട്ട്

പൂഞ്ഞാറില്‍ വൈദികനെ വാഹനം ഇടിപ്പിച്ച സംഭവത്തില്‍ പ്രതികളെകൊണ്ട് മാപ്പ് പറഞ്ഞ് പ്രശ്‌നം പരിഹരിക്കാനുള്ള അരുവിത്തുറ പള്ളി വികാരിയുടെ നിര്‍ദേശം തള്ളി പാല രൂപത. ഇന്നലെ ഈരാറ്റുപേട്ടയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് പ്രതികള്‍ മാപ്പ് പറഞ്ഞാല്‍ പ്രശ്‌നം അവസാനിപ്പിക്കാമെന്ന നിര്‍ദേശം അരുവിത്തുറ പള്ളി വികാരി മുന്നോട്ട് വെച്ചത്. പ്രതികളുടെ പ്രായം പരിഗണിച്ച് ഈ തീരുമാനം അഗീകരിക്കണമെന്ന് യോഗത്തിലുണ്ടായിരുന്ന ചിലര്‍ പറഞ്ഞു.

എന്നാല്‍, ഈ തീരുമാനം പാല രൂപത തള്ളി. തുടര്‍ന്ന് പാലാ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പൂഞ്ഞാര്‍ സെന്റ് മേരിസ് പള്ളിയിലെത്തി വികാരിയുമായി കൂടി കാഴ്ച നടത്തി. പള്ളിയില്‍ നാളെ അടിയന്തര യോഗം ചേരുന്നുണ്ട്. പ്രതിനിധി യോഗത്തിന് പകരം ഇടവക ജനങ്ങള്‍ മുഴുവന്‍ ഉള്‍പ്പെട്ട യോഗമായിരിക്കും. പള്ളി കോമ്പൗണ്ടില്‍ സ്വീകരിക്കേണ്ട സുരക്ഷ നടപടികളെ പറ്റി യോഗം ചര്‍ച്ച ചെയ്യും.

പാല രൂപതയ്ക്ക് കീഴിലുള്ള എല്ലാ പള്ളികളിലും ഇന്ന് പ്രാര്‍ത്ഥന ദിനമായി ആചരിക്കുമെന്ന് കല്ലറങ്ങാട്ട് പറഞ്ഞു. പൂഞ്ഞാര്‍ സെന്റ് മേരീസ് ഫെറോന പള്ളിയിലെ അസിസ്റ്റന്റ് വികാരി ജോസഫ് ആറ്റുചാലിലിനെ അപായപ്പെടുത്താന്‍ ശ്രമിച്ചത് സാമൂഹ്യദ്രോഹികളാണെന്നും കുറ്റക്കാരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും അദേഹം ആശ്യപ്പെട്ടു. ഇന്ന് രൂപതയ്ക്ക് കീഴിലുള്ള എല്ലാ പള്ളികളിലും കുര്‍ബാനയ്ക്ക് ശേഷം പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടത്തണമെന്നും പ്രതിനിധിയോഗം ചേര്‍ന്ന് പ്രമേയം പാസാക്കണമെന്നും പാല രൂപത ബിഷപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

Latest Stories

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ