വൈദികനെ വാഹനം ഇടിപ്പിച്ച പ്രതികള്‍ക്കായി ഒത്തുതീര്‍പ്പുമായി അരുവിത്തുറ പള്ളി വികാരി; നിര്‍ദേശം തള്ളി പാല ബിഷപ്പ്; എല്ലാ പള്ളികള്‍ക്കും സര്‍ക്കുലറുമായി കല്ലറങ്ങാട്ട്

പൂഞ്ഞാറില്‍ വൈദികനെ വാഹനം ഇടിപ്പിച്ച സംഭവത്തില്‍ പ്രതികളെകൊണ്ട് മാപ്പ് പറഞ്ഞ് പ്രശ്‌നം പരിഹരിക്കാനുള്ള അരുവിത്തുറ പള്ളി വികാരിയുടെ നിര്‍ദേശം തള്ളി പാല രൂപത. ഇന്നലെ ഈരാറ്റുപേട്ടയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് പ്രതികള്‍ മാപ്പ് പറഞ്ഞാല്‍ പ്രശ്‌നം അവസാനിപ്പിക്കാമെന്ന നിര്‍ദേശം അരുവിത്തുറ പള്ളി വികാരി മുന്നോട്ട് വെച്ചത്. പ്രതികളുടെ പ്രായം പരിഗണിച്ച് ഈ തീരുമാനം അഗീകരിക്കണമെന്ന് യോഗത്തിലുണ്ടായിരുന്ന ചിലര്‍ പറഞ്ഞു.

എന്നാല്‍, ഈ തീരുമാനം പാല രൂപത തള്ളി. തുടര്‍ന്ന് പാലാ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പൂഞ്ഞാര്‍ സെന്റ് മേരിസ് പള്ളിയിലെത്തി വികാരിയുമായി കൂടി കാഴ്ച നടത്തി. പള്ളിയില്‍ നാളെ അടിയന്തര യോഗം ചേരുന്നുണ്ട്. പ്രതിനിധി യോഗത്തിന് പകരം ഇടവക ജനങ്ങള്‍ മുഴുവന്‍ ഉള്‍പ്പെട്ട യോഗമായിരിക്കും. പള്ളി കോമ്പൗണ്ടില്‍ സ്വീകരിക്കേണ്ട സുരക്ഷ നടപടികളെ പറ്റി യോഗം ചര്‍ച്ച ചെയ്യും.

പാല രൂപതയ്ക്ക് കീഴിലുള്ള എല്ലാ പള്ളികളിലും ഇന്ന് പ്രാര്‍ത്ഥന ദിനമായി ആചരിക്കുമെന്ന് കല്ലറങ്ങാട്ട് പറഞ്ഞു. പൂഞ്ഞാര്‍ സെന്റ് മേരീസ് ഫെറോന പള്ളിയിലെ അസിസ്റ്റന്റ് വികാരി ജോസഫ് ആറ്റുചാലിലിനെ അപായപ്പെടുത്താന്‍ ശ്രമിച്ചത് സാമൂഹ്യദ്രോഹികളാണെന്നും കുറ്റക്കാരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും അദേഹം ആശ്യപ്പെട്ടു. ഇന്ന് രൂപതയ്ക്ക് കീഴിലുള്ള എല്ലാ പള്ളികളിലും കുര്‍ബാനയ്ക്ക് ശേഷം പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടത്തണമെന്നും പ്രതിനിധിയോഗം ചേര്‍ന്ന് പ്രമേയം പാസാക്കണമെന്നും പാല രൂപത ബിഷപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി