കോടതിയലക്ഷ്യം എടുക്കാനാണെങ്കിൽ വളരെ സന്തോഷം, എന്റെ പട്ടി മാപ്പു പറയും: എസ്. സുദീപ്

തന്റെ ഫെയ്‌സ്ബുക്ക് എഴുത്തുകൾ ഇംഗ്ലീഷിലേയ്ക്കു പരിഭാഷപ്പെടുത്താനായി മൂന്നു പേരെയാണ് കേരള ഹൈക്കോടതി ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അറിഞ്ഞതായി പെരുമ്പാവൂർ മുൻ സബ് ജഡ്ജി എസ്.സുദീപ്. ആർ എസ് എസ് – ബി ജെ പി നേതാക്കൾക്കൊപ്പം പരസ്യമായി വേദി പങ്കിടുന്ന ദേവൻ രാമചന്ദ്രനെയും, ജയ് ശ്രീറാം വിളിയെ സംഘ പരിവാർ അനുകൂല സംഘടനയുടെ വേദിയിൽ പരസ്യമായി വാഴ്ത്തുന്ന പഴയ ബി എം എസ് നേതാവ് നഗരേഷിനെയുമൊക്കെ പോലെയുള്ളവർ തന്റെ എഴുത്തിനെ കുറിച്ചു പറയാവുന്നതൊക്കെയും സത്യമാണോ എന്നറിയാനും, അവരെ പോലുള്ളവരെ കുറിച്ചു താൻ പറയുന്ന സത്യങ്ങൾ കേൾക്കാനുമായി, മലയാളം അറിയാത്ത ചീഫ് ജസ്റ്റിസ് അപ്രകാരം ചെയ്യുന്നതാണെന്നു വിശ്വസിക്കാനാണ് തനിക്ക് താത്പര്യം എന്ന് എസ്.സുദീപ് ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലെ വിവാദ പോസ്റ്റുകളുടെ പേരിൽ അച്ചടക്ക നടപടിക്കു ഹൈക്കോടതി ശിപാർശ ചെയ്ത പെരുമ്പാവൂർ സബ് ജഡ്ജി എസ്.സുദീപ് ജൂലായിൽ രാജിവെയ്ക്കുകയായിരുന്നു.

എസ് സുദീപിന്റെ കുറിപ്പ്:

എന്റെ എഫ് ബി എഴുത്തുകൾ ഇംഗ്ലീഷിലേയ്ക്കു പരിഭാഷപ്പെടുത്താനായി മൂന്നുപേരെയാണ് കേരള ഹൈക്കോടതി ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ഒരാൾ വിളിച്ചു പറഞ്ഞു.

വിശദാംശങ്ങളും പറഞ്ഞു. അവിശ്വസിക്കാൻ കാര്യമൊന്നും കണ്ടില്ല.

ആർ എസ് എസ് – ബി ജെ പി നേതാക്കൾക്കൊപ്പം പരസ്യമായി വേദി പങ്കിടുന്ന ദേവൻ രാമചന്ദ്രനെയും, ജയ് ശ്രീറാം വിളിയെ സംഘ പരിവാർ അനുകൂല സംഘടനയുടെ വേദിയിൽ പരസ്യമായി വാഴ്ത്തുന്ന പഴയ ബി എം എസ് നേതാവ് നഗരേഷിനെയുമൊക്കെ പോലെയുള്ളവർ എന്റെ എഴുത്തിനെക്കുറിച്ചു പറയാവുന്നതൊക്കെയും സത്യമാണോ എന്നറിയാനും, അവരെപ്പോലുള്ളവരെക്കുറിച്ചു ഞാൻ പറയുന്ന സത്യങ്ങൾ കേൾക്കാനുമായി, മലയാളം അറിയാത്ത ചീഫ് ജസ്റ്റിസ് അപ്രകാരം ചെയ്യുന്നതാണെന്നു വിശ്വസിക്കാനാണ് എനിക്കു താല്പര്യം.

അതല്ല, ഇനി വരുന്ന പോസ്റ്റുകളിൽ കോടതി അലക്ഷ്യം എടുക്കാനാണെങ്കിൽ, വളരെ വളരെ സന്തോഷം.

എന്റെ പട്ടി മാപ്പു പറയും.

രാജിവച്ച ശേഷം എല്ലാ മാദ്ധ്യമങ്ങളും അഭിമുഖം ചോദിച്ചതാണ്. രാജിവച്ചതിന്റെ പിറ്റേന്നു മുതൽ കോടതികളെ പുലഭ്യം പറഞ്ഞു നടന്നോളാമെന്ന നേർച്ചയൊന്നും എനിക്കില്ല.

രാജിവച്ച ഉടനെ പുസ്തകം എഴുതി എല്ലാം വെളിപ്പെടുത്തിയാൽ മാത്രമേ ചൂടപ്പം പോലെ വിൽക്കപ്പെടൂ എന്നായിരുന്നു വിദഗ്ദ്ധോപദേശങ്ങൾ. ഞാൻ കച്ചവടക്കാരനുമല്ല.

മിണ്ടാതിരുന്നോളാമെന്നു ഞാൻ ആർക്കും വാക്കു നൽകിയിട്ടുമില്ല. എനിക്കു സൗകര്യമുള്ളപ്പോൾ ഞാനെഴുതും. എഴുതാനുള്ളതൊക്കെ എഴുതും. ആരു വായിച്ചാലും ഇല്ലെങ്കിലും എനിക്കു പുല്ലാണ്.

നേരു പറയുമ്പോൾ കോടതിയലക്ഷ്യത്തിനും, ദാമോദരൻ മോദിയുടെ സർക്കാർ ജനവിരുദ്ധ ഫാസിസ്റ്റ് ഭരണകൂടമാണെന്നു പറയുമ്പോൾ ദേശദ്രോഹത്തിനും കേസെടുക്കണം എന്നാണ് എന്റെ ആത്മാർത്ഥമായ ഒരിത്.
– ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ?

– ഈ കാക്കനാട്, അട്ടക്കുളങ്ങര ജയിലിലൊക്കെയിട്ട് എന്നെ കളിയാക്കല്ല്. ദൽഹി എനിക്കിഷ്ടാ. തിഹാറിലിടണം. ഇപ്പം വായിക്കാൻ തന്നെ സമയം തെകയണില്ല. അവിടാവുമ്പം ഒരുപാട് സമയം കിട്ടും. ഒത്തിരി എഴുതാനുമുണ്ട്.
ഉടുക്കു കൊട്ടു കേട്ടാൽ, വെടിക്കെട്ടുകാരന്റെ പട്ടി ഡാൻസ് ചെയ്യത്തേയൊള്ളു സാറമ്മാരേ…

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി