താനും കെപിസിസി പ്രസിഡന്റും പറയുന്നതാണ് പാര്‍ട്ടി നിലപാട്, ചെന്നിത്തലയ്ക്ക് അഭിപ്രായം പറയാമെന്ന് വിഡി സതീശന്‍

ഡി ലിറ്റ് വിവാദത്തില്‍ രമേശ് ചെന്നിത്തലയെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഡി ലിറ്റില്‍ കോണ്‍ഗ്രസിന് ഒറ്റ അഭിപ്രായം ഉള്ളൂവെന്ന് സതീശന്‍ പറഞ്ഞു. മുന്‍ പ്രതിപക്ഷ നേതാവും, കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവുമായ ചെന്നിത്തലയ്ക്ക് അഭിപ്രായം പറയാം. എന്നാല്‍ പ്രതിപക്ഷ നേതാവും, കെപിസിസി പ്രസിഡന്റും പറയുന്നതാണ് കോണ്‍ഗ്രസിന്റെ നിലപാടെന്ന് സതീശന്‍ പറഞ്ഞു.

ഡി ലിറ്റ് വിവാദത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത ഇല്ല. വിഷയത്തില്‍ ചെന്നിത്തല അഭിപ്രായം പറയരുതെന്ന് പറയാനാവില്ല. ഏകീകൃതമായ അഭിപ്രായമാണ് താന്‍ വ്യക്തമാക്കിയത്. അത് തന്നെയാണ് കെപിസിസി പ്രസിഡന്റും പറഞ്ഞത്. കോണ്‍ഗ്രസിന്റെ അഭിപ്രായം അത് തന്നെയാണ്. നേതാക്കളുമായി ചര്‍ച്ച നടത്തി തന്നെയാണ് തീരുമാനം എടുത്തിരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങി നിയമവിരുദ്ധമായ കാര്യം ചെയ്തുവെന്ന് ഗവര്‍ണ്ണര്‍ സമ്മതിച്ചിട്ടുണ്ട്. കണ്ണൂര്‍ വിസി നിയമനം നിയമവിരുദ്ധമെങ്കില്‍ പുറത്താക്കാന്‍ ഗവര്‍ണ്ണര്‍ തയ്യാറാകണം. ഗവര്‍ണ്ണര്‍ വിമര്‍ശനത്തിന് അതീതനല്ലെന്ന് സതീശന്‍ വ്യക്തമാക്കി. പ്രസിഡന്റിന് ഡി ലിറ്റ് നല്‍കണമെന്നത് ഗവര്‍ണര്‍ വിസിയുടെ ചെവിയില്‍ പറയേണ്ട കാര്യമല്ലെന്നും, ചാന്‍സലര്‍ പദവിയില്‍ ഇരുന്ന് ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാ പോയ കോടാലിയായ സുരേന്ദ്രന്റെ മെഗഫോണല്ല പ്രതിപക്ഷ നേതാവെന്നും സതീശന്‍ പ്രതികരിച്ചു.

അതേസമയം കോവളത്ത് വിദേശ പൗരനോട് പൊലീസ് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ ഒറ്റപ്പെട്ട സംഭവം എന്ന് പറയുന്നത് പതിവായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എസ്പിമാര്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ കീഴിലാണെന്നും ലൈന്‍ ഓഫ് കണ്‍ട്രോള്‍ നഷ്ടമായെന്നും സതീശന്‍ പറഞ്ഞു. പൊലീസിനെ ഭയന്ന് സ്ത്രീകള്‍ക്ക് സ്റ്റേഷനില്‍ പോകാന്‍ കഴിയാത്ത സ്ഥിതിയാണെന്നും, ഉത്തരവാദിത്തം സര്‍ക്കാരിനും പാര്‍ട്ടിക്കുമാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ