വിഡി സതീശന്റേത് ഏകാധിപത്യ പ്രവണത, മുന്നണി മര്യാദ കാണിച്ചില്ല; മുസ്ലീം ലീഗ് യോഗത്തില്‍ പ്രതിപക്ഷ നേതാവിന് രൂക്ഷ വിമര്‍ശനം

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ്. വിഡി സതീശന്‍ മുന്നണി മര്യാദ കാണിച്ചില്ലെന്നും സതീശന്റേത് ഏകാധിപത്യ പ്രവണതയാണെന്നും ലീഗ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. മുസ്ലീം ലീഗിന് ഒരു കാലത്തുമില്ലാത്ത അവഗണനയാണ് കോണ്‍ഗ്രസില്‍ നിന്നുണ്ടാകുന്നതെന്നും ഇങ്ങനെ പോയാല്‍ പാര്‍ട്ടിക്ക് വേറെ വഴി നോക്കേണ്ടിവരുമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

പിവി അന്‍വര്‍ പ്രശ്‌നം നീട്ടിക്കൊണ്ടുപോയി വഷളാക്കിയെന്നും യോഗം വിലയിരുത്തി. സതീശനും അന്‍വറുമാണ് പ്രശ്‌നങ്ങള്‍ നീളാന്‍ കാരണം. മുന്‍പ് ഇത്തരം പ്രശ്‌നങ്ങളില്‍ ലീഗ് ഇടപെടാല്‍ പരിഹാരം ഉണ്ടാകുമെന്ന് വിശ്വാസം മുന്നണി പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നു. ഇപ്പോള്‍ അത്തരത്തില്‍ലുണ്ടായിരുന്ന വിശ്വാസ്യത കോണ്‍ഗ്രസ് കളഞ്ഞുകുളിച്ചു. 2026ലെ തിരഞ്ഞെടുപ്പാണ് പ്രധാന വിഷയം. എന്നാല്‍ അതാരും ഓര്‍ത്തില്ലെന്നും അഭിപ്രായമുയര്‍ന്നു.

കെഎം ഷാജി, എംകെ മുനീര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണ് യോഗത്തില്‍ പ്രധാനമായും വിമര്‍ശനം ഉന്നയിച്ചത്. നിലവിലെ വിഷയങ്ങള്‍ ഗൗരവകരമാണെന്ന് പികെ കുഞ്ഞാലിക്കുട്ടിയും ആരോപിച്ചു. പ്രശ്‌ന പരിഹാരത്തിന് ഇനി കെസി വേണുഗോപാല്‍ അടക്കമുള്ളവര്‍ വിളിക്കട്ടെ, അപ്പോള്‍ ബാക്കി നോക്കാമെന്നും വിമര്‍ശനമുയര്‍ന്നു. കെപിസിസി ജനറല്‍ സെക്രട്ടറിയായ ആര്യാടന്‍ ഷൗക്കത്താണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.

ഇതിനിടയിലാണ് തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി പിവി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കുമെന്നു പ്രഖ്യാപിച്ചത്. നാളെയായിരിക്കും അന്‍വര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുക. അദ്ദേഹത്തിന് പാര്‍ട്ടി ചിഹ്നവും തൃണമൂല്‍ അനുവദിച്ചിട്ടുണ്ട്.

Latest Stories

'പിടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ച കയ്യിൽ വെച്ചിട്ടാണ് ഈ വീമ്പു പറച്ചിൽ, സിപിഎമ്മിലെ സ്ത്രീലമ്പടന്മാരെ മുഖ്യമന്ത്രി ആദ്യം നിലക്ക് നിർത്തട്ടെ'; രമേശ് ചെന്നിത്തല

കൽക്കരിയുടെ നിഴലിൽ കുടുങ്ങിയ ജീവിതങ്ങൾ: തൽചറിലെ മനുഷ്യരുടെ കഥയും ഇന്ത്യയുടെ തകരുന്ന ഊർജമാറ്റ വാഗ്ദാനങ്ങളും

'രാഹുലിനെതിരായ രണ്ടാം പരാതി രാഷ്ട്രീയ പ്രേരിതമല്ല, വെൽ ഡ്രാഫ്റ്റഡ് പരാതി തന്നെയാണ്, അതിൽ ഒരു തെറ്റുമില്ല'; സണ്ണി ജോസഫിനെ തള്ളി പ്രതിപക്ഷ നേതാവ്

ഗവർണർക്ക് തിരിച്ചടി; ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിൽ സ്ഥിരം വിസിമാരെ സുപ്രീം കോടതി നിയമിക്കും, കത്തുകളുടെ കൈമാറ്റം ഒഴികെ മറ്റൊന്നും ഉണ്ടായില്ലെന്ന് വിമർശനം

'യുഡിഎഫ് വേട്ടക്കാർക്കൊപ്പം, രാഹുലിനെ കെപിസിസി പ്രസിഡന്റ്‌ ന്യായീകരിക്കുന്നു'; വിമർശിച്ച് എം വി ഗോവിന്ദൻ

'രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതം, രാഷ്ട്രീയ പ്രേരിതമാണെന്ന് വിലയിരുത്താം'; സണ്ണി ജോസഫ്

'തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ശക്തമായ മുന്നേറ്റമുണ്ടാകും, ശബരിമലയിലെ സ്വർണക്കൊള്ളക്കാർക്ക് തിരിച്ചടിയാകും ഈ തിരഞ്ഞെടുപ്പ്'; കെ സുരേന്ദ്രൻ

'കോണ്‍ഗ്രസിലെ സ്ത്രീലമ്പടന്മാര്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്? ലൈംഗിക വൈകൃത കുറ്റവാളികളെ കോണ്‍ഗ്രസ് നേതൃത്വം ന്യായീകരിക്കുന്നു'; വിമർശിച്ച് മുഖ്യമന്ത്രി

തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം; വടക്കന്‍ കേരളം വിധിയെഴുതുന്നു, ഒൻപതുമണിവരെ പോളിംഗ് 8.82%

'ഇങ്ങനെ പോയാൽ നീയും സഞ്ജുവിനെ പോലെ ബെഞ്ചിൽ ഇരിക്കും'; ശുഭ്മൻ ഗില്ലിനെതിരെ തുറന്നടിച്ച് മുൻ ഇന്ത്യൻ താരം