വര്‍ക്കല ശിവപ്രസാദ് കൊലക്കേസ്; ആറ് പ്രതികളെ വെറുതെ വിട്ട് ഹൈക്കോടതി

വര്‍ക്കല ശിവപ്രസാദ് കൊലക്കേസിലെ ആറു പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ഒന്നാം പ്രതിയും ദളിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് എന്ന സംഘടനയുടെ സംസ്ഥാന ചെയര്‍മാനുമായ ആലുവ സ്വദേശി ശെല്‍വരാജ്, തെക്കന്‍ മേഖല ഓര്‍ഗനൈസര്‍ ചെറുന്നിയൂര്‍ സ്വദേശി ദാസ്, കൊല്ലം പെരുമ്പുഴ സ്വദേശി ജയചന്ദ്രന്‍, ചെറിയന്നൂര്‍ സ്വദേശി മധു, വര്‍ക്കല സ്വദേശി സുര, അയിരൂര്‍ സ്വദേശി പൊന്നുമോന്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

അഡീഷണല്‍ സെഷന്‍സ് കോടതി ഇവരെ ജീവപര്യന്തം തടവും മൂന്നുലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിലെ ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ അപ്പീലിലാണ് നടപടി. പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി.

അതേ സമയം അഞ്ചാം പ്രതിയായ സുധി നാരായണന്‍ കുറ്റം ചെയ്‌തെന്ന് കണ്ടെത്തിയ ഹൈക്കോടതി ഇയാളുടെ ശിക്ഷ ശരിവെച്ചു. ദളിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് (ഡിഎച്ച്ആര്‍എം) എന്ന സംഘടനയെ പൊതുജന ശ്രദ്ധയില്‍ കൊണ്ടുവരാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

2009 സെപ്റ്റംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം. വര്‍ക്കല അയിരൂര്‍ സ്വദേശിയായ ശിവപ്രസാദിനെ പ്രഭാത സവാരിക്കിടെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിനേറ്റ വെട്ടുകളായിരുന്നു മരണകാരണം. പ്രതികള്‍ക്ക് ശിവപ്രസാദിനോട് മുന്‍ വൈരാഗ്യമുണ്ടായിരുന്നില്ലെന്നും പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

Latest Stories

വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; ക്രൈംബ്രാഞ്ച് അന്വേഷിക്കും, ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല

മഞ്ഞുരുകലിന്റെ തുടക്കമോ? അശോക് ​ഗെഹ്‌ലോട്ടിനെ കണ്ട് സച്ചിൻ പൈലറ്റ്; ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച 5 വർഷങ്ങൾക്ക് ശേഷം

വഴിക്കടവിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 'രാഷ്ട്രീയ മുതലെടുപ്പിന് പ്രതിപക്ഷം തയ്യാറാകുന്നുവെന്നത് ഞെട്ടിക്കുന്നത്, ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കും'; മന്ത്രി വി ശിവന്‍കുട്ടി

'ചേച്ചി പൊലീസിനോട് പറയരുതേ, തെറ്റ് പറ്റി പോയി..'; അഹാനയ്ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാനാവാതെ തട്ടിപ്പ് സംഘം, വീഡിയോ പുറത്ത്

‘ഞാനോ കുടുംബമോ ജാതിയമായി ഒന്നിനെയും സമീപിചിട്ടില്ല, തെളിവുകൾ ഇല്ലാതാകുമ്പോൾ ജീവനക്കാർ ജാതി കാർഡ് ഇറക്കുന്നു’:ജി കൃഷ്ണകുമാർ

'വഴിക്കടവ് അപകടത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു, പിന്നിൽ ഗൂഢാലോചന സംഘം'; വിമർശിച്ച് എം വി ഗോവിന്ദൻ

അച്ഛന്‍ നായര്‍ ആണ്, അമ്മ ഈഴവ, ഭര്‍ത്താവ് ബ്രാഹ്‌മിണ്‍.. ഉത്തരം മുട്ടിയപ്പോള്‍ ജാതിക്കാര്‍ഡുമായി വരുന്നു..: ദിയ കൃഷ്ണ

നിലമ്പൂ‍രിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; 'സർക്കാരിനെ പഴിചാരാൻ ശ്രമിക്കുന്നു, രാഷ്ട്രീയ ലാഭം കൊയ്യുന്നതിന് വേണ്ടി നടത്തിയ ഗൂഢാലോചന എന്ന് സംശയിക്കുന്നു'; എ കെ ശശീന്ദ്രൻ

ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

നിലമ്പൂ‍രിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ; പ്രതി കുറ്റം സമ്മതിച്ചു, കെണിവെച്ചത് പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താൻ