വൈഗ കൊലക്കേസ്; കുറ്റക്കാരനെന്ന് തെളിഞ്ഞു, കുട്ടിയുടെ പിതാവ് സനു മോഹന് ജീവപര്യന്തം

കൊച്ചിയില്‍ മദ്യം നല്‍കിയ ശേഷം പത്ത് വയസുകാരി വൈഗയെ കൊന്ന് പുഴയിലെറിഞ്ഞ കേസിൽ പ്രതിയായ കുട്ടിയുടെ പിതാവ് സനു മോഹന് ജീവപര്യന്തം ശിക്ഷ വിധിച്ചു. എറണാകുളം പ്രത്യേക പോക്സോ കേസ് ജഡ്ജ് കെ സോമനാണ് വിധി പറഞ്ഞത്. പ്രതിക്കെതിരായ എല്ലാ കുറ്റങ്ങളും തെളിഞ്ഞിരുന്നു. വിവിധ വകുപ്പുകളിലായി 28 വർഷം തടവ്. 1,70,000 രൂപ പിഴയും കോടതി വിധിച്ചു.

70 വയസുള്ള അമ്മയെ നോക്കാൻ ആളില്ലെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും സനു മോഹൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ കോടതി ഇത് മുഖവിലയ്ക്കെടുത്തില്ല.സനു മോഹൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

സനുമോഹനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും കോടതിയില്‍ തെളിഞ്ഞു. കുട്ടികള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ പരിഗമിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയാണ് കേസില്‍ സനുമോഹന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2021 മാര്‍ച്ച് 21ന് ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.

പത്ത് വയസ് പ്രായമുള്ള കുട്ടിയെയും കൂട്ടി കായംകുളത്തെ വീട്ടില്‍ നിന്ന് അമ്മാവന്റെ വീട്ടിലേക്കെന്ന് പറഞ്ഞാണ് സനുമോഹന്‍ യാത്ര ആരംഭിച്ചത്. വൈഗയുമായി കങ്ങരപ്പടിയിലെ ഫ്‌ളാറ്റിലാണ് പ്രതി ആദ്യമെത്തിയത്. ഇവിടെ വച്ച് കുഞ്ഞിന് കൊക്കക്കോളയില്‍ മദ്യംകലര്‍ത്തി നല്‍കി. മദ്യലഹരിയിലായ കുഞ്ഞിനെ ഫ്‌ലാറ്റില്‍ വച്ച് മുണ്ട് കൊണ്ട് കഴുത്ത് മുറുക്കി ശരീരത്തോട് ചേര്‍ത്തുപിടിച്ച് ശ്വാസം മുട്ടിച്ചു.

അബോധാവസ്ഥയിലായ കുട്ടിയെ രാത്രി 10.30ഓടെ മുട്ടാര്‍ പുഴയിലെറിഞ്ഞു. മരണം ഉറപ്പാക്കിയ ശേഷം പ്രതി സ്ഥലം വിടുകയായിരുന്നു. കുഞ്ഞിന്റെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളുമായാണ് പ്രതി രക്ഷപ്പെട്ടത്. ഒരു മാസത്തിന് ശേഷമാണ് പ്രതിയെ പൊലീസിന് പിടികൂടാനായത്. കേസിന്റെ വിചാരണ ഒരു വര്‍ഷത്തോളം നീണ്ടു.

ആഢംബര് ജീവിതം കാരണം ഉണ്ടായ കടബാധ്യതയെ തുടര്‍ന്ന് നാടുവിടാന്‍ തീരുമാനിച്ച പ്രതി മകള്‍ മറ്റുള്ളവരാല്‍ അവഗണിക്കപ്പെടുമെന്ന വിഷമത്തില്‍ കൊല നടത്തിയതായാണ് കൃത്യത്തിന് കാരണമായി പറയുന്നത്. കേസില്‍ 78 സാക്ഷികളെ വിസ്തരിച്ചു.

Latest Stories

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ