ബ്രിട്ടീഷ് എയര്‍ബസ് 400ല്‍ 17 അംഗ ടെക്‌നിക്കല്‍ സംഘം തിരുവനന്തപുരത്ത്; എഫ് 35ബി യുദ്ധവിമാനം ആഴ്ചകള്‍ക്ക് ശേഷം ഹാങ്ങറിലേക്ക് മാറ്റി

തകരാറിനെ തുടര്‍ന്ന് ജൂണ്‍ 14ന് നിലത്തിറക്കിയ ബ്രിട്ടന്റെ എഫ് 35 ബി യുദ്ധവിമാനം പരിശോധിക്കാന്‍ ബ്രിട്ടിഷ് സംഘം തിരുവനന്തപുരത്തെത്തി. ബ്രിട്ടിഷ് വ്യോമസേനയുടെ ട്രാന്‍സ്‌പോര്‍ട്ട് വിമാനമായ എയര്‍ബസ് 400 വിമാനത്തിലാണ് 17 അംഗ സാങ്കേതിക വിദഗ്ധരുടെ സംഘം തിരുവനന്തപുരത്തെത്തിയതി. ഞായറാഴ്ച ഉച്ചയ്ക്ക് 12.45ന് ബ്രിട്ടീഷ് എന്‍ജിനീയര്‍മാര്‍ എത്തിയത്. ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്‌സിന്റെ എ400 വിമാനം ഇന്ന് തിരികെ പോകും. എന്‍ജിനീയര്‍മാര്‍ ഇവിടെ തുടരും.

സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി, കുടുങ്ങിക്കിടക്കുന്ന വിമാനം വിശദമായി പരിശോധിക്കുന്നതിനും സഞ്ചാര സാധ്യത വിലയിരുത്തുന്നതിനും യുകെ എഞ്ചിനീയര്‍മാരുടെ സംഘം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയതിന് ശേഷം ബ്രിട്ടീഷ് എഫ്-35ബി യുദ്ധവിമാനം ഹാങ്ങറിലേക്ക് മാറ്റി. ബ്രിട്ടീഷ് റോയല്‍ ജെറ്റിനുള്ള മെയിന്റനന്‍സ് റിപ്പയര്‍ ആന്‍ഡ് ഓവര്‍ഹോള്‍ (എംആര്‍ഒ) സൗകര്യത്തില്‍ സ്ഥലം നല്‍കാനുള്ള വാഗ്ദാനം യുകെ അധികൃതര്‍ ഞായറാഴ്ച സ്വീകരിച്ചതിനെ തുടര്‍ന്നാണ് യുദ്ധവിമാനം ഹാങ്ങറിസേക്ക് മാറ്റിയത്. ഇന്ത്യന്‍ അധികാരികളുടെയും വിമാനത്താവള അധികൃതരുടെ തുടര്‍ച്ചയായ പിന്തുണയ്ക്കും സഹകരണത്തിനും യുകെ നന്ദി അറിയിക്കുന്നതായി ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ പ്രസ്താവനയില്‍ അറിയിച്ചു.

തകരാര്‍ പരിഹരിച്ചില്ലെങ്കില്‍ ചിറകുകള്‍ അഴിച്ചു മാറ്റി ട്രാന്‍സ്‌പോര്‍ട്ട് വിമാനത്തില്‍ ബ്രിട്ടനിലേക്ക് എഫ് 35 ബി യുദ്ധവിമാനം കൊണ്ടുപോകും. ഇന്ത്യപസഫിക് മേഖലയില്‍ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ് 35 ബി യുദ്ധവിമാനം ഇന്ധനം കുറഞ്ഞതിനെ തുടര്‍ന്ന് ജൂണ്‍ 14ന് ആണ് തിരുവനന്തപുരത്ത് ഇറക്കിയത്. അടിയന്തര ലാന്‍ഡിങിനെ തുടര്‍ന്ന് വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനു തകരാര്‍ സംഭവിച്ചു. വിമാനവാഹിനി കപ്പലില്‍നിന്ന് 2 എന്‍ജിനീയര്‍മാര്‍ ഹെലികോപ്റ്ററില്‍ എത്തിയെങ്കിലും തകരാര്‍ പരിഹരിക്കാനായില്ല. വിമാനത്തിന് അരികില്‍ ആദ്യദിവസം കസേരയിട്ടിരുന്ന പൈലറ്റ് വലിയ ചര്‍ച്ചയായിരുന്നു. പിന്നീട് പൈലറ്റ് വിമാനവാഹിനി കപ്പലില്‍നിന്ന് തകരാര്‍ പരിഹരിക്കാനെത്തിയ കോപ്റ്ററില്‍ മടങ്ങി. ബ്രിട്ടനില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ തുടര്‍ന്നു.

ശത്രുവിന്റെ റഡാര്‍ കണ്ണുകളെ വെട്ടിക്കാന്‍ കഴിവുള്ള സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുള്ളതാണ് എഫ് 35 വിമാനം. ഇസ്രയേല്‍, ബ്രിട്ടന്‍, ജപ്പാന്‍, െതക്കന്‍ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ ഈ വിമാനം ഉപയോഗിക്കുന്നുണ്ട്. അമേരിക്കന്‍ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനാണ് നിര്‍മാതാക്കള്‍. വിമാനം കേരളത്തില്‍ ഇറങ്ങിയതിന് പിന്നാലെ കേരള ടൂറിസം വകുപ്പ് അടക്കം പരസ്യത്തില്‍ എഫ് ബിയെ ഉപയോഗിച്ചതും ലോകത്തിന് മുന്നില്‍ വലിയ കൗതുകത്തിന് ഇടയാക്കിയിരുന്നു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്