തൃക്കാക്കരയിലെ പണക്കിഴി വിവാദം; പണം നല്‍കിയ കവറുമായി കൗണ്‍സിലര്‍മാര്‍, നിര്‍ണായക ദൃശ്യങ്ങള്‍ പിടിച്ചെടുത്ത് വിജിലന്‍സ്

തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തില്‍ നിര്‍ണായക ദൃശ്യങ്ങള്‍ പിടിച്ചെടുത്ത് വിജിലന്‍സ്. പണം നല്‍കിയ കവറുമായി കൗണ്‍സിലര്‍മാര്‍ പുറത്തേക്ക്  പോകുന്നതിന്റെ ദൃശ്യങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്.  ഈ തെളിവ് കേസില്‍ നിര്‍ണായകമാകും. സിസിടിവി ദൃശ്യങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും അത് വേഗത്തില്‍ തന്നെ ശേഖരിക്കേണ്ടതുണ്ടെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു.

പ്രതിപക്ഷ കൗണ്‍സിലര്‍മാരാണ് പണക്കിഴി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം വിജിലന്‍സ് പ്രാഥമിക പരിശോധന നടത്തുകയും തൃക്കാക്കരയിലെത്തി കഴിഞ്ഞ ദിവസം തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. പുലര്‍ച്ചെ രണ്ടുമണി വരെ പരിശോധന നീണ്ടു. ഈ പരിശോധനയിലാണ് ദൃശ്യങ്ങള്‍ വിജിലന്‍സ് പിടിച്ചെടുത്തത്.

അതേസമയം പരാതി അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തിന്റെ പരിശോധന തടസ്സപ്പെട്ടു. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എത്തിയതിനു പിന്നാലെ ചെയര്‍പേഴ്‌സണ്‍ അജിതാ തങ്കപ്പന്‍ ഓഫീസ് പൂട്ടി മടങ്ങി. രാത്രി വൈകിയും ചെയര്‍പേഴ്‌സന്റെ ഓഫീസ് തുറക്കാന്‍ വിജിലന്‍സ് സംഘത്തിനായില്ല. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നിരവധി തവണ ചെയര്‍പേഴ്‌സണിനെ ഫോണ്‍ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. പണം നല്‍കിയോയെന്നതിന് സി സി ടി വി ദൃശ്യങ്ങള്‍ നിര്‍ണായക തെളിവാണ്. ഇത് പരിശോധിക്കണമെങ്കില്‍ ചെയര്‍പേഴ്‌സന്റെ ഓഫീസില്‍നിന്ന് ഹാര്‍ഡ് ഡിസ്‌ക് എടുക്കേണ്ടതുണ്ടായിരുന്നു.

അജിത തങ്കപ്പന്റെയും കൗണ്‍സിലര്‍മാരുടെയും മൊഴിയെടുക്കുക എന്നുളളതാണ് വിജിലന്‍സിന്റെ അടുത്ത നടപടി. ആരോപണം ഉയര്‍ന്നപ്പോള്‍ മുതല്‍ താന്‍ ഇത്തരത്തില്‍ പണക്കിഴി നല്‍കിയിട്ടില്ലെന്ന വാദമാണ് ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ ഉയര്‍ത്തിയിരുന്നത്. എന്നാല്‍ ഭരണകക്ഷിയിലെ കൗണ്‍സിലര്‍മാര്‍ അടക്കം തങ്ങള്‍ക്ക് കവര്‍ ലഭിച്ചുവെന്നും പിന്നീട് ഇത് തിരികെ നല്‍കിയെന്നും പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. എന്നാല്‍ അജിത തങ്കപ്പന്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് നടത്തിയ അന്വേഷണത്തിലും സമാനമായ നിഗമനത്തിലാണ് പാര്‍ട്ടി എത്തിയിരുന്നത്.

Latest Stories

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു

ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്

'ഞങ്ങളും ഇന്ത്യയെ പോലെ കളിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ട്രോഫി നേടിയേനെ': സൽമാൻ അലി ആഘ

ഈ തവണ ടി-20 ലോകകപ്പ് ഞങ്ങൾ നേടും, ആ ഒരു കാരണം ഞങ്ങൾക്ക് ഗുണമാണ്: സൽമാൻ അലി ആഘ

'സഞ്ജു ടീമിൽ നിന്ന് ഉടൻ പുറത്താകും, ഓപണിംഗിൽ ഇനി ഇഷാൻ കിഷൻ കളിക്കും'; തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ താരം

ശബരിമല സ്വർണക്കൊള്ള കേസ്; കുറ്റപത്രം നൽകാത്തതിന് എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി