അമിതമായി പഴവും തണ്ണിമത്തനും നല്‍കി തൃക്കടവൂര്‍ ശിവരാജുവിനെ അവശനാക്കി; വീണ്ടും ഏഴുന്നള്ളിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു; ഏക്കത്തുകയില്‍ റിക്കാര്‍ഡിട്ട ആനയ്ക്ക് ഇനി വിശ്രമം

തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ഗജവീരന്‍ തൃക്കടവൂര്‍ ശിവരാജുവിനെ അവശതതോടെ ഏഴുന്നള്ളിക്കാന്‍ കൊണ്ടുപോകാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. തൃക്കടവൂര്‍ ക്ഷേത്രത്തിലെ ഉത്സവനാളുകളില്‍ ശിവരാജുവിന് ഉദരസംബന്ധമായ അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടിരുന്നു.

ചികിത്സനടത്തിയ ഡോക്ടര്‍മാര്‍ ആനയ്ക്ക് ഒരുമാസം വിശ്രമം നിര്‍ദേശിച്ചിരുന്നു. ഇതുമൂലം, തൃക്കടവൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടത്താറുള്ള മൂന്ന് വിളക്കെഴുന്നള്ളിപ്പിനും ശിവരാജുവിനെ പങ്കെടുപ്പിച്ചില്ല. ആനയെ കൊണ്ടുപോകാന്‍ ശ്രമം തുടങ്ങിയപ്പോള്‍ ഭക്തര്‍ തൃക്കടവൂര്‍ ദേവസ്വം ഓഫീസിലെത്തി പ്രതിഷേധിച്ചു. തുടര്‍ന്ന് മന്ത്രി ജെ.ചിഞ്ചുറാണി ഇടപെട്ട് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ ആനയെ പരിശോധിക്കാന്‍ അയച്ചു.

തുടര്‍ന്ന് ഒരാഴ്ച പൂര്‍ണവിശ്രമം വേണമെന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം നിര്‍ദേശിക്കുകയായിരുന്നു. കാലിലെ നഖത്തിന് അടിയന്തരചികിത്സ വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

രാവിലെ പത്തുമണിയാടെ സംഘം ആനയുടെ രക്തസാമ്പിളും എരണ്ടവും ശേഖരിച്ചു. ഇത് ജില്ലാ വെറ്ററിനറി കേന്ദ്രം ലാബിലേക്ക് അയച്ചു. ആനയ്ക്ക് അമിതമായി പഴവര്‍ഗങ്ങളും തണ്ണിമത്തനും നല്‍കിയതാണ് ബുദ്ധിമുട്ടിനു കാരണമെന്ന് പരിശോധനയില്‍ വിലയിരുത്തി. ഒരാഴ്ച പൂര്‍ണവിശ്രമം നിര്‍ദേശിച്ചു. ആനയുടെ നഖത്തിനും പാദങ്ങളിലും ഉണ്ടായ പൊട്ടലുകള്‍ക്ക് പരിഹാരം നിര്‍ദേശിച്ചു.

ആനകളുടെ ഏക്കത്തുകയില്‍ തൃക്കടവൂര്‍ ശിവരാജു അടുത്തിടെ റെക്കോര്‍ഡിട്ടിരുന്നു. ശിവരാജുവിനെ തൃശൂര്‍ കുന്നംകുളം ചീരക്കുളങ്ങര ക്ഷേത്രത്തില്‍എഴുന്നള്ളിക്കുന്നതിനായി ചൈതന്യം പൂരാഘോഷ കമ്മിറ്റി 13,55,559 രൂപയ്ക്കാണു സ്വന്തമാക്കിയത്.

തിരുവനന്തപുരത്തു ദേവസ്വം ബോര്‍ഡിന്റെ ആസ്ഥാനത്താണു ടെന്‍ഡര്‍ നടപടികള്‍ നടന്നത്. ലേലം ഇല്ലാതെ തൃക്കടവൂര്‍ ശിവരാജുവിനെ എഴുന്നള്ളിക്കുന്നതിന് 2.50 ലക്ഷം രൂപയാണു ദേവസ്വം ബോര്‍ഡ് ഈടാക്കുന്നത്. ഇതുവരെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായിരുന്നു കൂടിയ ഏക്കത്തുക; 13 ലക്ഷം രൂപ. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ആനകളില്‍ ഏറ്റവും തലയെടുപ്പുള്ള ലക്ഷണമൊത്ത ആനയായി തൃക്കടവൂര്‍ ശിവരാജു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗജരാജരത്‌ന പട്ടം നല്‍കിയും ദേവസ്വം ബോര്‍ഡ് ആദരിച്ചിരുന്നു.

Latest Stories

കിം ജോങ് ഉന്‍ പിന്‍ഗാമിയായി മകള്‍ കിം ജൂ ഏയെ പ്രഖ്യാപിച്ചു; അടുത്ത ഭരണാധികാരിയായി കിമ്മിന്റെ മകളുടെ പരിശീലന ഘട്ടം കഴിഞ്ഞെന്ന് ദക്ഷിണ കൊറിയന്‍ ചാരസംഘടന

'ഇന്നത്തെ 'ഭാരത് ബന്ദ്' യഥാര്‍ഥത്തില്‍ മറ്റൊരു 'കേരള ബന്ദ്' മാത്രമായി ഒതുങ്ങി'; അസംഘടിതരായ ഭൂരിപക്ഷത്തിന് മേല്‍ സംഘടിത ന്യൂനപക്ഷത്തിന്റെ അതിക്രമത്തിന് മുന്നില്‍ കേരളം മാത്രം ഇപ്പോഴും ബന്ദിയാക്കപ്പെട്ടിരിക്കുന്നുവെന്ന് ശശി തരൂര്‍

ശബരിമല വാജിവാഹനത്തിന് സ്വര്‍ണം ഒട്ടിച്ചത് താന്‍ തന്നെയെന്ന് സുരേഷ് ഗോപി; എന്റെ വിയര്‍പ്പിന്റെ അംശം അതിലുണ്ടാകണം എന്ന് ആഗ്രഹിച്ചു; ഭഗവാന് സമര്‍പ്പിച്ചതാണ്, രസീതൊന്നും വാങ്ങാന്‍ നിന്നില്ല, രേഖകള്‍ അവരുടെ കയ്യിലുണ്ടാകും

ആഗോള അയ്യപ്പസംഗമം വന്‍ അഴിമതിയുടെ വേദിയെന്ന് രമേശ് ചെന്നിത്തല; ഉച്ചയോടെ അവസാനിച്ച സമ്മേളനത്തിന് ചെലവായത് 7 കോടി, വെട്ടിപ്പല്ലാതെ മറ്റെന്താണ് ഇത്

ഇന്നലത്തെ പ്രസംഗം കൊള്ളേണ്ടയിടത്ത് കൊണ്ടു!; രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം റദ്ദാക്കണമെന്ന ആവശ്യവുമായി ബിജെപി; തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നും വിലക്കണമെന്ന് പ്രമേയത്തിലെ പ്രധാന ആവശ്യം

രാഹുല്‍ ഗാന്ധിയുടെ വാക്കിന്റെ മൂര്‍ച്ചയില്‍ പുളഞ്ഞ് ഭരണപക്ഷം

പുതുയുഗ യാത്രക്കിടെ കുറ്റ്യാടി വേദിയിലുണ്ടായത് ഒരു കുടുംബത്തിലെ തര്‍ക്കം പോലെയെന്ന് വി ഡി സതീശന്‍; 'കാര്യങ്ങള്‍ ഊതിവീര്‍പ്പിക്കുകയാണ്'

പണിമുടക്കിനെ ജനിപ്പിക്കുന്ന നിയമം– പുതിയ തൊഴിൽ കോഡുകളുടെ നിശ്ശബ്ദ രാഷ്ട്രീയം

ആഗോള അയ്യപ്പസംഗമത്തിലെ വരവുചെലവ് കണക്കുകളില്‍ വ്യാപക പൊരുത്തക്കേട്; ദേവസ്വം ബോര്‍ഡിനോടും സംസ്ഥാന ഓഡിറ്റ് വകുപ്പിനോടും വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആദ്യ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനു മുന്‍കൂര്‍ ജാമ്യം; കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി; 3 ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണം