രണ്ട് എൽഡിഎഫ് എംഎൽഎമാർക്ക് കൂറുമാറാൻ തോമസ് കെ തോമസ് നൂറ് കോടി രൂപ വാഗ്ദാനം ചെയ്തതായി ആരോപണം

എൻസിപി (ശരദ് പവാർ) നേതാവും കുട്ടനാട് എംഎൽഎയുമായ തോമസ് കെ തോമസിനെ സംസ്ഥാന മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വിസമ്മതിച്ചതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടെ പുതിയ ആരോപണം പുറത്ത് വരുന്നു. തോമസ് കെ തോമസ് രണ്ട് എൽഡിഎഫ് എംഎൽഎമാർക്ക് കൂറുമാറാൻ 50 കോടി രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണത്തെ തുടർന്നാണ് മുഖ്യമന്ത്രി ക്യാബിനറ്റ് പദവി നിഷേധിച്ചതെന്ന് പുറത്ത് വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

ഗുരുതരമായ ഈ ആരോപണം മുഖ്യമന്ത്രി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആരോപണം ശക്തമായി നിഷേധിച്ച് തോമസ് കെ തോമസ് എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. നിയമസഭയിലെ തങ്ങളുടെ പാർട്ടികളുടെ ഏക പ്രതിനിധികളായ ജനാതിപത്യ കേരള കോൺഗ്രസിലെ ആൻ്റണി രാജുവിനും ആർഎസ്പി-ലെനിനിസ്റ്റിലെ കോവൂർ കുഞ്ഞുമോനും തോമസ് 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായാണ് മുഖ്യമന്ത്രിക്ക് ലഭിച്ച വിവരം. ബി.ജെ.പിയുടെ സഖ്യകക്ഷിയായ അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻ.സി.പി വിഭാഗത്തിലേക്ക് അവരെ പ്രേരിപ്പിക്കാനാണ് ഈ ഓഫർ വാഗ്ദാനം ചെയ്തത്.

പിണറായി വിജയന്റെ കൂടുതൽ അന്വേഷണത്തിൽ, ഓഫർ ലഭിച്ചതായി ആൻ്റണി രാജു സ്ഥിരീകരിച്ചു. അതേസമയം അത്തരം സംഭവങ്ങളൊന്നും തനിക്ക് ഓർമയില്ലെന്ന് കോവൂർ കുഞ്ഞുമോൻ അവകാശപ്പെട്ടു. “മുഖ്യമന്ത്രി എന്നെ അകത്തേക്ക് വിളിച്ചു, ഞെട്ടിക്കുന്ന ചില വിവരങ്ങൾ ഞാൻ അദ്ദേഹവുമായി പങ്കുവച്ചു. കൂടുതൽ ഇപ്പോൾ പറയാൻ കഴിയില്ല.” ആൻ്റണി രാജു എംഎൽഎ പറഞ്ഞു. എന്നാൽ, തോമസ് കെ തോമസുമായി ചർച്ച നടത്തിയെന്നോ വാഗ്ദാനങ്ങൾ ലഭിച്ചില്ലെന്നോ കോവൂർ കുഞ്ഞുമോൻ സ്ഥിരീകരിച്ചില്ല.

കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ആൻ്റണി രാജുവിനെയും കോവൂർ കുഞ്ഞുമോനെയും തോമസ് കെ തോമസ് നിയമസഭാംഗങ്ങളുടെ ലോബിയിലേക്ക് ക്ഷണിച്ച് വാഗ്‌ദാനം ചെയ്‌തതായി മുഖ്യമന്ത്രിക്ക് വിവരം ലഭിച്ചു. വനം മന്ത്രി എ.കെ.ശശീന്ദ്രനെ മാറ്റി മന്ത്രിസ്ഥാനം നൽകണമെന്ന തൻ്റെ ആവശ്യം തുടർച്ചയായി അവഗണിച്ച് എൻസിപിയുടെ സംസ്ഥാന-ദേശീയ നേതൃത്വങ്ങൾ തോമസിനെ നിരാശരാക്കിയ സമയത്താണ് ഇത് സംഭവിച്ചത്. 250 കോടി രൂപ ചെലവിൽ കേരളത്തെ അജിത് പവാർ ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണ് എൻസിപിയിൽ ചേരാൻ 50 കോടി രൂപ വാഗ്ദാനം ചെയ്തത് എന്ന് ആൻ്റണി രാജു മുഖ്യമന്ത്രിയെ അറിയിച്ചു. എൽ.ഡി.എഫിൻ്റെ ഭാഗമായാണ് താൻ തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്നും സഖ്യം വിടാൻ ഉദ്ദേശമില്ലെന്നും പറഞ്ഞാണ് രാജു ഈ വാഗ്ദാനം നിരസിച്ചത്.

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി