രണ്ട് എൽഡിഎഫ് എംഎൽഎമാർക്ക് കൂറുമാറാൻ തോമസ് കെ തോമസ് നൂറ് കോടി രൂപ വാഗ്ദാനം ചെയ്തതായി ആരോപണം

എൻസിപി (ശരദ് പവാർ) നേതാവും കുട്ടനാട് എംഎൽഎയുമായ തോമസ് കെ തോമസിനെ സംസ്ഥാന മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വിസമ്മതിച്ചതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടെ പുതിയ ആരോപണം പുറത്ത് വരുന്നു. തോമസ് കെ തോമസ് രണ്ട് എൽഡിഎഫ് എംഎൽഎമാർക്ക് കൂറുമാറാൻ 50 കോടി രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണത്തെ തുടർന്നാണ് മുഖ്യമന്ത്രി ക്യാബിനറ്റ് പദവി നിഷേധിച്ചതെന്ന് പുറത്ത് വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

ഗുരുതരമായ ഈ ആരോപണം മുഖ്യമന്ത്രി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആരോപണം ശക്തമായി നിഷേധിച്ച് തോമസ് കെ തോമസ് എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. നിയമസഭയിലെ തങ്ങളുടെ പാർട്ടികളുടെ ഏക പ്രതിനിധികളായ ജനാതിപത്യ കേരള കോൺഗ്രസിലെ ആൻ്റണി രാജുവിനും ആർഎസ്പി-ലെനിനിസ്റ്റിലെ കോവൂർ കുഞ്ഞുമോനും തോമസ് 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായാണ് മുഖ്യമന്ത്രിക്ക് ലഭിച്ച വിവരം. ബി.ജെ.പിയുടെ സഖ്യകക്ഷിയായ അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻ.സി.പി വിഭാഗത്തിലേക്ക് അവരെ പ്രേരിപ്പിക്കാനാണ് ഈ ഓഫർ വാഗ്ദാനം ചെയ്തത്.

പിണറായി വിജയന്റെ കൂടുതൽ അന്വേഷണത്തിൽ, ഓഫർ ലഭിച്ചതായി ആൻ്റണി രാജു സ്ഥിരീകരിച്ചു. അതേസമയം അത്തരം സംഭവങ്ങളൊന്നും തനിക്ക് ഓർമയില്ലെന്ന് കോവൂർ കുഞ്ഞുമോൻ അവകാശപ്പെട്ടു. “മുഖ്യമന്ത്രി എന്നെ അകത്തേക്ക് വിളിച്ചു, ഞെട്ടിക്കുന്ന ചില വിവരങ്ങൾ ഞാൻ അദ്ദേഹവുമായി പങ്കുവച്ചു. കൂടുതൽ ഇപ്പോൾ പറയാൻ കഴിയില്ല.” ആൻ്റണി രാജു എംഎൽഎ പറഞ്ഞു. എന്നാൽ, തോമസ് കെ തോമസുമായി ചർച്ച നടത്തിയെന്നോ വാഗ്ദാനങ്ങൾ ലഭിച്ചില്ലെന്നോ കോവൂർ കുഞ്ഞുമോൻ സ്ഥിരീകരിച്ചില്ല.

കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ആൻ്റണി രാജുവിനെയും കോവൂർ കുഞ്ഞുമോനെയും തോമസ് കെ തോമസ് നിയമസഭാംഗങ്ങളുടെ ലോബിയിലേക്ക് ക്ഷണിച്ച് വാഗ്‌ദാനം ചെയ്‌തതായി മുഖ്യമന്ത്രിക്ക് വിവരം ലഭിച്ചു. വനം മന്ത്രി എ.കെ.ശശീന്ദ്രനെ മാറ്റി മന്ത്രിസ്ഥാനം നൽകണമെന്ന തൻ്റെ ആവശ്യം തുടർച്ചയായി അവഗണിച്ച് എൻസിപിയുടെ സംസ്ഥാന-ദേശീയ നേതൃത്വങ്ങൾ തോമസിനെ നിരാശരാക്കിയ സമയത്താണ് ഇത് സംഭവിച്ചത്. 250 കോടി രൂപ ചെലവിൽ കേരളത്തെ അജിത് പവാർ ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണ് എൻസിപിയിൽ ചേരാൻ 50 കോടി രൂപ വാഗ്ദാനം ചെയ്തത് എന്ന് ആൻ്റണി രാജു മുഖ്യമന്ത്രിയെ അറിയിച്ചു. എൽ.ഡി.എഫിൻ്റെ ഭാഗമായാണ് താൻ തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്നും സഖ്യം വിടാൻ ഉദ്ദേശമില്ലെന്നും പറഞ്ഞാണ് രാജു ഈ വാഗ്ദാനം നിരസിച്ചത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക