രണ്ട് എൽഡിഎഫ് എംഎൽഎമാർക്ക് കൂറുമാറാൻ തോമസ് കെ തോമസ് നൂറ് കോടി രൂപ വാഗ്ദാനം ചെയ്തതായി ആരോപണം

എൻസിപി (ശരദ് പവാർ) നേതാവും കുട്ടനാട് എംഎൽഎയുമായ തോമസ് കെ തോമസിനെ സംസ്ഥാന മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വിസമ്മതിച്ചതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടെ പുതിയ ആരോപണം പുറത്ത് വരുന്നു. തോമസ് കെ തോമസ് രണ്ട് എൽഡിഎഫ് എംഎൽഎമാർക്ക് കൂറുമാറാൻ 50 കോടി രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണത്തെ തുടർന്നാണ് മുഖ്യമന്ത്രി ക്യാബിനറ്റ് പദവി നിഷേധിച്ചതെന്ന് പുറത്ത് വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

ഗുരുതരമായ ഈ ആരോപണം മുഖ്യമന്ത്രി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആരോപണം ശക്തമായി നിഷേധിച്ച് തോമസ് കെ തോമസ് എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. നിയമസഭയിലെ തങ്ങളുടെ പാർട്ടികളുടെ ഏക പ്രതിനിധികളായ ജനാതിപത്യ കേരള കോൺഗ്രസിലെ ആൻ്റണി രാജുവിനും ആർഎസ്പി-ലെനിനിസ്റ്റിലെ കോവൂർ കുഞ്ഞുമോനും തോമസ് 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായാണ് മുഖ്യമന്ത്രിക്ക് ലഭിച്ച വിവരം. ബി.ജെ.പിയുടെ സഖ്യകക്ഷിയായ അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻ.സി.പി വിഭാഗത്തിലേക്ക് അവരെ പ്രേരിപ്പിക്കാനാണ് ഈ ഓഫർ വാഗ്ദാനം ചെയ്തത്.

പിണറായി വിജയന്റെ കൂടുതൽ അന്വേഷണത്തിൽ, ഓഫർ ലഭിച്ചതായി ആൻ്റണി രാജു സ്ഥിരീകരിച്ചു. അതേസമയം അത്തരം സംഭവങ്ങളൊന്നും തനിക്ക് ഓർമയില്ലെന്ന് കോവൂർ കുഞ്ഞുമോൻ അവകാശപ്പെട്ടു. “മുഖ്യമന്ത്രി എന്നെ അകത്തേക്ക് വിളിച്ചു, ഞെട്ടിക്കുന്ന ചില വിവരങ്ങൾ ഞാൻ അദ്ദേഹവുമായി പങ്കുവച്ചു. കൂടുതൽ ഇപ്പോൾ പറയാൻ കഴിയില്ല.” ആൻ്റണി രാജു എംഎൽഎ പറഞ്ഞു. എന്നാൽ, തോമസ് കെ തോമസുമായി ചർച്ച നടത്തിയെന്നോ വാഗ്ദാനങ്ങൾ ലഭിച്ചില്ലെന്നോ കോവൂർ കുഞ്ഞുമോൻ സ്ഥിരീകരിച്ചില്ല.

കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ആൻ്റണി രാജുവിനെയും കോവൂർ കുഞ്ഞുമോനെയും തോമസ് കെ തോമസ് നിയമസഭാംഗങ്ങളുടെ ലോബിയിലേക്ക് ക്ഷണിച്ച് വാഗ്‌ദാനം ചെയ്‌തതായി മുഖ്യമന്ത്രിക്ക് വിവരം ലഭിച്ചു. വനം മന്ത്രി എ.കെ.ശശീന്ദ്രനെ മാറ്റി മന്ത്രിസ്ഥാനം നൽകണമെന്ന തൻ്റെ ആവശ്യം തുടർച്ചയായി അവഗണിച്ച് എൻസിപിയുടെ സംസ്ഥാന-ദേശീയ നേതൃത്വങ്ങൾ തോമസിനെ നിരാശരാക്കിയ സമയത്താണ് ഇത് സംഭവിച്ചത്. 250 കോടി രൂപ ചെലവിൽ കേരളത്തെ അജിത് പവാർ ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണ് എൻസിപിയിൽ ചേരാൻ 50 കോടി രൂപ വാഗ്ദാനം ചെയ്തത് എന്ന് ആൻ്റണി രാജു മുഖ്യമന്ത്രിയെ അറിയിച്ചു. എൽ.ഡി.എഫിൻ്റെ ഭാഗമായാണ് താൻ തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്നും സഖ്യം വിടാൻ ഉദ്ദേശമില്ലെന്നും പറഞ്ഞാണ് രാജു ഈ വാഗ്ദാനം നിരസിച്ചത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ