'യുഡിഎഫിന്റെ വലിയ ഭൂരിപക്ഷം വലിയ ഉത്തരവാദിത്തം, അതനുസരിച്ചു നേതാക്കൾ പെരുമാറണം'; കെ മുരളീധരൻ

യുഡിഎഫിന്റെ വലിയ ഭൂരിപക്ഷം വലിയ ഉത്തരവാദിത്തം കൂടിയാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. അതനുസരിച്ചു നേതാക്കൾ പെരുമാറണമെന്ന് കെ മുരളീധരൻ പറഞ്ഞു. വട്ടിയൂർക്കാവിൽ തങ്ങളുടെ കണക്ക് കൃത്യമായിരുന്നുവെന്ന് പറഞ്ഞ കെ മുരളീധരൻ 5000 -7000 വോട്ട് ഭൂരിപക്ഷം ആണ് വിലയിരുത്തിയതെന്നും അത് സംഭവിച്ചുവെന്നും വ്യക്തമാക്കി.

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് ഉൾപ്പെടെ പ്രശ്നങ്ങൾ ഇല്ലാതെ നടക്കണമെന്നും കെ മുരളീധരൻ പറഞ്ഞു. 2001ൽ ഇത് മറന്നത് കൊണ്ട് തിരിച്ചടി ഉണ്ടായി. ടീം യുഡിഎഫ് ആയി കാര്യങ്ങൾ മുന്നോട്ട് പോകണം. മുൻപ് ചെയ്ത തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ കോൺഗ്രസ് ശ്രദ്ധിക്കണമെന്നും കെ മുരളീധരൻ ചൂണ്ടിക്കാട്ടി.

അതേസമയം മാർക്സിസ്റ്റ് പാർട്ടിയുടെ നേതൃത്വം പാഠം പഠിക്കണമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു. നരേന്ദ്രമോദി ഇത്തവണ ലക്ഷ്യം വെച്ചത് ബംഗാളിനെ ആണ്. ഇനി കണ്ണുകൾ കേരളത്തിലേക്കു വരും. അത് തിരിച്ചറിഞ്ഞ് എല്ലാവരും പ്രവർത്തിച്ചാൽ നല്ലതെന്നും കെ മുരളീധരൻ അഭിപ്രായപ്പെട്ടു.

Latest Stories

'ഞങ്ങൾ തിരഞ്ഞെടുപ്പിൽ തോറ്റിട്ടില്ല, കൗണ്ടിംഗ് സെന്ററുകൾ ഹൈജാക്ക് ചെയ്തു'; ബിജെപിക്കെതിരെ മമത

'പരിഹാസങ്ങളിൽ തളരില്ല, പരാജയത്തിൽ വിഷമമില്ല'; ട്രോളുകൾ ഗുണമാണ് ചെയ്തതെന്ന് അഞ്ജലി നായർ

'അച്ചൻമാരുടെ അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്, എത്ര ഉരുട്ടി കൊടുത്താലും അവർ പിന്തുണക്കില്ല'; വിവാദ പരാമർശവുമായി ലക്ഷ്മിപ്രിയ

'ഞങ്ങൾ കാണാത്ത വിജയമോ നേരിടാത്ത പരാജയമോ ഇല്ല; കൂടുതൽ മണ്ഡലങ്ങളിൽ വിജയിച്ച പാർട്ടിക്ക് ഞങ്ങളേക്കാൾ 17.43 ലക്ഷം വോട്ടുകൾ മാത്രമേ ലഭിച്ചിട്ടുള്ളൂ: എം കെ സ്റ്റാലിൻ

എല്ലാവരെയും മന്ത്രിയാക്കാൻ കഴിയില്ല, എനിക്ക് എംഎൽഎമാരുടെ പിന്തുണയുണ്ട്, ഹൈക്കമാൻഡ് നീതിപൂർവകമായ തീരുമാനമെടുക്കും :രമേശ് ചെന്നിത്തല

“അഹങ്കാരത്തിന്റെ രാഷ്ട്രീയത്തിന് കേരളം പറഞ്ഞ ജനാധിപത്യ വിധി, “മറ്റാരുണ്ട്?” എന്ന ചോദ്യത്തിന് ജനങ്ങളുടെ മറുപടി — “ഉണ്ട്, ഞങ്ങളുണ്ട്.”

'സിപിഐഎമ്മിന് പറ്റിയ തെറ്റ് യുഡിഎഫിന് ഉണ്ടാകരുത്, പുതിയ സർക്കാർ ജനവികാരം മനസിലാക്കി പ്രവർത്തിക്കണം'; എ കെ ആന്റണി

'കമ്യൂണിസ്റ്റുകൾ പാർലമെന്ററി വ്യവസ്ഥയിൽ എത്തുമ്പോൾ പലതരം ജീർണ്ണതകൾ കടന്നുവരും, തെറ്റുതിരുത്തൽ പ്രക്രിയ പാർട്ടി സംഘടനക്കകത്ത് നടത്തേണ്ടതാണ്'; പി ജയരാജൻ

സിനിമ-സീരിയൽ താരം സന്തോഷ് കെ. നായർ വാഹനാപകടത്തിൽ അന്തരിച്ചു

'വെറുമൊരു ബന്ധുവിനോ സുഹൃത്തിനോ ഉപരിയായി എന്റെ ജീവിതയാത്രയിൽ എപ്പോഴും ഉണ്ടായിരുന്നു, സന്തോഷിന്റെ വിയോഗം വാക്കുകൾക്ക് അപ്പുറം'; സുരേഷ് ഗോപി