സില്‍വര്‍ ലൈന്‍; സാമൂഹികാഘാത പഠനത്തിന്റെ പുനര്‍ വിജ്ഞാപനം ഉടന്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന്റെ പുനര്‍ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങിയേക്കും. സര്‍വേ കല്ലുകള്‍ സ്ഥാപിക്കാനും നിലനിര്‍ത്താനും കഴിഞ്ഞയിടങ്ങളിലാണ് പ്രധാനമായും സാമൂഹികാഘാത പഠനം നടന്നതെന്നാണ് സര്‍വേ ഏജന്‍സികള്‍ നല്‍കിയിരിക്കുന്ന വിവരം.

ജിയോ ടാഗിങ്ങ് മുഖേന സാമൂഹിക ആഘാത പഠനം നടത്താനുള്ള നടപടികള്‍ വേണ്ടത്ര ഫലപ്രദമായില്ലെന്നാണ് വിലയിരുത്തല്‍. ജനങ്ങളുടെ നിസഹകരണവും സര്‍വേ ഏജന്‍സികള്‍ നേരിട്ടു. വിവരശേഖരണം പൂര്‍ത്തിയാവാത്തതിനാല്‍ ഒരിടത്ത് പോലും പബ്ലിക്ക് ഹിയറിങ്ങിലേക്ക് കടക്കാനും കഴിഞ്ഞിട്ടില്ല.

ആറ് മാസം കൂടി വേണം റിപ്പോര്‍ട്ട് തയ്യാറാക്കാനെന്നാണ് ഏജന്‍സികളുടെ നിലപാട്. സാമൂഹികാഘാത പഠനത്തിന് പുതിയ വിജ്ഞാപനം പുറത്തിറക്കുമ്പോള്‍ കൂടുതല്‍ ഏജന്‍സികളെ ഉള്‍പ്പെടുത്തുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

എന്നാല്‍ ഇക്കാര്യത്തിലും ഒരു അന്തിമ തീരുമാനം എടുത്തിട്ടില്ല. മൂന്ന് മാസം സമയം അനുവദിച്ച് കൊണ്ടാവും പുതുക്കിയ വിജ്ഞാപനം വരിക.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ