മുസ്ലിംങ്ങളുടെ എണ്ണം കൂടുന്നു, ക്രൈസ്തവരുടെ എണ്ണം ആപത്കരമായ രീതിയില്‍ കുറയുന്നു; ഉത്കണ്ഠ പങ്കുവെച്ച് സിറോ മലബാര്‍ സഭ

സംസ്ഥാനത്ത് ക്രൈസ്തവരുടെ എണ്ണം ആപത്കരമായ രീതിയില്‍ കുറയുകയാണെന്ന ആശങ്ക പങ്കുവെച്ച് സിറോ മലബാര്‍ സഭയുടെ കൈപുസ്തകം. ക്രൈസ്തവ സമൂഹവും സഭയും വളരേണ്ടതിന്റെ ആവശ്യകതയും അതിനായി സ്വീകരിക്കേണ്ട നടപടികളും കുടുംബ കൂട്ടായ്മയില്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 26 പേജുള്ള കൈപ്പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

രാജ്യത്തെ മറ്റ് മതങ്ങളുടെ അംഗബലവും വളര്‍ച്ചയും തളര്‍ച്ചയും കൈപ്പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. നിലനില്‍പ്പിനായി ക്രൈസ്തവ സമൂഹം അംഗബലം കൂട്ടണം. സഭയിലെ അംഗങ്ങള്‍ വിദേശ ജോലിയും വിദേശത്തെ താമസ ഭ്രമവും ഉപേക്ഷിക്കണമെന്നും പുസ്തകത്തില്‍ പറയുന്നു. രാജ്യത്തെ ക്രിസ്ത്യന്‍, മുസ്ലിം, ഹിന്ദു ജനവിഭാഗങ്ങളുടെ ജനസംഖ്യ കണക്കുകളെ കുറിച്ചും പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്. 1911 മുതല്‍ ഉള്ള കണക്കുകളെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.

1911 മുതല്‍ പത്തുവര്‍ഷം ഹിന്ദുക്കള്‍ 8.77 ശതമാനവും ക്രൈസ്തവര്‍ 23.5 ശതമാനവും മുസ്ലീങ്ങള്‍ 12.87 ശതമാനവും വളര്‍ച്ച നേടിയിരുന്നു. എന്നാല്‍ 1971 ആയപ്പോള്‍ ഇത് യഥാര്‍ക്രമം 23.35, 25.28, 37.49 എന്നിങ്ങനെയായി. 2011 മുതലുള്ള പത്തുവര്‍ഷം ഹിന്ദുക്കളുടെ വളര്‍ച്ച 2.02 ശതമാനവും ക്രൈസ്തവരുടേത് 1.38 ശതമാനവും മുസ്ലീങ്ങളുടേത് 12.84 ശതമാനവുമാണ്. 2001നെ അപേക്ഷിച്ച് 2011ല്‍ കേരളത്തില്‍ ഹിന്ദുക്കള്‍ 1.43 ശതമാനവും ക്രൈസ്തവര്‍ 0.64 ശതമാനവും കുറഞ്ഞു. എന്നാല്‍ മുസ്ലീങ്ങള്‍ 1.86 ശതമാനം കൂടിയെന്നും പുസ്തകത്തില്‍ പറയുന്നു.

രാജ്യത്ത് ക്രൈസ്തവരുടെയും ഹിന്ദുക്കളുടെയും ജനനനിരക്ക 15ല്‍ താഴെയും മരണനിരക്ക് എട്ടില്‍ കൂടുതലുമാണെന്നും മുസ്ലീങ്ങളുടെ ജനനനിരക്ക് 24ഉം മരണനിരക്ക് അഞ്ചുമാണെന്നും പുസ്തകത്തില്‍ പറയുന്നു. കേരളത്തില്‍ ഏറ്റവും കുറഞ്ഞ ജനനനിരക്ക് പത്തനംതിട്ട ജില്ലയിലെ തിരുവല്ല, മല്ലപ്പിള്ളി, കോഴഞ്ചേരി, അടൂര്‍, ആലപ്പുഴയിലെ ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണെന്നും കൂടുതല്‍ ജനന നിരക്ക് മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, ഏറനാട്, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, തിരൂര്‍ എന്നിവിടങ്ങളിലാണെന്നും പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്.

തേന്‍മാവിന്‍ കൊമ്പത്ത് എന്ന സിനിമയിലെ ‘താനാരാണെന്ന് തനിക്ക് അറിയാന്‍മേലെങ്കില്‍ താന്‍ എന്നോട് ചോദിക്ക്’ എന്ന ഡയലോഗോടെയാണ് കൈപുസ്തകത്തിലെ കുറിപ്പ് ആരംഭിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ അടുത്തിടെ കുട്ടി മുദ്രാവാക്യം വിളിച്ച ചിത്രത്തോടൊപ്പമാണ് ഈ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം