ഭൂരിപക്ഷം പേരുടെയും വരുമാനം ഇടിഞ്ഞു, തൊഴിലില്ലായ്മയും ദാരിദ്ര്യവും പെരുകി: തോമസ് ഐസക് 

ഒന്നാം കോവിഡ് വരുമ്പോൾ ജനങ്ങളുടെ കൈയ്യിൽ കുറച്ചൊക്കെ സമ്പാദ്യം ഉണ്ടായിരുന്നെങ്കിൽ ഇന്ന് രണ്ടാം വ്യാപനം വരുമ്പോൾ പിടിച്ചുനിൽക്കാനുള്ള ഒരുവകയും അവരുടെ കൈവശമില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക്. സാമ്പത്തികവളർച്ചയുടെ ഇടിവ് ഒന്നാം വ്യാപനത്തിന്റെ തോതിൽ ഈ വർഷം ഉണ്ടാവില്ലായെന്നുള്ള കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെയും കേന്ദ്ര സാമ്പത്തിക ഉപദേഷ്ടാവ് കെ.വി. സുബ്രഹ്മണ്യത്തിന്റെയും വിലയിരുത്തൽ ശരിയോ തെറ്റോ ആകട്ടെ. ജനങ്ങളെ സംബന്ധിച്ചിടത്തോളം രണ്ടാം വ്യാപനം മുൻകാലത്തെക്കാൾ തീക്ഷ്ണമാണ്. നട്ടെല്ല് ഒടിക്കുന്നതാണെന്നും തോമസ് ഐസക്ക് ഫേയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

കോവിഡിനുമുമ്പ് ഇന്ത്യയിൽ 40.35 കോടി ആളുകൾ തൊഴിലെടുക്കുന്നവരായി ഉണ്ടായിരുന്നു. കോവിഡും ലോക്ഡൗണും വന്നതോടുകൂടി 2020 ഏപ്രിൽ, മെയ് മാസങ്ങളിൽ ഇവരിൽ 12.6 കോടി ആളുകൾക്കു തൊഴിൽ നഷ്ടപ്പെട്ടു. ലോക്ഡൗണും മറ്റും പിൻവലിച്ചശേഷം ഒരു വർഷംകൊണ്ട് പതുക്കെപതുക്കെ തൊഴിൽ ഏതാണ്ട് പൂർവ്വനിലയിലേയ്ക്ക് തിരിച്ചുവന്നു. ജനുവരി ആയപ്പോഴേയ്ക്കും തൊഴിലെടുക്കുന്നവരുടെ എണ്ണം 40 കോടിയോളമായി. എന്നുവച്ചാൽ 35 ലക്ഷം ആളുകൾക്കെങ്കിലും സ്ഥിരമായി തൊഴിലില്ലാതായി.

ഇവരിൽ ശമ്പളക്കാരുടെ എണ്ണം കോവിഡിനുമുമ്പ് 8.5 കോടിയായിരുന്നു. പക്ഷെ ഇപ്പോൾ അത് 7.4 കോടിയായി കുറഞ്ഞു. എന്നുവച്ചാൽ ശമ്പള ജോലികൾ കുറയുകയും അസംഘടിത മേഖലയിലെ ജോലികൾ വളരുകയുമാണ് ചെയ്തത്. സംഘടിത മേഖലയിലെ തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷിതത്വമുണ്ട്. കുറച്ചെല്ലാം റിട്ടയർമെന്റ് ലക്ഷ്യമാക്കി സമ്പാദിക്കാനും കഴിയും. എന്നാൽ ഇതൊന്നും അസംഘടിത മേഖലയിൽ കഴിയില്ലല്ലോ. ഇപ്പോൾ വീണ്ടും തൊഴിലില്ലായ്മ പെരുകുകയാണ്. മെയ് മാസം അവസാനം തൊഴിലില്ലായ്മ 14.7 ശതമാനമായി ഉയർന്നു.

ഇന്ത്യയിലെ തൊഴിലും തൊഴിലില്ലായ്മയെയും കുറിച്ചു വിപുലമായ സർവ്വേ അടിസ്ഥാനമാക്കി ഓരോ മാസത്തെയും കണക്കുകൾ പ്രസിദ്ധീകരിക്കുന്ന സ്ഥാപനമാണ് സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി. സമീപകാലത്തു നടത്തിയ സർവ്വേയിൽ അവർ ജനങ്ങളോട് ഒരു വർഷം മുമ്പുണ്ടായിരുന്നതിനോടു താരതമ്യപ്പെടുത്തുമ്പോൾ അവരുടെ വരുമാനത്തിന് എന്തു സംഭവിച്ചൂവെന്നു ചോദിച്ചിരുന്നു. 3 ശതമാനം ആളുകൾ മാത്രമേ തങ്ങളുടെ വരുമാനം വർദ്ധിച്ചൂവെന്ന് അഭിപ്രായപ്പെട്ടുള്ളൂ. 55 ശതമാനം പേർ ഖണ്ഡിതമായി തങ്ങളുടെ വരുമാനം ഇടിഞ്ഞൂവെന്നു സമർത്ഥിച്ചു. 42 ശതമാനം പേർ പഴയതിൽ നിന്നും വലിയ വ്യത്യാസമൊന്നും ഇല്ലായെന്നാണ് അഭിപ്രായപ്പെട്ടത്. എന്നുവച്ചാൽ വിലക്കയറ്റംകൂടി കണക്കിലെടുക്കുകയാണെങ്കിൽ ഇന്ത്യയിലെ 97 ശതമാനം ജനങ്ങളുടെയും വരുമാനത്തിൽ ഗണ്യമായ ഇടിവുണ്ടായി.

ഇതുതന്നെയാണ് ഇന്ത്യാ സർക്കാർ പ്രസിദ്ധീകരിക്കുന്ന ദേശീയ വരുമാന കണക്കിൽ നിന്നും വ്യക്തമാകുന്നത്. കഴിഞ്ഞ നാലു വർഷമായി ഇന്ത്യയിലെ പ്രതിശീർഷ വരുമാനം ഒരുലക്ഷം രൂപയിൽ തത്തിക്കളിക്കുകയാണ്.  2017-18ൽ 1,00,268 രൂപ, 2018-19ൽ 1,05,525 രൂപ, 2019-20ൽ 1,08,645 രൂപ, 2020-21 ൽ 99,694 രൂപ. ഇന്ത്യയുടെ പ്രതിശീർഷ വരുമാനം ബംഗ്ലാദേശിനേക്കാൾ താഴെയായി.

മേൽപ്പറഞ്ഞ കണക്ക് മൊത്തം ദേശീയവരുമാനത്തെ ജനസംഖ്യകൊണ്ടു ഹരിക്കുമ്പോൾ കിട്ടുന്നതാണ്. പക്ഷെ വരുമാനം തുല്യമായിട്ടല്ലോ വീതം വയ്ക്കപ്പെടുന്നത്. സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രതിശീർഷ വരുമാന അന്തരം ഈ കാലയളവിൽ വർദ്ധിച്ചു. ഗ്രാമങ്ങളേക്കാൾ വരുമാനം നഗരങ്ങളിൽ വർദ്ധിച്ചു. കുടുംബങ്ങൾ തമ്മിലുള്ള അസമത്വവും പെരുകി. ഇതിന്റെ ഫലമായി ഭൂരിപക്ഷം ഇന്ത്യാക്കാരുടെയും ശരാശരി വരുമാനം ഈ കാലയളവിൽ ഗണ്യമായി ഇടിഞ്ഞു. തൊഴിലില്ലായ്മയും ദാരിദ്ര്യവും പെരുകി.

ഒന്നാം കോവിഡ് വരുമ്പോൾ ജനങ്ങളുടെ കൈയ്യിൽ കുറച്ചൊക്കെ സമ്പാദ്യം ഉണ്ടായിരുന്നെങ്കിൽ ഇന്ന് രണ്ടാം വ്യാപനം വരുമ്പോൾ പിടിച്ചുനിൽക്കാനുള്ള ഒരുവകയും അവരുടെ കൈവശമില്ല. സാമ്പത്തികവളർച്ചയുടെ ഇടിവ് ഒന്നാം വ്യാപനത്തിന്റെ തോതിൽ ഈ വർഷം ഉണ്ടാവില്ലായെന്നുള്ള കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെയും കേന്ദ്ര സാമ്പത്തിക ഉപദേഷ്ടാവ് കെ.വി. സുബ്രഹ്മണ്യത്തിന്റെയും വിലയിരുത്തൽ ശരിയോ തെറ്റോ ആകട്ടെ. ജനങ്ങളെ സംബന്ധിച്ചിടത്തോളം രണ്ടാം വ്യാപനം മുൻകാലത്തെക്കാൾ തീക്ഷ്ണമാണ്. നട്ടെല്ല് ഒടിക്കുന്നതാണ്.

Latest Stories

IPL 2025: ഡൽഹി ക്യാപിറ്റൽസ് മാനേജ്‍മെന്റ് വിളിച്ചട്ടും വരാതെ ഇരുന്നത് ആ ഒരു കാരണം കൊണ്ടാണ്: മിച്ചൽ സ്റ്റാർക്ക്

IPL 2025: ഈ ദുരന്തത്തിന് അവന്മാരാണ് കാരണം, അതുകൊണ്ട് ഞങ്ങൾ നടപടികൾക്ക് ഒരുങ്ങുകയാണ്: ബിസിസിഐ സെക്രട്ടറി

'എനിക്ക് പണി തന്ന ആ താരത്തെ പുറത്താകാൻ ഞാൻ ശ്രമിച്ചു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രോഹിത് ശർമ്മ

ഭൂമിക്കേ ആവശ്യമില്ലാത്ത ജീവിതമാണ്, ആത്മഹത്യ ചെയ്യാന്‍ തോന്നും.. ഡിപ്രഷന് മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന ആളാണ് ഞാന്‍: ലക്ഷ്മി മേനോന്‍

തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്തി ആന്ധ്ര; ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി, ആറ് മണിക്കൂർ ജോലി ചെയ്താൽ 1 മണിക്കൂർ വിശ്രമം

'തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവ്, തികച്ചും അസംബന്ധം'; രാഹുൽ ​ഗാന്ധിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

കേരളത്തിൽ കൊവിഡ് കേസുകൾ 2000ത്തിലേക്ക്, ഒറ്റ ദിവസം 127 പേരുടെ വർധന; രാജ്യത്ത് 5755 പേർക്ക് കൊവിഡ്

തെന്നല ബാലകൃഷ്ണപിളള ഇനി ഓർമ്മ; അന്തിമോപചാരം അര്‍പ്പിച്ച് നേതാക്കൾ

'മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ഒത്തുകളി നടന്നു, ബിഹാറിലും ബിജെപി ഇത് ആവര്‍ത്തിക്കും'; വീണ്ടും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രാഹുല്‍ ഗാന്ധി

ഗവര്‍ണര്‍ ആര്‍ലേക്കറുടെ ഭാരതാംബ ആര്‍എസ്എസിന്റേയും; ത്രിവര്‍ണപതാകയല്ല, അത് കാവിക്കൊടി; ഭാരതമാതാവിന്റെ ചരിത്രം ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയവരുടേതാണ്, കാവി തിരുകി കയറ്റിയാല്‍ ചരിത്രം മാറില്ല