പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

പൊലീസിനെ തടഞ്ഞുവച്ച് കസ്റ്റഡിയിലെടുത്ത യുവാക്കളെ മോചിപ്പിച്ച സംഭവത്തില്‍ കഠിനംകുളം പൊലീസ് കേസെടുത്ത് കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് തിരുവനന്തപുരം കഠിനംകുളം പുതുക്കുറിച്ചിയില്‍ അടിപിടി നടക്കുന്നുണ്ടെന്ന് അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന് നേരെ അനിഷ്ട സംഭവങ്ങളുണ്ടായത്.

പൊലീസ് സംഭവ സ്ഥലത്ത് നിന്ന് രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ നാട്ടുകാരും ബന്ധുക്കളും സഹോദരങ്ങളായ യുവാക്കളെ വിട്ടയക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് വാഹനം തടയുകയായിരുന്നു. തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെ പൊലീസിന് യുവാക്കളുടെ വിലങ്ങഴിച്ച് വിട്ടയക്കേണ്ടി വന്നു.

സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ പൊലീസ് സംഭവ സ്ഥലത്തെത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് അടിപിടിക്കും പൊലീസിന്റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനും കൂടുതല്‍ കേസുകളെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി. അടിപിടി കേസിലെ പ്രതികളായ കൈഫ്, നബിന്‍ എന്നിവരെയാണ് ഇതേ തുടര്‍ന്ന് പിടികൂടിയത്.

Latest Stories

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ മുരളീധരൻ