പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; നാശനഷ്ടത്തേക്കാള്‍ ആറിരട്ടിയോളം സ്വത്തുവകകള്‍ സര്‍ക്കാര്‍ കണ്ടുകെട്ടി

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ സംഭവിച്ച നഷ്ടത്തേക്കാള്‍ ആറിരട്ടിയോളം സ്വത്തുവകകള്‍ സര്‍ക്കാര്‍ കണ്ടുകെട്ടി. ദേശീയ നേതാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സെപ്റ്റംബര്‍ 23നായിരുന്നു സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താല്‍ നടന്നത്.

ഹര്‍ത്താലില്‍ വിവിധ സ്ഥലങ്ങളില്‍ ഉണ്ടായ അതിക്രമങ്ങളില്‍ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 5.2 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. എന്നാല്‍ നഷ്ടപരിഹാരമായി 28,72,35,342 രൂപയുടെ സ്വത്തുക്കളാണ് ജപ്തി ചെയ്തത്.

പിടിച്ചെടുത്ത വസ്തുവകകള്‍ ലേലം ചെയ്യുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. സാധാരണ രീതിയനുസരിച്ച് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ജപ്തി ചെയ്ത സ്വത്തുക്കള്‍ ലേലം ചെയ്യുന്നത്. ഇത് വേഗത്തിലാക്കാന്‍ കോടതി നിര്‍ദേശിച്ചാല്‍ ലേലം ഉടന്‍ നടത്തും.

സര്‍ക്കാര്‍ രൂപീകരിച്ച ക്ലെയിം കമ്മീഷന്‍ നഷ്ടപരിഹാരം നല്‍കുന്നതിന് നോട്ടീസ് നല്‍കിത്തുടങ്ങി. ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്തുവകകള്‍ കണ്ടു കെട്ടിയത്. പൊതുമുതല്‍ നശിപ്പിച്ചതിന് നേതാക്കളില്‍ നിന്ന് പരിഹാരം ഈടാക്കാന്‍ സെപ്റ്റംബര്‍ 29ന് കോടതി ഉത്തരവ് നല്‍കിയിരുന്നു.

എന്നാല്‍ ഇതിന് വേണ്ടിയുള്ള നടപടികള്‍ വൈകിയത് കോടതിയുടെ വിമര്‍ശനത്തിന് കാരണമാവുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ 206 വസ്തുവകകള്‍ കണ്ടുകെട്ടുകയായിരുന്നു.

Latest Stories

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ