വി ശിവദാസന്‍ എംപിക്ക് വിദേശ യാത്രാനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍; പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നിഷേധിച്ചത് ജനാധിപത്യ വിരുദ്ധ നിലപാടിന്റെ പ്രതിഫലനമെന്ന് സിപിഎം

വെനിസ്വേലയിലേക്ക് പോകാന്‍ സിപിഎം എംപി വി. ശിവദാസന് അനുമതി നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍. വേള്‍ഡ് പാര്‍ലമെന്ററി ഫോറത്തില്‍ പങ്കെടുക്കാനാണ് ഡോ. വി ശിവദാസന്‍ എംപി വെനിസ്വേലയിലേക്ക് പോകാന്‍ തയാറെടുത്തത്. നവംബര്‍ നാലുമുതല്‍ ആറുവരെ വെനിസ്വേല സര്‍ക്കാര്‍ നടത്തുന്ന പാര്‍ലമെന്റംഗങ്ങളുടെ ഫാഷിസ്റ്റ് വിരുദ്ധ സമ്മേളനത്തിലേക്ക് നാളെ പുറപ്പെടാനിരിക്കെയാണ് വിദേശകാര്യ മന്ത്രാലയം അനുമതി നിരസിച്ചത്.

വിദേശ സര്‍ക്കാറുകളുമായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുക്കാന്‍ ശിവദാസന്‍ എഫ്സിആര്‍എ ക്ലിയറന്‍സ് അടക്കം നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടും പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നിഷേധിച്ചത് ബിജെപി സര്‍ക്കാറിന്റെ ജനാധിപത്യ വിരുദ്ധ നിലപാടിന്റെ പ്രതിഫലനമാണെന്ന് സിപിഎം ആരോപിച്ചു. .ലോകത്ത് വര്‍ധിച്ചുവരുന്ന ഫാഷിസത്തെക്കുറിച്ചുള്ള ചര്‍ച്ചയാണ് ഫോറത്തിലെ പ്രധാന അജണ്ട. ആദ്യ തവണ അനുമതി നിഷേധിച്ചപ്പോള്‍ പിഴവ് മൂലമാണെന്ന് കരുതി വീണ്ടും അപേക്ഷിച്ചു. എന്നാല്‍, അവര്‍ പറഞ്ഞിരിക്കുന്നത് രാഷ്ട്രീയ പരിപാടിയില്‍ പങ്കേടുക്കണ്ടതില്ല എന്നാണെന്ന് ശിവദാസന്‍ വിശദീകരിച്ചു.

ഫാസിസവും നവഫാസിസവും ഇതിന്റെ സമാനരൂപങ്ങളും ലോകത്തെ പല ഭാഗങ്ങളിലും വളര്‍ന്നുവരുന്ന സാഹചര്യത്തില്‍ നടത്തുന്ന സമ്മേളനത്തിലേക്ക് സിപിഐ എം പ്രതിനിധി എന്ന നിലയിലാണ് വി ശിവദാസനെ വെനസ്വേല പാര്‍ലമെന്റ് വൈസ് പ്രസിഡന്റ് പെഡ്രോ ഇന്‍ഫന്റ് ക്ഷണിച്ചത്. വെനസ്വേല അധികൃതര്‍ വിദേശ മന്ത്രാലയത്തിന് നേരിട്ടും കത്ത് നല്‍കി.

വിവിധ രാജ്യങ്ങളിലെ പാര്‍ലമെന്റ് അംഗങ്ങള്‍ ഒത്തുചേരുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഫാസിസത്തിനും വലതുപക്ഷ തീവ്രവാദത്തിനും എതിരായി ഇടതുപക്ഷ ശബ്ദം പ്രകടിപ്പിക്കാന്‍ കഴിഞ്ഞേനെ. ഇന്ത്യ മുന്‍കൈയെടുത്ത് രൂപീകരിച്ച സോളാര്‍ സഖ്യത്തില്‍ വെനസ്വേലയുണ്ട്.

ചേരിചേരാ പ്രസ്ഥാനത്തിലും ഇരുരാജ്യവും അംഗങ്ങളാണ്. എന്നിട്ടും വെനസ്വേല സംഘടിപ്പിക്കുന്ന സമ്മേളനത്തിലേക്ക് യാത്രാനുമതി നിഷേധിച്ചു. പാര്‍ലമെന്റ് അംഗം എന്ന നിലയിലുള്ള തന്റെ അവകാശം ഹനിക്കപ്പെട്ടതായും വിദേശമന്ത്രിക്ക് നല്‍കിയ കത്തില്‍ വി ശിവദാസന്‍ പറഞ്ഞു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി