രോഗിയുമായി പോയ ആംബുലൻസിന് തടസം സൃഷ്ടിച്ച് കാർ ഉടമയുടെ പരാക്രമം ; ലൈസൻസ് സസ്പെന്റ് ചെയ്തേക്കും

രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് പോയ  ആംബുലൻസിന്  തടസം സൃഷ്ടിച്ച് സ്വകാര്യ കാർ ഉടമയുടെ പരാക്രമം. ആംബുലൻസിന്  വഴിമാറി നൽകാതെ  ഇടക്കിടെ ബ്രേക്കിട്ടും  അഭ്യാസം കാണിച്ചും കിലോമിറ്ററുകളോളം കാറുടമ പരാക്രമം തുടർന്നു. ബാലുശേരി താലൂക്ക്  ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് രക്ത സമ്മർദം കുറഞ്ഞ രോഗിയുമായി പോയ  ആംബുലൻസാണ് കാറിന് മാർഗ തടസമുണ്ടാക്കിയത്.

ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. കോഴിക്കോട്  കക്കോടി ബൈപ്പാസ് ഭാഗത്താണ് കാർ തടസം ഉണ്ടാക്കിയത്. വീതിയുണ്ടായിരുന്ന റോഡ് ആയിരുന്നിട്ടും കാർ ഒതുക്കി കൊടുത്തില്ല എന്നും ബന്ധുക്കൾ  ആരോപിക്കുന്നു. രോഗിയുടെ ബന്ധുക്കൾ പോലീസിലും നന്മണ്ട ആർടിഒയ്ക്കും പരാതി നൽകിയിരുന്നു. സംഭവത്തിൽ കാർ ഉടമക്കെതിരെ മോട്ടോർ വാഹനവകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്.

വാഹന ഉടമയ്ക്  മോട്ടോർ വാഹനവകുപ്പ്  നോട്ടീസ് നൽകിയിട്ടുണ്ട്. വാഹനം ഓടിച്ചയാളുടെ ലൈസൻസ് സസ്പെന്റ് ചെയ്യുന്നതടക്കമുള്ള നടപടിയിലേക്ക് കടക്കുമെന്ന് മോട്ടോർ വാഹനവകുപ്പ്   അറിയിച്ചു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ