'എംബാപ്പെയെ രാത്രിയില്‍ കണ്ടാല്‍ ഞെട്ടി ഏഴ് ദിവസം പനി പിടിച്ചു കിടക്കും'; വര്‍ണ്ണവെറി പരാമര്‍ശവുമായി ടി.ജി മോഹന്‍ദാസ്; നിര്‍ത്തിപ്പൊരിച്ച് സോഷ്യല്‍ മീഡിയ

ലോകകപ്പ് ഫൈനലില്‍ മികച്ച കളി പുറത്തെടുത്ത ഫ്രാന്‍സ് ടീമിനും ഫോര്‍വേഡായ കിലിയന്‍ എംബാപ്പെക്കുമെതിരെ വര്‍ണ്ണവെറി പരാമര്‍ശവുമായി
ആര്‍.എസ്.എസ് മുന്‍ സൈദ്ധാന്തികന്‍ ടി.ജി. മോഹന്‍ദാസ്. ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് ഫ്രഞ്ചുകാര്‍ വെളുത്തുതുടുത്ത സായ്പന്മാരാണെന്നാണ് താന്‍ വിചാരിച്ചതെന്നും എന്നാല്‍ അവര്‍ തന്നേക്കാള്‍ കറുത്ത പ്രേതങ്ങളാണെന്നുമാണ് അദേഹം ട്വിറ്ററില്‍ കുറിച്ചത്.എംബാപ്പെയെ രാത്രി വഴിയില്‍ കണ്ടാല്‍ ഞെട്ടി ഏഴ് ദിവസം പനി പിടിച്ച് കിടക്കുമെന്നുമെന്നുള്ള ആക്ഷേപം ഉയര്‍ത്തിയിട്ടുണ്ട്. ടി.ജി. മോഹന്‍ദാസിന്റെ ഈ വര്‍ണ്ണവെറി പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. നിരവധി റീ ട്വീറ്റുകള്‍ ഇതിനെതിരെ ഉണ്ടായിട്ടുണ്ട്.

‘ഫ്രഞ്ച്കാര് വെളുത്ത് തുടുത്ത സായ്പന്‍മാരായിരിക്കും എന്നാണ് ഞാന്‍ വിചാരിച്ചത്! ഇതിപ്പോ… എന്നേക്കാള്‍ കറുത്ത പ്രേതങ്ങള്‍ ആ എംബാപ്പെയെ രാത്രിയിലെങ്ങാന്‍ വഴിയില്‍ കണ്ടാല്‍ നമ്മള് ഞെട്ടി ഏഴ് ദിവസം പനി പിടിച്ചു കിടക്കും! ഹൊ”

എന്നാണ് ട്വിറ്ററില്‍ ടിജി മോഹന്‍ദാസ് കുറിച്ചത്. ട്വീറ്റിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും പിന്‍വലിക്കാന്‍ അദേഹം തയാറായിട്ടില്ല.

ഫൈനലില്‍ ഫ്രാന്‍സ് നിറംമങ്ങിയിട്ടും എംബാപ്പെയുടെ ഒറ്റയാള്‍ പോരാട്ടമാണ് മത്സരം പെനാറ്റിയിലേക്ക് വരെ എത്തിച്ചത്. സൂപ്പര്‍ താരം ലയണല്‍ മെസി അവസാന ലോകകപ്പും കളിച്ച് മടങ്ങുമ്പോള്‍, ആ സിംഹാസനം എംബാപ്പെ എന്ന 23കാരന്‍ കൈയടക്കി കഴിഞ്ഞു. അടുത്ത ഒരു 10 വര്‍ഷക്കാലം എംബാപ്പെയായിരിക്കും ഫുട്ബോള്‍ ലോകം ഭരിക്കുക എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-2നാണ് അര്‍ജന്റീന ഫ്രാന്‍സിനെ വീഴ്ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോള്‍ വീതമടിച്ചും എക്സ്ട്രാ ടൈമില്‍ മൂന്നു ഗോള്‍ വീതമടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താന്‍ ഷൂട്ടൗട്ട് വേണ്ടിവന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ