പാലാരിവട്ടം പാലം അഴിമതി: വിജിലൻസ് കേസ് റദ്ദാക്കാൻ സുമിത് ഗോയലിന്റെ ഹർജി

പാലാരിവട്ടം മേൽപാലം നിർമാണം അഴിമതി ആരോപണത്തിൽ വിജിലൻസ് റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് നിർമാണക്കമ്പനിയായ ആർഡിഎസ് പ്രോജക്‌ട്സിന്റെ എംഡി സുമിത് ഗോയൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. കേസിലെ ഒന്നാം പ്രതിയാണ് ഗോയൽ.

പൊതു സേവകർ ആരോപണ വിധേയരായ കേസുകളിൽ മുൻകൂർ അനുവാദം വാങ്ങാതെ വിജിലൻസ് അന്വേഷണം പാടില്ലെന്ന നിയമഭേദഗതി പാലിക്കാതെയാണു കേസ് റജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് ഹർജിക്കാരൻ ആരോപിച്ചു. 9നു ഹർജി ഹൈക്കോടതി പരിഗണിക്കും.

മേൽപാലം നിർമാണത്തിൽ അപാകതയുണ്ടെന്ന ആരോപണം ഉയർന്നപ്പോൾ മന്ത്രി ജി. സുധാകരൻ വിജിലൻസ് അന്വേഷണത്തിനു നിർദേശിച്ചു. തുടർന്നു പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ അഡീ. ചീഫ് സെക്രട്ടറി ഉത്തരവിട്ടു. എന്നാൽ, സർക്കാരിന്റെ മുൻകൂർ അനുവാദം വാങ്ങാതെയാണു കേസു റജിസ്റ്റർ ചെയ്തതെന്നാണ് ഹർജിക്കാരന്റെ ആരോപണം.

അഴിമതി നിരോധന നിയമത്തിലെ വകുപ്പു പ്രകാരമല്ല കേസെടുത്തത്. മേൽപാലം നിർമാണക്കരാർ ഇപ്പോഴും നിലവിലുണ്ട്. നിർമാണം വേഗം പൂർത്തിയാക്കാൻ മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞ് നിർദേശിച്ചതനുസരിച്ചു പണി നേരത്തേ പൂർത്തിയാക്കിയപ്പോൾ വേണ്ടത്ര ടാറിങ് നടത്താൻ കഴിഞ്ഞില്ല. ഇതല്ലാതെ മേൽപാലത്തിനു ബലക്ഷയം ഇല്ലെന്നാണ് ഹർജിക്കാരന്റെ നിലപാട്. ബലക്ഷയം ഉറപ്പാക്കാനുള്ള ഭാര പരിശോധന സർക്കാർ നടത്തിയിട്ടില്ല.  ബലക്ഷയം സംബന്ധിച്ചു പഠനം നടത്തിയ മദ്രാസ് ഐഐടിയുടെ റിപ്പോർട്ട് സർക്കാർ രഹസ്യമാക്കി വയ്ക്കുന്നതിലും ദുരൂഹതയുണ്ട്.

നിർമാണത്തിൽ ചതിയോ വഞ്ചനയോ ഇല്ല. മൊബിലൈസേഷൻ അഡ്വാൻസ് നൽകിയതു സർക്കാരിന്റെ വിവേചനാധികാരം ഉപയോഗിച്ചാണെന്നും ഗോയലിന്റെ ഹർജിയിൽ പറയുന്നു. കേസിൽ റിമാൻഡിൽ കഴിയുന്ന 4 പ്രതികളുടെയും ജാമ്യാപേക്ഷകളും ഹൈക്കോടതി 9നു വിധിപറയാൻ മാറ്റിയിട്ടുണ്ട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ