രാത്രിയില്‍ പൂര്‍ണ നഗ്നനായി മോഷണം; ഓട്ടോ ഡ്രൈവര്‍ പിടിയില്‍

ആലപ്പുഴ ജില്ലയില്‍ രാത്രിയില്‍ നഗ്നനായി മോഷണം നടത്തുന്ന ഓട്ടോ ഡ്രൈവര്‍ പിടിയിലായി. തകഴി സ്വദേശിയായ സോജനെയാണ് പൊലീസ് പിടികൂടിയത്.
തിങ്കളാഴ്ച്ച രാത്രി 9.30യോടെ തലവടി മുരിക്കോലിമുട്ടിന് അടുത്തുള്ള ഒരു വീട്ടില്‍ ഇയാള്‍ മോഷണശ്രമം നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സോജനെ പിടികൂടിയത്. പച്ച ജംഗ്ഷനിലെ ഓട്ടോത്തൊഴിലാളിയാണ് സോജന്‍. പകല്‍ സമയങ്ങളില്‍ ഓട്ടോ ഓടിക്കുകയും രാത്രികാളലങ്ങളില്‍ മോഷണവുമാണ് ഇയാളുടെ പതിവ്.

പൂര്‍ണ നഗ്നനായി എത്തിയ സോജന്‍ പെണ്‍കുട്ടിയുടെ മാല പറിക്കാന്‍ ശ്രമിച്ചു. വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് പ്രതി ഓടി രക്ഷപ്പെട്ടു. തലവടി മുരിക്കോലിമുട്ട് പാലത്തിന് സമീപം ഓട്ടോ നിര്‍ത്തിയിട്ടതിന് ശേഷം അഞ്ഞൂറു മീറ്റര്‍ അകലെയുള്ള മറ്റൊരു വീടിന് സമീപം വാച്ച്, മൊബൈല്‍, അടിവസ്ത്രം, പേഴ്‌സ് എന്നിവയെല്ലാം അഴിച്ച് വെച്ചതിന് ശേഷമാണ് ഇയാള്‍ മോഷ്ടിക്കാന്‍ എത്തിയത്. ബഹളം കേട്ട് ഓടിയ കള്ളനെ തിരച്ചിലില്‍ പടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സോജന്‍ അഴിച്ചുവെച്ച സാധനങ്ങള്‍ നാട്ടുകാരുടെ കൈയില്‍ കിട്ടി.

സോജന്റെ മൊബൈല്‍ ഫോണില്‍ നിന്ന് നാട്ടുകാര്‍ അയാളുടെ ഭാര്യയെ വിളിച്ചു. ഫോണ്‍ വഴിയില്‍ നിന്ന് കിട്ടിയതാണെന്ന് പറഞ്ഞ് സ്ഥലവിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ശേഷം വിവരം പൊലീസിനെ അറിയിക്കുകയും തൊണ്ടിമുതല്‍ കൈമാറുകയും ചെയ്തു. ചൊവ്വാഴ്ച്ച രാവിലെ പൊലീസ് സോജനെ കസ്റ്റഡിയിലെടുത്തു. സമാനരീതിയില്‍ ആറോളം മോഷണക്കേസുകള്‍ സോജന്‍ നടത്തിയിട്ടുണ്ട്. എടത്വാ ഇന്‍സ്പെക്ടര്‍ ആനന്ദബാബു, എസ്.ഐ. പി. ശ്രീകുമാര്‍, സി.പി.ഒ.മാരായ രഞ്ജിത്ത്, വിഷ്ണു, സനീഷ് എന്നിവരാണ് അന്വേഷണത്തിനു നേതൃത്വം നല്‍കിയത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക